Breaking News

ബീഹാറിന്റെ അധികാരം ബി.ജെ.പി- ജെ.ഡി.യു കൈകളിലെത്തില്ല..!! പറയുന്നത് മോദിയെ അധികാരത്തിലെത്തിച്ച പ്രശാന്ത് കിഷോറ്..!! പദ്ധതി ഇങ്ങനെ..!! കോൺഗ്രസ് സഖ്യത്തെ..

2014ലെ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി കസേരയില്‍ എത്തിക്കുന്നതിനും,​ കഴിഞ്ഞ ഡല്‍ഹി തിരഞ്ഞെടുപ്പില്‍ അരവിന്ദ് കേജ്‌രിവാളിനെ വീണ്ടും മുഖ്യമന്ത്രിയാക്കുന്നതിനും നിര്‍ണായക പങ്കുവഹിച്ചയാളാണ് പ്രശാന്ത് കിഷോര്‍.
ജെ.ഡി.യു ഉപാദ്ധ്യാക്ഷന്‍ കൂടിയായിരുന്ന പ്രശാന്ത് കിഷോറിനെ കഴിഞ്ഞ മാസം ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വിമര്‍ശിച്ചതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.
പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്ത പ്രശാന്ത് അടുത്ത തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായുള്ള സഖ്യത്തെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലും കൂടിയാണ് പ്രശാന്തിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.

ഇപ്പോഴിതാ,​ അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച്‌ മുഖ്യമന്ത്രി നിതീഷ് കുമാറിനെ താഴെയിറക്കാന്‍ വന്‍ പദ്ധതികളുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രശാന്ത്. ബീഹാറിലെ വികസന മുരടിപ്പിന് കാരണം നിതീഷ് കുമാറാണെന്ന് പറഞ്ഞ പ്രശാന്ത്,​ 'ബാത്ത് ബീഹാര്‍ കീ' എന്ന പ്രചാരണത്തിന് തുടക്കമിടുകയും ചെയ്തു.
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ദുര്‍ഭരണത്തിനെതിരെ സംസ്ഥാനം മുഴുവന്‍ സഞ്ചരിച്ച്‌ 100 ദിവസത്തെ പ്രചരണം നടത്താനാണ് പ്രശാന്ത് കിഷോറിന്റെ പദ്ധതി.

'ഞാന്‍ എവിടെയും പോകാന്‍ തയ്യാറല്ല, ബീഹാറിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഞാന്‍ ഇവിടെയുണ്ടാകും. വികസനവും തൊഴിലും ആവശ്യമുള്ള നമ്മുടെ നാട്ടിലെ മുഴുവന്‍ യുവാക്കളും എന്റെ ഈ പ്രചാരണത്തിന്റെ ഭാഗമാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
നമ്മുടെ സംസ്ഥാനത്തെ മികച്ചതാക്കാന്‍ നിങ്ങള്‍ കൂടെയുണ്ടാകണം. വികസന നിരക്കിന്റെ കാര്യത്തില്‍ ബീഹാര്‍ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ മുന്‍പന്തിയിലാകണമെന്ന് ആഗ്രഹിക്കുന്നവരെ പ്രചരണത്തിന്റെ ഭാഗമാകാന്‍ ക്ഷണിക്കുന്നു- പ്രശാന്ത് കിഷോര്‍ പറഞ്ഞു.

വികസനത്തിന്റെ കാര്യത്തില്‍ നമ്മുടെ സംസ്ഥാനം നിലവില്‍ 22ാം സ്ഥാനത്താണ്. അത് പത്തിലേക്ക് എത്തിക്കണം.
മികച്ച്‌ പത്ത് സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഇനി ബീഹാറുമുണ്ടാകണം. മാര്‍ച്ച്‌ 20ന് 'ബാത്ത് ബീഹാര്‍ കീ'യുടെ പ്രചരണ പരിപാടികള്‍ ആരംഭിക്കുമെന്നും പ്രശാന്ത് കിഷോര്‍ വ്യക്തമാക്കി.
നിതീഷ്‌കുമാര്‍ ബീഹാറിനായി വളരെയധികം വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്, എന്നിട്ടും സംസ്ഥാനം ഇപ്പോഴും ദരിദ്രമായി തുടരുകയാണ്. ഉപജീവനത്തിനായി യുവാക്കള്‍ ഇപ്പോഴും സംസ്ഥാനത്തിന് പുറത്തേക്ക് കുടിയേറിപ്പാര്‍ക്കുകയാണ്- പ്രശാന്ത് കിഷോര്‍ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരായി പരസ്യമായ അഭിപ്രായ പ്രകടനം നടത്തിയതിന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ നടപടിയെ കുറിച്ചും പ്രശാന്ത് കിഷോര്‍ സംസാരിച്ചു.
'നിതീഷ് കുമാര്‍ എന്നെ ഒരു മകനെപ്പോലെയാണ് കാണുന്നത്. ഞാന്‍ അദ്ദേഹത്തെ ഒരു പിതാവിനെപ്പോലെയും. എന്നെ പാര്‍ട്ടിയിലേക്ക് എടുക്കുകയോ, പുറത്താക്കുകയോ ചെയ്യുന്നതിന് അദ്ദേഹത്തിന് അധികാരമുണ്ട്. ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു.'- പ്രശാന്ത് പറഞ്ഞു.

No comments