Breaking News

ലോക്‌സഭാ തിരഞ്ഞെടുപ്പ് ; ഗുജറാത്തും ബീഹാറും ബി.ജെ.പി തൂത്തുവാരും.. മഹാരാഷ്ട്രയിയിലും പഞ്ചാബും കോൺഗ്രസ്.. യു.പിയില്‍ എസ്.പി-ബി.എസ്.പി സഖ്യത്തിന്.. സീറ്റ് നില ഇങ്ങനെ..


വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്തിലും ബീഹാറിലും ബി.ജെ.പി നേട്ടമുണ്ടാക്കുമെന്ന് എ.ബി.സി സീ വോട്ടേവ്സ് സര്‍വേ ഫലം. ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്ര,​ ഗോവ,​ ബീഹാര്‍,​ ഗുജറാത്ത് സംസ്ഥാനങ്ങളിലെ സര്‍വേ ഫലമാണ് പുറത്തുവന്നത്.
എന്നാല്‍ ഗുജറാത്തിലും ബീഹാറിലും ഒഴിച്ച്‌ മറ്റു സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് തിരിച്ചടി നേരിടുമെന്നാണ് സര്‍വേഫലങ്ങള്‍ നല്‍കുന്ന സൂചന.

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനാണ് സര്‍വേ മുന്‍തൂക്കം നല്‍കുന്നത്. കോണ്‍ഗ്രസ് - എന്‍.സി.പി സഖ്യം 28 സീറ്റ് നേടുമെന്നാണ് പ്രവചനം. ബി.ജെ.പി 20 സീറ്റിലേക്കൊതുങ്ങും. 2014ലെ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ എന്‍.ഡി.എ സഖ്യം 23 സീറ്റ് നേടിയിരുന്നു.

എന്‍.സി.പി - യു.പി.എ സഖ്യത്തിന് വെറും നാല് സീറ്റുമാത്രമേ നേടാനായിരുന്നുള്ളൂ.

ഗുജറാത്തിലും ബീഹാറിലുമാണ് എന്‍.ഡി.എ നേട്ടമുണ്ടാക്കുന്നത്. ഗുജറാത്തില്‍ ബി.ജെ.പി 24 സീറ്റ് നേടും. കോണ്‍ഗ്രസിന് രണ്ടുസീറ്റ് മാത്രമാണ് ലഭിക്കുക. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഇവിടെ സീറ്റ് ഒന്നും നേടാന്‍ കഴിഞ്ഞിരുന്നില്ല. 2014ല്‍ എന്‍.ഡി.എ 26 സീറ്റും തൂത്തുവാരിയിരുന്നു.

ബീഹാറില്‍ എന്‍.ഡി.എയ്ക്ക് 35 സീറ്റ് ലഭിക്കുമ്ബോള്‍ യു.പി.എയ്ക്ക് 5 സീറ്റ് മാത്രമായിരിക്കും ലഭിക്കുക. 2014ല്‍ 22 സീറ്റില്‍ വിജയിച്ചിടത്താണ് ആകെയുള്ള സീറ്റില്‍ 35ഉം എന്‍.ഡി.എ സ്വന്തമാക്കുമെന്ന സര്‍വേ ഫലം പുറത്തുവരുന്നത്. ആര്‍.ജെ.ഡി - യു.പി.എ സഖ്യം നാല് സീറ്റായിരുന്നു 2014ല്‍ നേടിയത്.

അതേസമയം ആകെ രണ്ട് സീറ്റുകളുള്ള ഗോവയില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഓരോ സീറ്റ് നേടും എന്നും സീ വോട്ടേഴ്സിന്റെ സര്‍വേ ഫലം വ്യക്തമാക്കുന്നു. 2014ല്‍ ഗോവയില്‍ രണ്ട് സീറ്റും ബി.ജെ.പിയാണ് നേടിയത്.

No comments