Breaking News

50 % വിവിപാറ്റുകള്‍ എണ്ണണമെന്ന ഹര്‍ജി തള്ളി ; 'ജനങ്ങള്‍ക്ക് ഇഷ്ടമുള്ള സര്‍ക്കാരിനെ തെരഞ്ഞെടുക്കാന്‍ അനുവദിക്കണമെന്ന്' സുപ്രീം കോടതി

ലോക് സഭ വോട്ടെടുപ്പില്‍ നൂറ് ശതമാനം വിവിപാറ്റുകളും എണ്ണണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ചെന്നൈയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. രാജ്യത്ത് ഇഷ്ടമുള്ള സര്‍ക്കാരിനെ തെരഞ്ഞെടുക്കാന്‍ ജനങ്ങളെ അനുവദിക്കൂവെന്ന് സുപ്രീംകോടതി വിലയിരുത്തി. ഹര്‍ജിക്കാര്‍ പല തരത്തില്‍ ശല്യപ്പെടുത്തുന്നുവെന്നും കോടതി നിരീക്ഷിച്ചു.

അന്‍പതു ശതമാനം വിവിപാറ്റ് എണ്ണണമെന്നാവശ്യം ഇലക്ഷന്‍ കമ്മിഷന്‍ തള്ളിയതിനെ തുടര്‍ന്ന് പ്രതിപക്ഷം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ചു വിവിപാറ്റിലെ രസീതുകള്‍ എണ്ണാമെന്നായിരുന്നു കോടതി ഉത്തരവിട്ടത് .

പുനപരിശോധന ഹര്‍ജി നല്‍കിയെങ്കിലും കോടതി അംഗീകരിക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വീണ്ടും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു. വോട്ടെണ്ണല്‍ വ്യാഴാഴ്ച നടക്കാനിരിക്കെയാണ് ഈ ആവശ്യം ഉന്നയിച്ച്‌ ചന്ദ്രബാബു നായിഡു സമരം ചെയ്യുന്നത്.

എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നതിനിടെയാണ് പ്രതിപക്ഷം തെര . കമ്മിഷന് മുന്നില്‍ സമരം ശക്തിപ്പെടുത്തുന്നത് . എക്സിറ്റ് പോള്‍ പ്രവചനം പോലെ തെ രഞ്ഞെടുപ്പ് ഫലം വന്നാല്‍ റീ പോളിങ് ആവശ്യപ്പെടുമെന്ന് ആം ആദ്മി വ്യക്തമാക്കിയിരുന്നു.വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് നടക്കാതെ ഫലം ബിജെപിയ്ക്ക് അനുകൂലമാകില്ലെന്നാണ് എഎപി എം പി സഞ്ജയ് സിങ്ങിന്‍റെ അവകാശ വാദം. എക്സിറ്റ് പോള്‍ ഫലം ഇവിഎം മെഷീനില്‍ രേഖപ്പെടുത്തിയ വോട്ടിന്‍റെ അടിസ്ഥാനത്തിലല്ലെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റലി കുറ്റപ്പെടുത്തി .

No comments