പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയില്‍ വൻ മുന്നേറ്റം നടത്തി കോണ്‍ഗ്രസും സഖ്യ കക്ഷികളും..!! പല സ്ഥലങ്ങളിലും ബിജെപി നിലം തൊട്ടില്ല..!!
മുംബൈ: മഹാരാഷ്ട്രയില്‍ നടന്ന 14,000 ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇന്ന് പുറത്തുവന്നപ്പോള്‍ സംസ്ഥാനത്തെ നാലായിരത്തിലധികം ഗ്രാമപഞ്ചായത്തുകളില്‍ കോണ്‍ഗ്രസ് വിജയിച്ചു. 80% ഗ്രാമപഞ്ചായത്തില്‍ മഹാ വികാസ് അഘാഡി സഖ്യം വിജയിച്ചതായി മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍്റും സംസ്ഥാന റവന്യൂ മന്ത്രിയുമായ ബാലസഹേബ് തോറാത്ത് പറഞ്ഞു.
സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള ഗ്രാമപഞ്ചായത്തുകളിലെ 80 ശതമാനം സീറ്റുകളും മഹാരാഷ്ട്ര വികാസ് അഘാടി നേടിയിട്ടുണ്ട്. ഈ ഫലത്തോടെ മഹാരാഷ്ട്ര വികാസ് അഘാടി സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ ജനങ്ങള്‍ വിശ്വാസം പ്രകടിപ്പിച്ചതായി നേതാക്കള്‍ പറഞ്ഞു.
ബിജെപിയ്ക്ക് സംസ്ഥാനത്ത് കനത്ത തോല്‍വി നേരിടേണ്ടി വന്നിട്ടുണ്ട്. തെറ്റായ കണക്കുകള്‍ നല്‍കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനുപകരം ബിജെപി നേതാക്കള്‍ പരാജയം തുറന്ന മനസ്സോടെ സ്വീകരിക്കണമെന്ന് ബാലസഹേബ് തോറാത്ത് പറഞ്ഞു.
കോലാപ്പൂര്‍, നന്ദൂര്‍ബാര്‍, ലത്തൂര്‍, നന്ദേദ്, അമരാവതി, യാവത്മാല്‍, നാഗ്പൂര്‍, വാര്‍ധ, ചന്ദ്രപുര്‍, ഉസ്മാനാബാദ്, വാഷിം, ബുള്‍ദാന ജില്ലകളില്‍ കോണ്‍ഗ്രസ് ഒന്നാം സ്ഥാനക്കാരായി. ഈ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തി മഹാരാഷ്ട്ര വികാസ് അഘദിക്ക് വോട്ട് ചെയ്തുകൊണ്ട് കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന സ്ഥാനാര്‍ത്ഥികളില്‍ ജനങ്ങള്‍ വിശ്വാസം പ്രകടിപ്പിച്ചതായും തോറാത്ത് പറഞ്ഞു. വിദര്‍ഭയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി മികച്ച വിജയം നേടി, ഗ്രാമപഞ്ചായത്തുകളില്‍ 50 ശതമാനത്തിലധികം വിജയിച്ചതായും കോണ്‍ഗ്രസ് നേതാക്കള്‍ സൂചിപ്പിച്ചു.
മറാത്ത്‌വാഡയില്‍ ഒന്നാം സ്ഥാനത്തേക്ക് കോണ്‍ഗ്രസ് ഉയര്‍ന്നുവരുമെന്നും തോറാത്ത് ആത്മവിശ്വാസം പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പ് ഫലത്തിനുശേഷവും തെറ്റായ സ്ഥിതിവിവരക്കണക്കുകള്‍ പുറത്തുവിട്ടാണ് തങ്ങളുടെ പാര്‍ട്ടി ഏറ്റവും വലിയതെന്ന് ബിജെപി നേതാക്കള്‍ പതിവുപോലെ തെറ്റായി അവകാശപ്പെട്ടിട്ടുണ്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നതിനുപകരം അവര്‍ തുറന്ന മനസ്സോടെ തോല്‍വി സ്വീകരിക്കണം. ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ച സ്ഥാനാര്‍ത്ഥികളെയും മഹാരാഷ്ട്ര വികാസ് അഗാദിയുടെ പ്രവര്‍ത്തകരെയും അഭിനന്ദിക്കുകയും വോട്ടര്‍മാര്‍ക്ക് തോറാത്ത് നന്ദി അറിയിക്കുന്നതായും തോറാത്ത് പറഞ്ഞു.

No comments