Breaking News

പ്രതിഷേധം കൊടുമ്പിരി കൊണ്ട ഷഹീന്‍ ബാഗിലെ മണ്ഡലത്തില്‍ എസ്.ഡി.പി.ഐക്ക് ലഭിച്ച വോട്ടുകള്‍ കണ്ടാല്‍ കണ്ണു തള്ളും..!!

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രവചനം ശരിവയിക്കുന്ന വിധത്തിലുള്ള വിജയമാണ് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി നേടിയത്.
ഏറ്റവും അവസാനം ലഭിച്ച ഫലമനുസരിച്ച്‌ എ.എ.പി 63 സീറ്റുകളിലും ബി.ജെ.പി 7 സീറ്റുകളിലും മുന്നിട്ട് നില്‍ക്കുകയാണ്. അതേസമയം ഏറ്റവും ശ്രദ്ധേയമായ മണ്ഡലമാണ് ഷാഹീന്‍ബാഗ് ഉള്‍പ്പെടുന്ന ഓഖ്‌ല. മണ്ഡലത്തില്‍ ആം ആദ്മിയുടെ അമാനുത്തുള്ള ഖാന്‍ ആണ് വിജയിച്ചത്.

പൗരത്വനിയമത്തിനെതിരെ ഷാഹീന്‍ബാഗില്‍ വന്‍ പ്രതിഷേധം നടന്നുവരുന്നതിനിടെയാണ് ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്.
വോട്ടിംഗ് മെഷീനില്‍ ബട്ടണമര്‍ത്തുമ്ബോള്‍ അതിന്‍റെ പ്രകമ്ബനം ഷഹീന്‍ ബാഗില്‍ അറിയണം എന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാക്ക് ഏറെ വിവാദങ്ങളും ചര്‍ച്ചകളും ഉയര്‍ത്തിയിരുന്നു.

ഇവിടെ എസ്.ഡി.പി.ഐക്ക് ലഭിച്ച വോട്ടുകളുടെ എണ്ണമാണ് ശ്രദ്ധേയമാകുന്നത്. ആകെ 47 വോട്ടുകള്‍ മാത്രമാണ് എസ്.ഡി.പി.ഐയ്ക്ക് ലഭിച്ചത്.

 ആകെ പോള്‍ ചെയ്ത വോട്ടിന്റെ 0.05%ശതമാനമാണിത്. എസ്.ഡി.പി.ഐയ്ക്ക് വേണ്ടി തസ്‌ലീം അഹമ്മദ് റെഹ്മാനിയാണ് ഓഖ്‌ലയില്‍ മത്സരിച്ചത്.
മാത്രമല്ല ബി.ജെ.പിയുടെ ബ്രഹാം സിങ്ങിനെ പരാജയപ്പെടുത്തിയാണ് എ.എപിയുടെ അമാനത്തുള്ള ഖാന്‍ വിജയം നേടിയത്. എന്നാല്‍ കോണ്‍ഗ്രസിന് ഒരു സീറ്റു പോലും നേടാനാകാത്തത് പാര്‍ട്ടി നേതൃത്വത്തിന് തന്നെ നാണക്കേടാണ്.
എന്നാല്‍ ശക്തരായ നേതാക്കള്‍ മുന്‍നിരയില്‍ നിന്ന് നയിക്കാനോ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇല്ലാത്തതോ കോണ്‍ഗ്രസിന് തിരിച്ചടിയായി. ഷീലാ ദീക്ഷിത്തിന്റെ മരണത്തിനുശേഷം സമാന വ്യക്തിപ്രഭാവമുള്ള നേതാവിനെ ഉയര്‍ത്തി കൊണ്ടുവരാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല.
പാര്‍ട്ടിക്കകത്തെ രൂക്ഷമായ ആഭ്യന്തരകലഹവും അതി ദുര്‍ബലമായ സംഘടനാ സംവിധാനവും കോണ്‍ഗ്രസിന് ക്ഷീണമായി.

എ.എ.പി.ക്കും ബി.ജെ.പി.ക്കും സംസ്ഥാനത്തുള്ള ശക്തമായ സ്വാധീനത്തിന് മുന്നില്‍ പിടിച്ച്‌ നില്‍ക്കാന്‍ കോണ്‍ഗ്രസിനായില്ല. താഴെത്തട്ടിലുള്ള പ്രവര്‍ത്തനശേഷിയുടെ വന്‍ അഭാവത്തില്‍ കോണ്‍ഗ്രസിന് പിടിച്ചു നില്‍ക്കാനായില്ല.
കോണ്‍ഗ്രസിന്റെ പരമ്ബരാഗത വോട്ടുകള്‍ ആം ആദ്മിയിലേക്ക് പോകുന്നുവെന്ന് ഒന്നുകൂടി തെളിയിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് ഡല്‍ഹിയില്‍ കടന്നുപോകുന്നത്.
മൂന്നാംവട്ടവും അതേ ജനപ്രീതി നിലനിറുത്തി ജയിച്ചുവന്ന കേജരിവാളിന്‍റെ സ്വപ്‌നം ഡല്‍ഹിയില്‍ ഒതുങ്ങുന്നതല്ല. ഇന്ത്യ മുഴവന്‍ തന്‍റെ ആശയങ്ങള്‍ പ്രചരിപ്പിച്ച്‌ പുതിയൊരു രാഷ്ട്രീയ സംസ്‌കാരത്തിലൂടെ രാജ്യത്തെ നയിക്കാനുള്ള പോരാട്ടമാണ് അദ്ദേഹം വിഭാവന ചെയ്യുന്നത്.
പക്ഷേ ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് അത് ഒട്ടും എളുപ്പമല്ല എന്ന് അദ്ദേഹത്തിനറിയാം. വിവിധ സംസ്‌കാരത്തില്‍ പെട്ട വിദ്യാസമ്ബന്നരും ഇടത്തരക്കാരും നിറഞ്ഞ ഡല്‍ഹിപോലെയല്ല ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളും.
ജാതിയും മതവും പണവും കുടുംബവുമെല്ലാം അരങ്ങുവാഴുന്ന ഇന്ത്യന്‍ രാഷ്ടീയത്തില്‍ ആംആദ്മി പോലൊരു പാര്‍ട്ടിക്ക് അതിനു നന്നായി പൊരുതേണ്ടിവരും.

ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പുകളിലും മിക്ക സംസ്ഥാനങ്ങളിലും ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിറത്തിയെങ്കിലും കാര്യമായ ചലനമുണ്ടാക്കാനായില്ല.
2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വവിധ സംസ്ഥാനങ്ങളിലായ് 434 സ്ഥാനാര്‍ഥികളെ കേജരിവാള്‍ മല്‍സരിപ്പിച്ചിരുന്നു. ഇതില്‍ പഞ്ചാബില്‍ നിന്നു ജയിച്ച നാലുപേരൊഴികെ എല്ലാവരും തോറ്റു.
2017ല്‍ ഗോവ നിയമസഭയിലേയ്ക്ക് സ്ഥാനാര്‍ഥികളെ നിറുത്തിയെങ്കിലും ആരു വിജയിച്ചില്ല. എന്നാല്‍ 2017ല്‍ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ 20 സ്ഥാനാര്‍ഥികളെ വജയിപ്പിക്കാന്‍ പാര്‍ട്ടിക്കു സാധിച്ചു.

ഏറ്റവും ഒടുവില്‍ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിവിധ സംസ്ഥാനങ്ങളിലായ് 40 സ്ഥാനാര്‍ഥികളെ പാര്‍ട്ടി നിറുത്തിയെങ്കിലും ഒരു സീറ്റു മാത്രമാണ് നേടാനായത്.
ഡല്‍ഹിക്ക് പുറത്ത് ഇതുവരെ കാര്യമായ നേട്ടമുണ്ടാക്കാന്‍ പാര്‍ട്ടിക്കു കഴിഞ്ഞിട്ടില്ലെങ്കിലും രാജ്യതലസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ അവര്‍ പുതിയ സാധ്യതകളാണ് ഇന്ത്യന്‍ ജനതയ്ക്ക് മുന്നില്‍ തുറന്നിടുന്നത്.
പക്ഷേ ഇവിടുത്തെ വ്യവസ്ഥാപിത പാര്‍ട്ടികളോടും പ്രാദേശിക പാര്‍ട്ടികളോടും മല്ലിട്ടുകൊണ്ട് അത്തരമൊരു ലക്ഷ്യം അവര്‍ നേടുമോ? പ്രവചനാതീതമായ ഇന്ത്യന്‍ രാഷ്ടീയത്തില്‍ എല്ലാവരും ഉറ്റുനോക്കുന്നതും അതു തന്നെയാണ്.

No comments