Breaking News

എം.പി തന്നെ മതി; എം.എല്‍.എ സ്ഥാനം രാജിവെക്കൂ..!! ബംഗാളില്‍ ബി.ജെ.പിയുടെ 'തന്ത്രപരമായ' നിര്‍ദേശം..!! പേടിയെന്ന്

 


കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭയിലെ ബി.ജെ.പി അംഗസംഖ്യ 77ല്‍ നിന്നും 75ആയി കുറയും. എം.എല്‍.എമാരായി വിജയിച്ച രണ്ട് എം.പിമാരോട് എം.എല്‍.എ പദവി രാജിവെക്കാനായി ബി.ജെ.പി നിര്‍ദേശിച്ചതോടെയാണിത്.


എം.എല്‍.എ സ്ഥാനം രാജിവെച്ചില്ലെങ്കില്‍ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും രണ്ട് എം.പി സ്ഥാനവും നഷ്ടപ്പെടുമെന്നും ബി.ജെ.പിക്ക് ഭയമുണ്ട്. കൂച് ബിഹാര്‍ എം.പിയായ നിസീഥ് പ്രമാണികും രണഘട്ട് എം.പിയായ ജനന്നാഥ് സര്‍ക്കാറുമാണ് എം.എല്‍.എമാരായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ജഗന്നാഥ് 15878 വോട്ടിനും നിസിത് വെറും 57 വോട്ടിന്‍റെ ഭൂരിപക്ഷത്തിനുമാണ് എം.എല്‍.എമാരായി തെരഞ്ഞെടുക്കപ്പെട്ടിരുന്നത്.


2019ല്‍ നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ 42ല്‍ 18 സീറ്റുകള്‍ നേടി ബി.ജെ.പി ബംഗാളില്‍ റെക്കോര്‍ഡ് കുറിച്ചിരുന്നു. നിലവിലെ മമത തരംഗത്തില്‍ രണ്ട് എം.പിമാര്‍ നഷ്ടമായാല്‍ അത് ബംഗാളില്‍ അത് വലിയ തിരിച്ചടിയാകുമെന്ന് കണ്ടാണ് ബി.ജെ.പി നീക്കം.

No comments