രാജ്യസഭാ തെരെഞ്ഞെടുപ്പിൽ പ്രിയങ്കയും കെ.സി വേണുഗോപാലും മല്‍സരിക്കും..? രാജ്യ സഭയിൽ മോദിക്കെതിരെ ശബ്ദിക്കാൻ സിന്ധ്യ അടക്കമുള്ളവരും..!!
ഒഴിവു വരുന്ന 55 രാജ്യസഭാ സീറ്റുകളിലേക്ക് മാര്‍ച്ച് 26ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസിലെ പ്രമുഖര്‍ രാജ്യസഭയിലെത്താന്‍ സാധ്യത.
വിവിധ സംസ്ഥാനങ്ങളിലായി പന്ത്രണ്ടോളം സീറ്റുകളില്‍ പാര്‍ട്ടിക്ക് ജയിക്കാന്‍ സാധിക്കും. അതുകൊണ്ടുതന്നെ പ്രമുഖ നേതാക്കളില്‍ പലരും സീറ്റ് തരപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
മഹാരാഷ്ട്ര, തമിഴ്നാട്, ബിഹാര്‍, ഒഡീഷ, ഗുജറാത്ത്, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്, തെലുങ്കാന, ഛത്തീസ്ഗഡ്, ഹരിയാന, ജാര്‍ഖണ്ഡ്, ഹിമാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രാജ്യസഭാ സീറ്റുകളില്‍ ഒഴിവു വരുന്നത്.
ഇതില്‍ രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും കോണ്‍ഗ്രസിന് രണ്ടു സീറ്റുകളില്‍ ജയിക്കാന്‍ സാധിക്കും.
മഹാരാഷ്ട്രയില്‍ നിന്നും ഹരിയാനയില്‍ നിന്നും ഓരോ സീറ്റും പാര്‍ട്ടി പ്രതീക്ഷിക്കുന്നു. ബിഹാര്‍, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നും കോണ്‍ഗ്രസിന് ഓരോ സീറ്റ് ലഭിച്ചേക്കാം.
കേരളത്തില്‍ രാജ്യസഭാ സീറ്റൊഴിവ് ഇല്ലെങ്കിലും കെ.സി.വേണുഗോപാല്‍ രാജ്യസഭയിലേക്ക് മല്‍സരിക്കാന്‍ സാധ്യതയുള്ളതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ടു ചെയ്തു.
രാജ്യസഭയില്‍ ഭരണപക്ഷത്തെ പ്രതിരോധിക്കാന്‍ യുവനിരയുടെ സാന്നിധ്യം ഇപ്പോള്‍ പാര്‍ട്ടിയില്‍ വളരെ കുറവാണ്.
അതുകൊണ്ടുതന്നെ വേണുഗോപാലിനെപ്പോലുള്ള പുതുതലമുറ നേതാക്കളെ രാജ്യസഭയിലേക്ക് കൊണ്ടുവരണമെന്ന നിര്‍ദേശം ഉയരുന്നുണ്ട്.
പ്രിയങ്ക ഗാന്ധിയെ രാജ്യസഭയിലെത്തിക്കാനും നിര്‍ദേശമുണ്ട്. എന്നാല്‍ ഇരുവരുടേയും കാര്യത്തില്‍ ഹൈക്കമാന്‍ഡായിരിക്കും അന്തിമ തീരുമാനം എടുക്കുക.
അതേസമയം, വിരമിക്കുന്ന പല നേതാക്കളും വീണ്ടും സീറ്റിനായി ശ്രമം ആരംഭിച്ചിട്ടുണ്ട്. ദിഗ്വിജയ് സിംഗ്, മധുസൂദനന് മിസ്ത്രി, കുമാരി ഷെല്‍ജ, മോട്ടിലാല്‍ വോറ തുടങ്ങിയ നേതാക്കള്‍ വീണ്ടും രാജ്യസഭയിലെത്താന്‍ ആഗ്രഹിക്കുന്നവരാണ്
. ഇവരോടാപ്പം മുകുള്‍ വാസ്നിക്, രണ്‍ദീപ് സുര്‍ജേവാല, രാജീവ് സത്വ തുടങ്ങിയ പുതുതലമുറ നേതാക്കളും സീറ്റ് പ്രതീക്ഷിക്കുന്നു. മറ്റൊരു യുവനേതാവായ ജ്യോതിരാദിത്യ സിന്ധ്യയേയും രാജ്യസഭയിലെത്തിക്കാന്‍ നീക്കമുണ്ട്.
സജീവ രാഷ്ടീയത്തില്‍ നിന്നു വിരമിച്ചവരുടെ വിശ്രമതാവളമാകാതെ ഉൗര്‍ജസ്വലരായ നേതാക്കളെ രാജ്യസഭയിലെത്തിക്കണമെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ശക്തമായിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളിലായി പന്ത്രണ്ടോളം സീറ്റുകളില്‍ പാര്‍ട്ടിക്ക് ജയിക്കാന്‍ സാധിക്കും. അതുകൊണ്ടുതന്നെ പ്രമുഖ നേതാക്കളില്‍ പലരും സീറ്റ് തരപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
മഹാരാഷ്ട്ര, തമിഴ്നാട്, ബിഹാര്‍, ഒഡീഷ, ഗുജറാത്ത്, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്, തെലുങ്കാന, ഛത്തീസ്ഗഡ്, ഹരിയാന, ജാര്‍ഖണ്ഡ്, ഹിമാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രാജ്യസഭാ സീറ്റുകളില്‍ ഒഴിവു വരുന്നത്.
ഇതില്‍ രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും കോണ്‍ഗ്രസിന് രണ്ടു സീറ്റുകളില്‍ ജയിക്കാന്‍ സാധിക്കും.
മഹാരാഷ്ട്രയില്‍ നിന്നും ഹരിയാനയില്‍ നിന്നും ഓരോ സീറ്റും പാര്‍ട്ടി പ്രതീക്ഷിക്കുന്നു. ബിഹാര്‍, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നും കോണ്‍ഗ്രസിന് ഓരോ സീറ്റ് ലഭിച്ചേക്കാം.
കേരളത്തില്‍ രാജ്യസഭാ സീറ്റൊഴിവ് ഇല്ലെങ്കിലും കെ.സി.വേണുഗോപാല്‍ രാജ്യസഭയിലേക്ക് മല്‍സരിക്കാന്‍ സാധ്യതയുള്ളതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ടു ചെയ്തു.
രാജ്യസഭയില്‍ ഭരണപക്ഷത്തെ പ്രതിരോധിക്കാന്‍ യുവനിരയുടെ സാന്നിധ്യം ഇപ്പോള്‍ പാര്‍ട്ടിയില്‍ വളരെ കുറവാണ്.
അതുകൊണ്ടുതന്നെ വേണുഗോപാലിനെപ്പോലുള്ള പുതുതലമുറ നേതാക്കളെ രാജ്യസഭയിലേക്ക് കൊണ്ടുവരണമെന്ന നിര്‍ദേശം ഉയരുന്നുണ്ട്.
പ്രിയങ്ക ഗാന്ധിയെ രാജ്യസഭയിലെത്തിക്കാനും നിര്‍ദേശമുണ്ട്. എന്നാല്‍ ഇരുവരുടേയും കാര്യത്തില്‍ ഹൈക്കമാന്‍ഡായിരിക്കും അന്തിമ തീരുമാനം എടുക്കുക.
അതേസമയം, വിരമിക്കുന്ന പല നേതാക്കളും വീണ്ടും സീറ്റിനായി ശ്രമം ആരംഭിച്ചിട്ടുണ്ട്. ദിഗ്വിജയ് സിംഗ്, മധുസൂദനന് മിസ്ത്രി, കുമാരി ഷെല്‍ജ, മോട്ടിലാല്‍ വോറ തുടങ്ങിയ നേതാക്കള്‍ വീണ്ടും രാജ്യസഭയിലെത്താന്‍ ആഗ്രഹിക്കുന്നവരാണ്
. ഇവരോടാപ്പം മുകുള്‍ വാസ്നിക്, രണ്‍ദീപ് സുര്‍ജേവാല, രാജീവ് സത്വ തുടങ്ങിയ പുതുതലമുറ നേതാക്കളും സീറ്റ് പ്രതീക്ഷിക്കുന്നു. മറ്റൊരു യുവനേതാവായ ജ്യോതിരാദിത്യ സിന്ധ്യയേയും രാജ്യസഭയിലെത്തിക്കാന്‍ നീക്കമുണ്ട്.
സജീവ രാഷ്ടീയത്തില്‍ നിന്നു വിരമിച്ചവരുടെ വിശ്രമതാവളമാകാതെ ഉൗര്‍ജസ്വലരായ നേതാക്കളെ രാജ്യസഭയിലെത്തിക്കണമെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ശക്തമായിട്ടുണ്ട്.












No comments