Breaking News

കല്യോട്ട് ഇരട്ടക്കൊല : 14 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കുറ്റപത്രം

കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ 14 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ ക്രൈം ബ്രാഞ്ച് ഹൊസ്ദുര്‍ഗ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസ് അന്വേഷണോദ്യോഗസ്ഥനായ മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.എം. പ്രദീപന്‍റെ നേതൃത്വത്തിലാണ് ഇന്നലെ രാവിലെ 9.30ന് ഹോസ്ദുര്‍ഗ് ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി (രണ്ട്) യില്‍ കുറ്റപത്രം നല്‍കിയത്. 14 പ്രതികളില്‍ ഓരോരുത്തര്‍ക്കും 900 പേജുള്ള കുറ്റപത്രമാണ് മജിസ്ട്രേറ്റ് പി.എം.

സല്‍മത്ത് മുമ്ബാകെ സമര്‍പ്പിച്ചത്. കഴിഞ്ഞ ഫെബ്രുവരി 17 നു രാത്രിയാണ് ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. സംഭവം സംബന്ധിച്ചു സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം കല്യോട്ട് ഏച്ചിലടുക്കത്തെ എ. പീതാംബരന്‍ അടക്കം 14 പേരെ പ്രതി ചേര്‍ത്തു ബേക്കല്‍ പോലീസ് കേസെടുത്തിരുന്നു. പല ഘട്ടങ്ങളിലായി അറസ്റ്റിലായ 12 പ്രതികള്‍ ഇപ്പോഴും ജയിലിലാണ്.

രാഷ്‌ട്രീയ എതിര്‍ചേരികള്‍ തമ്മിലുള്ള വൈരാഗ്യം വ്യക്തിവിരോധത്തിലെത്തിയതാണ് കൊലപാതകത്തിനു കാരണമെന്നു കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 229 സാക്ഷികളാണ് കേസിലുള്ളത്. 105 തൊണ്ടിമുതലുകള്‍ കൂടാതെ അമ്ബതോളം രേഖകള്‍ തെളിവായി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. പ്രതികള്‍ ഉപയോഗിച്ച അഞ്ചു കാറുകള്‍, രണ്ടു ജീപ്പുകള്‍, അഞ്ചു ബൈക്കുകള്‍ എന്നിവ കോടതിയില്‍ ഹാജരാക്കി.

കേസില്‍ ഒന്നു മുതല്‍ എട്ടുവരെ പ്രതികളായ പീതാംബരന്‍ (45), ഏച്ചിലടുക്കത്തെ സജി സി. ജോര്‍ജ് (40), ചപ്പാരപ്പടവ് ഒടുവള്ളി കാവുങ്കല്‍ സ്വദേശി ഏച്ചിലടുക്കം പൊടോളിത്തട്ടില്‍ കെ.എം. സുരേഷ് (27), ഓട്ടോ ഡ്രൈവര്‍ കെ. അനില്‍കുമാര്‍ (33), കുണ്ടംകുഴി മലാങ്കാട്ടെ ലോറി ജീവനക്കാരന്‍ എ. അശ്വിന്‍ (അപ്പു - 18 ), പ്ലാക്കാത്തൊട്ടിയിലെ ജീപ്പ് ഡ്രൈവര്‍ ആര്‍. ശ്രീരാഗ് (കിട്ടു - 2 2), കല്യോട്ടെ ജി. ഗിജിന്‍ (26), കുണ്ടംകുഴി സ്വദേശിയും പാക്കം വെളുത്തോളിയിലെ താമസക്കാരന്‍ എ. സുബീഷ് (29) എന്നിവര്‍ കൊലപാതകത്തില്‍ നേരിട്ടു ബന്ധമുള്ളവരാണെന്ന് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഒന്‍പത് മുതല്‍ 12 വരെ പ്രതിസ്ഥാനത്തുള്ള തന്നിത്തോട്ടെ എ. മുരളി (36), കണ്ണോത്ത് താനത്തിങ്കാല്‍ ടി. രഞ്ജിത് (26), തന്നിത്തോട്ടെ പ്രദീപന്‍ (കുട്ടന്‍ - 42), പള്ളിക്കര ആലക്കോട്ടെ കാലിച്ചാന്‍ മരത്തിങ്കാല്‍ കാവേരി സദനത്തില്‍ ബി. മണികണ്ഠന്‍ (39) എന്നിവര്‍ക്കെതിരേ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിട്ടുള്ളത്.

13-ാം പ്രതി സിപിഎം പെരിയ ലോക്കല്‍ സെകട്ടറി എന്‍. ബാലകൃഷ്ണന്‍ (62), 14-ാം പ്രതി ഉദുമ ഏരിയ സെക്രട്ടറി കെ. മണികണ്ഠന്‍ (39) എന്നിവര്‍ തെളിവുകള്‍ നശിപ്പിക്കാനും പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്നാണ് കേസ്.

No comments