Breaking News

പഞ്ചാബില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ എത്തുമെന്ന് അഭിപ്രായ സര്‍വ്വേ..!! ബിജെപിക്ക് ഒറ്റ അക്കം..!! മുഖ്യമന്ത്രി സ്ഥാനം..

 


പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ്  അടുത്തിരിക്കെ സീ അഭിപ്രായ സര്‍വേ പുറത്ത് വിട്ടു

നിലവില്‍ മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന ചരണ്‍ജിത് ചന്നി തന്നെ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തണമെന്നാണ് 35% ജനങ്ങളുടെയും ആവശ്യം. അതേസമയം 23 ശതമാനം ജനങ്ങള്‍ ആം ആദ്മി പാര്‍ട്ടിയുടെ ഭഗവന്ത് മാന്‍ ഭരണത്തില്‍ എത്തണമെന്നാണ് കരുതുന്നത്.

ആകെ 117 നിയമസഭാ സീറ്റുകളാണ് പഞ്ചാബില്‍ ഉള്ളത്. കോണ്‍ഗ്രസ് 35 മുതല്‍ 38 വരെ സീറ്റുകള്‍ നേടാനാണ് സാധ്യതയെന്ന് സീ ഒപ്പീനിയന് പോള്‍ കണ്ടെത്തി. അതേസമയം ആം ആദ്മി പാര്‍ട്ടി ഏകദേശം 36 മുതല്‍ 39 സീറ്റുകള്‍ വരെ നേടിയേക്കും. ശിരോമണി അകാലിദള്‍ സഖ്യം ഏകദേശം 32 മുതല്‍ 35 സീറ്റുകള്‍ വരെ നേടുമെന്നാണ് കരുതുന്നത്. ബിജെപിക്ക് 4 മുതല്‍ 7 വരെ സീറ്റുകള്‍ മാത്രമേ ലഭിക്കാന്‍ സാധ്യതയുള്ളൂവെന്നും സര്‍വേ കണ്ടെടുത്തി.

അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി (എഎപി) ഭഗവന്ത് മാനെ പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. ഓണ്ലൈനിയായി നടത്തിയ പോളിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. ഭഗവന്ത് മന്നിന് 93 ശതമാനത്തിലധികം വോട്ടുകള്‍ ഫോണിലൂടെയും വാട്ട്‌സ്‌ആപ്പിലൂടെയും ലഭിച്ചതായി എഎപി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു

പഞ്ചാബില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഗ്രൂര്‍ ജില്ലയിലെ ധുരി നിയമസഭാ സീറ്റില്‍ നിന്നാണ് മാന്‍ മത്സരിക്കുന്നത്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് രാഘവ് ഛദ്ദ വ്യാഴാഴ്ചയാണ് മൊഹാലിയില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ഫെബ്രുവരി 20 നാണ് പഞ്ചാബില്‍ വോട്ടെടുപ്പ് നടത്തുന്നത്. മാര്‍ച്ച്‌ 10 ന് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും. ഇതുവരെ ആം ആദ്മി പാര്‍ട്ടി മാത്രമേ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടുള്ളൂ. ഇതിന് മുമ്ബ് നടന്ന തെരഞ്ഞെടുപ്പിലും പാര്‍ട്ടികള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരുന്നില്ല.

No comments