''തേജസ്വി ഇളയ സഹോദരനെ പോലെ'' ; ആര്‍.ജെ.ഡിയുമായി കൈകോര്ക്കുന്നതിെന്റ സൂചന നല്‍കി ചിരാഗ്..!! കോൺഗ്രസ് മുന്നണിയിലേക്ക്..
ന്യൂഡല്‍ഹി: പാര്‍ട്ടിയില്‍ നടക്കുന്ന പൊട്ടിത്തെറികള്‍ക്കിടയിലും ബി.ജെ.പി മൗനം പാലിക്കുന്നതിനിടെ തേജസ്വി യാദവിെന്റ രാഷ്ട്രീയ ജനതാദളുമായി (ആര്‍.ജെ.ഡി) അടുക്കുന്നതിെന്റ സൂചന നല്‍കി ലോക് ജനശക്തി പാര്‍ട്ടി (എല്‍.ജെ.പി) നേതാവ് ചിരാഗ് പാസ്വാന്‍.
'എെന്റ പിതാവും ലാലുജിയും അടുത്ത സുഹൃത്തുക്കളായിരുന്നു. ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിനെ എനിക്ക് കുട്ടിക്കാലം മുതല്‍ അറിയാം. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. അവന്‍ എനിക്ക് ഇളയ സഹോദരനെ പോലെയാണ്. ബിഹാറില്‍ തെരഞ്ഞെടുപ്പ് വരുന്ന സമയത്ത് സഖ്യ കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കും' -ചിരാഗ് ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു..
കേന്ദ്രത്തില്‍ എന്‍.ഡി.എയുടെ ഭാഗമായ എല്‍.ജെ.പി ബിഹാറില്‍ ഭരണം കൈയാളുന്ന ബി.ജെ.പി-ജെ.ഡി.യു സഖ്യത്തിനൊപ്പമില്ല. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനോടുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് സഖ്യം ഉപേക്ഷിച്ച ചിരാഗ് ഒറ്റക്കായിരുന്നു നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. നിതീഷിനെതിരെ വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിച്ച ചിരാഗ് പക്ഷേ ബി.ജെ.പിയെ പിന്തുണച്ചു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ എല്‍.ജെ.പിക്ക് ആകെ ഒരു സീറ്റ് മാത്രമാണ് നേടാനായത്.
ജെ.ഡി.യുവിന് നാശം വരുത്തി ബി.ജെ.പിക്ക് കൂടുതല്‍ സീറ്റ് നേടിക്കൊടുക്കുകയായിരുന്നു തെന്റ ലക്ഷ്യമെന്നും 2025ല്‍ എല്‍.ജെ.പി നില മെച്ചപ്പെടുത്തുമെന്നുമായിരുന്നു തെരഞ്ഞെടുപ്പിന് ശേഷം ചിരാഗ് പറഞ്ഞത്.
പാര്‍ട്ടിയില്‍ പിതാവിെന്റ സഹോദരന്‍ പശുപതി പരാസുമായുള്ള അധികാര വടംവലി രൂക്ഷമായതിന് പിറകേ ബി.ജെ.പി തനിക്കൊപ്പമാണോ അതോ ജെ.ഡി.യുവിനൊപ്പമാണോ എന്ന് വ്യക്തമാക്കണമെന്ന് ചിരാഗ് ആവശ്യപ്പെട്ടിരുന്നു.
ഈ മാസം ആദ്യം എല്‍.ജെ.പി എം.പിമാര്‍ ചിരാഗിനെ മാറ്റി പാര്‍ട്ടി സ്ഥാപകന്‍ റാം വിലാസ് പാസ്വാെന്റ സഹോദരന്‍ പശുപതി പരാസിനെ പാര്‍ട്ടിയുടെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി നിയമിച്ചതോടെയാണ് കലഹം തുടങ്ങിയത്.

No comments