Breaking News

രാഹുലിനെ വയനാട്ടില്‍ പാട്ടും പാടി ജയിക്കാൻ വിടില്ലെന്ന് എൽഡിഎഫ്.. സുനീന് വേണ്ടി ഒരു ലക്ഷം വോട്ടുകള്‍ മറിക്കും: അണിയറയിലെ കളികള്‍ ഇങ്ങനെ..

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട് സീറ്റില്‍ നിന്നും മത്സരിക്കുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്താന്‍ തിരക്കിട്ട നീക്കങ്ങളുമായി സി.പി.എം നേതൃത്വം.
രാഹുലിനെ തോല്‍പ്പിക്കാനായി ഓരോ പാര്‍ട്ടി അംഗങ്ങള്‍ക്കും വോട്ട് ക്വോട്ട നിശ്ചിയിച്ചിട്ടുണ്ട്. മണ്ഡലത്തിലെ 20,000 പാര്‍ട്ടി അംഗങ്ങള്‍ ചേര്‍ന്ന് ഒരു ലക്ഷം വോട്ടുകള്‍ പിടിക്കണമെന്നാണ് നിര്‍ദ്ദേശം.
മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യാനിരിക്കുന്ന കുടുംബങ്ങളെ കണ്ടെത്തി അവരുടെ വോട്ടുകള്‍ പി.പി.സുനീറിന് അനുകൂലമാക്കാനാണ്  എൽഡിഎഫ് നീക്കം.

തങ്ങള്‍ക്ക് ചുമതലയുള്ള ബൂത്തിലെ രണ്ട് കുടുംബങ്ങളെയെങ്കിലും ഓരോ പാര്‍ട്ടി അംഗവും സ്വാധീനിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.

ലോക്കല്‍ കമ്മിറ്റിയംഗം 3 കുടുംബങ്ങളുടെയും ഏരിയാ കമ്മിറ്റിയംഗം 5 കുടുംബങ്ങളുടെയും ചുമതല ഏറ്റെടുക്കണം. ഇത്തരത്തില്‍ ചുരുങ്ങിയത് ഒരു ലക്ഷം പുതിയ വോട്ടുകള്‍ സമാഹരിക്കാനാണ് നിര്‍ദേശം.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയ 20870 വോട്ടിന്റെ ഭൂരിപക്ഷം ഇത്തവണ യോജിച്ച പ്രവര്‍ത്തനങ്ങളിലൂടെ മറികടക്കാമെന്നാണ് ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടല്‍.

കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് നേരിടാന്‍ പറ്റാത്ത ഒരു നേതാവും മത്സരിക്കുന്നില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.
വയനാട് പാര്‍ലമെന്റ് മണ്ഡലം സി പി ഐ പ്രവര്‍ത്തക യോഗം ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

സംസ്ഥാനത്തെ ഇരുപത് മണ്ഡലങ്ങളിലും എല്‍ ഡി എഫ് സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പണം പൂര്‍ത്തിയാക്കി കഴിഞ്ഞു.സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കാനുളള പ്രചരണ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടക്കുകയാണ്.
പാര്‍ലമെന്റില്‍ ഇടത് പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കാനും മോദിയെ ഭരണത്തില്‍ നിന്ന് പുറത്താക്കാനും കേരളത്തിന് വലിയ പങ്ക് വഹിക്കാനുണ്ട്.സംസ്ഥാന സര്‍ക്കാറിന്‍െ ഭരണ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ജനങ്ങള്‍ ജീവിതാനുഭവങ്ങളിലൂടെയാണ് ഭരണ നേട്ടങ്ങള്‍ വിലയിരുത്തുന്നത്.സംസ്ഥാനത്ത് എല്‍ ഡി എഫ് മികച്ച നേട്ടം കൈവരിക്കും. ശക്തമായ മത്സരം നടക്കുന്ന മണ്ഡലമാണ് വയനാട്.എതിരാളി ആരായാലും നേരിടും.
മൈനോറിറ്റി വിവാദം ബി ജെ പി യിടെ അഭിപ്രായമാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ സ്ഥാനാര്‍ഥിയാക്കരുതെന്ന് സി പി ഐ പറഞ്ഞിട്ടില്ല.മറ്റു പാര്‍ട്ടികളുടെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സി പി ഐ ഇടപെടാറില്ല.

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം കൊണ്ട് കേരളത്തില്‍ യാതൊരു വിധ തരംഗവും സൃഷ്ടിക്കാന്‍ കഴിയില്ല.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു പിയില്‍ നിന്നാണ് സോണിയാ ഗാന്ധിയും,രാഹുല്‍ ഗാന്ധിയും മത്സരിച്ചത്.
അന്ന് യു പി ലെ ഭൂരിഭാഗം സീറ്റുകളും മറ്റ് പാര്‍ട്ടികളാണ് നേടിയത്.യു പിയില്‍ ഉണ്ടാകാത്ത ഒരു തരംഗവും കേരളത്തില്‍ ഉണ്ടാകില്ല.
വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ എല്‍ഡി എഫിന് ലഭിക്കുന്ന ഓരോവോട്ടും ദേശീയ മതേതരത്വ നിലപടുകള്‍ക്കുകിട്ടുന്ന അംഗീകാരമാണ്.മത നിരപേക്ഷ സര്‍ക്കാരെന്നാല്‍ കോണ്‍ഗ്രസ് മാത്രമല്ല.
ശക്തമായ മതേതരത്വ നിലപാടുകള്‍ സ്വീകരിക്കുന്ന പ്രാദേശിക രാഷ്ട്രീയ കക്ഷികള്‍ ഇന്ത്യയില്‍ ഉണ്ട്. ബി ജെ പി യെ എതിര്‍ക്കുകയെന്ന പ്രതിപക്ഷ രാഷ്ട്രീയം രാഹുല്‍ ഗാന്ധി കൈവിട്ടതായും കാനം രാജേന്ദ്രന്‍ പറഞ്ഞു.

അതേ സമയം രാഹുലിനെ കേരളത്തിൽ സ്ഥാനാർഥിയാക്കിയത് യുഡിഎഫ് ക്യാമ്പിൽ ആ വേഷം ഉണ്ടാക്കിയിട്ടുണ്ട്. കേരളത്തിലെ 20 സീറ്റും , കർണാടകയിലെ 28 സീറ്റും തമിൾ നാട്ടിൽ ഭൂരിഭാഗം സീറ്റും കോൺഗ്രസ് മുന്നണി തൂത്തു വാരും എന്ന് തന്നെയാണ് റിപ്പോർട്ട്. 

No comments