Breaking News

സമ്ബദ്വ്യവസ്ഥ മുങ്ങുന്ന കപ്പലായതിന് പിന്നില്‍

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാത്തതാണ് ഇന്ത്യന്‍ സമ്ബദ്വ്യവസ്ഥ മുങ്ങുന്ന കപ്പലിന് സമാനമായതെന്ന് സര്‍വേ. റിസര്‍വ് ബാങ്ക് നടത്തിയ സര്‍വേ കണ്‍സ്യൂമര്‍ റെസ്പോണ്‍സ് സര്‍വേയിലാണ് ഇക്കാര്യമുള്ളത്. സര്‍വേയില്‍ പെങ്കടുത്ത 43.7 ശതമാനം ആളുകളും രാജ്യത്തെ തൊഴില്‍ സാഹചര്യം മോശമാണെന്ന് അഭിപ്രായപ്പെട്ടു. സര്‍വേഫലം  നരേന്ദ്ര മോദി സര്‍ക്കാറിന് തലവേദനയാകും.
2010-2011 സാമ്ബത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്ബദ്വ്യവസ്ഥയില്‍ സൃഷ്ടിക്കപ്പെട്ടത് 9,00,000 തൊഴിലുകളാണ്. എന്നാല്‍ പിന്നീടുള്ള വര്‍ഷങ്ങളില്‍ തൊഴില്‍ വിപണിയില്‍ കാര്യമായ വളര്‍ച്ചയുണ്ടായിട്ടില്ല. 2014ല്‍ അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ ഇൗ പ്രശ്നത്തില്‍ ശ്രദ്ധ കേന്ദ്രീക്കാത്തത് പ്രശ്നം ഗുരുതരമാക്കി.
തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുന്നത് ഇന്ത്യന്‍ സമ്ബദ്വ്യവസ്ഥയിലെ വളര്‍ച്ച നിരക്കിനും അത്യാവശ്യമാണ്.
ഇന്ത്യയിലെ വ്യവസായ വളര്‍ച്ച പൂര്‍ണമായും മൂലധന തീവ്രമാണ്. ഇതില്‍ തൊഴിലാളികളുടെ സാന്നിധ്യം കുറവായിരിക്കും. ഇതിനൊപ്പം പുതിയ സാഹചര്യത്തില്‍ സാേങ്കതികമായി പരീശിലനം ലഭിച്ചവര്‍ക്ക് മാത്രമേ ഇന്ത്യയില്‍ തൊഴില്‍വിപണിയില്‍ സാധ്യതയുള്ളു. വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്ന ചെറുകിട വ്യവസായ മേഖല ജി.എസ്.ടിക്കും നോട്ട് നിരോധനത്തിനും ശേഷം പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. ഇതും തിരിച്ചടിയാണ്.
കള്ളപണം തിരിച്ചെത്തിച്ച്‌ ഒാരോരുത്തരുടേയും അക്കൗണ്ടുകളിലും 15 ലക്ഷം വീതം നിക്ഷേപിക്കുമെന്ന ഉട്യോപ്യന്‍ സ്വപ്നവുമായാണ് മോദി അധികാരത്തിലെത്തിയത്. 15 ലക്ഷം വീതം അക്കൗണ്ടുകളിലിട്ടില്ലെങ്കിലും നിലവില്‍ സമ്ബദ്വ്യവസ്ഥയെ ബാധിച്ചിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് മോദി പരിഹാരം കാണേണ്ടത് അത്യാവശ്യമാണെന്ന് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

No comments