അമരീന്ദര്‍ സിങ് സോണിയയെ കണ്ടു ; കോണ്‍ഗ്രസ് അധ്യക്ഷ പറയുന്നത് അനുസരിക്കുമെന്ന് ക്യാപ്റ്റൻ..!! നിർണായക മാറ്റം..
ന്യൂഡല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസിെല പോര് രൂക്ഷമായതിനിടെ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടു. പഞ്ചാബിെന്റ കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ എടുക്കുന്ന തീരുമാനം അംഗീകരിക്കുമെന്ന് കൂടിക്കാഴ്ചക്കു ശേഷം അമരീന്ദര്‍ സിങ് മാധ്യമങ്ങളോടു പറഞ്ഞു. പാര്‍ട്ടിയില്‍ ക്യാപ്റ്റെന്റ ബദ്ധവൈരിയായ നവ്ജ്യോത് സിങ് സിദ്ധു ഡല്‍ഹിയില്‍ വന്ന് രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കണ്ടതിന് പിന്നാലെയാണ് സിങ് പ്രേത്യക ഹെലികോപ്ടറില്‍ സോണിയയെ കാണാന്‍ വന്നത്.
സിദ്ധുവിെന്റ പദവിയെ കുറിച്ച് വല്ല ചര്‍ച്ചയും നടന്നോ എന്ന ചോദ്യത്തിന് സിദ്ധു സാബിനെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്നും പഞ്ചാബിെന്റ കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭ പുനഃസംഘടന നടത്താനും മന്ത്രിസഭയില്‍ നവ്ജ്യോത് സിങ് സിദ്ധുവിന് പ്രാതിനിധ്യം നല്‍കാനും ഒരുക്കമാണെങ്കിലും സിദ്ധുവിനെ പഞ്ചാബ് കോണ്‍ഗ്രസ് പ്രസിഡന്‍റാക്കാന്‍ അനുവദിക്കില്ല എന്ന പിടിവാശിയിലാണ് അമരീന്ദര്‍ സിങ്. തെരഞ്ഞെടുപ്പിനു ശേഷം അസമിലെ ബി.ജെ.പി സര്‍ക്കാറില്‍ സംഭവിച്ചത് പോലെ മുഖ്യമന്ത്രി സ്ഥാനം തനിക്ക് നഷ്ടമാകുമോ എന്ന ആശങ്കയിലാണ് അദ്ദേഹം.
പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിലേക്ക് നീങ്ങാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കുേമ്ബാഴാണ് പാര്‍ട്ടിക്കുള്ളില്‍ ഇരുവരും തമ്മിലുള്ള പോര് മൂര്‍ഛിച്ചത്. പഞ്ചാബ് പ്രശ്നം പരിഹരിക്കാന്‍ പാര്‍ട്ടി നിയോഗിച്ച മൂന്നംഗസമിതിയെ കാണാന്‍ ക്യാപ്റ്റന്‍ കഴിഞ്ഞയാഴ്ചയും ഡല്‍ഹിയില്‍ വന്നിരുന്നു. അതിനു ശേഷമാണ് സിദ്ധു രാഹുലിനെയും പ്രിയങ്കയെയും കണ്ടത്.

No comments