Breaking News

ആരുമായും സഖ്യത്തിനില്ല: യുപിയില്‍ ഒറ്റയ്ക്കു മത്സരിക്കുമെന്ന് കോണ്‍ഗ്രസ്


ലക്നോ: ഉത്തര്‍പ്രദേശില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എസ്പി-ബിഎസ്പി സഖ്യവുമായി നീക്കുപോക്കില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ്. യുപിയില്‍ ഒറ്റയ്ക്കു മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നതെന്ന് പടിഞ്ഞാറന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

ഒരേ ആശയമുള്ള പാര്‍ട്ടികള്‍ ഒരേ തരത്തില്‍ ചിന്തിക്കണമെന്നും എസ്പി-ബിഎസ്പി സഖ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനായി രണ്ടു സീറ്റ് ഒഴിച്ചിട്ട സഖ്യത്തിനു വേണ്ടി രണ്ടു, മൂന്ന് സീറ്റുകള്‍ തങ്ങളും ഒഴിച്ചിടാമെന്ന് സിന്ധ്യ പരിഹസിക്കുകയും ചെയ്തു.

യുപിയിലെ പതിനൊന്ന് സീറ്റുകളിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. നേരത്തേ, സഖ്യത്തോട് 20 സീറ്റാണു കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. എന്നാല്‍, അമേത്തിയും റായ്ബറേലിയും ഒഴിച്ചിട്ട് ബാക്കി 78 മണ്ഡലങ്ങളും പങ്കിട്ടെടുക്കുകയാണ് എസ്പിയും ബിഎസ്പിയും ചെയ്തത്.

No comments