Breaking News

അവസാന ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു: പ്രധാന സ്ഥാനാര്‍ത്ഥികളില്‍ മോദിയും

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ രാജ്യത്തെ എട്ട് സംസ്ഥാനങ്ങളില്‍ നിന്നുമായി 10.17 കോടി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തുകളില്‍ എത്തും. പഞ്ചാബ്, ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, ഹിമാചല്‍പ്രദേശ്, ജാര്‍ഖണ്ഡ്, ചണ്ഡിഗഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമുളളവേട്ടര്‍മാരാണ് ഇന്ന് വോട്ട് രേഖപ്പെടുത്തുക. മൊത്തം 918 അവസാന ഘട്ടത്തില്‍ ജനവിധി തേടുന്നത്.

പഞ്ചാബിലും ഉത്തര്‍ പ്രദേശിലുമാണ് ഏറ്റവും കൂടുതല്‍ സീറ്റുകല്‍ ഉളളത്.

ഉത്തര്‍ പ്രദേശിലെ വാരണാസി, ഗോരഖ്പൂര്‍, ബിഹാറിലെ പാറ്റ്ന സാഹിബ്, പാടലീപുത്ര, പഞ്ചാബിലെ ഗുരുദാസ്പൂര്‍, അമൃത്സര്‍, ബംഗാളിലെ ഒമ്ബത് സീറ്റുകള്‍ എന്നിവയിലാണ് ബി.ജെ.പി. ഈ ഘട്ടത്തില്‍ വിജയം കൊയ്യാന്‍ ശ്രമിക്കുന്നത്. 2014ലെ തെരഞ്ഞെടുപ്പില്‍ ഏഴാം ഘട്ടത്തിലെ 30 സീറ്റുകളിലാണ് സീറ്റുകളിലാണ് ബി.ജെ.പി. വിജയിച്ച്‌ കയറിയത്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ 17 സീറ്റുകള്‍ മൊത്തത്തില്‍ നേടിയപ്പോള്‍ ബി.ജെ.പിയുടെ സഖ്യകക്ഷികള്‍ 8 സീറ്റുകള്‍ നേടി. എക്സിറ്റ് പോള്‍ ഫലങ്ങള്‍ വരിക. ഒരു ലക്ഷത്തിലധികം പോളിംഗ് ബൂത്തുകളാണ് ഏഴാം ഘട്ടത്തിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിരിക്കുന്നത്.

വാരണാസിയില്‍ രണ്ടാമതും ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ ഘട്ടത്തിലെ പ്രമുഖന്‍. ബീഹാറിലെ പാറ്റ്ന സാഹിബില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്,​ ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ശത്രുഘ്‌നന്‍ സിന്‍ഹ,​ കേന്ദ്രമന്ത്രി രാംകൃപാല്‍ യാദവ്, മുന്‍ ലോക്‌സഭാ സ്‌പീക്കര്‍ മീരാകുമാര്‍, ആര്‍.ജെ.ഡി അദ്ധ്യക്ഷന്‍ ലാലുപ്രസാദ് യാദവിന്റെ മകള്‍ മിസാ ഭാരതി എന്നിവരും ഇന്ന് ജനവിധി തേടുന്നു.

ജാര്‍ഖണ്ഡില്‍ മുന്‍ മുഖ്യമന്ത്രി ഷിബു സോറന്‍, പഞ്ചാബില്‍ ബോളിവുഡ് നടന്‍ സണ്ണി ഡിയോള്‍, കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍, കോണ്‍ഗ്രസ് നേതാവ് മനീഷ് തീവാരി,മുന്‍ മുഖ്യമന്ത്രി സുഖ്ബീര്‍ സിംഗ് ബാദല്‍, ബംഗാളില്‍ മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജി, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സഹോദര പൗത്രന്‍ ചന്ദ്രകുമാര്‍ ബോസ്,ചണ്ഡിഗഢില്‍ ബോളിവുഡ് നടിയും ബി.ജെ.പി സിറ്റിംഗ് എം.പിയുമായ കിരണ്‍ ഖേര്‍, കോണ്‍ഗ്രസ് നേതാവ് പവന്‍കുമാര്‍ ബന്‍സാല്‍ തുടങ്ങിയവരും മത്സരരംഗത്തുണ്ട്.

No comments