Breaking News

കേജ്‌രിവാള്‍ ആം ആദ്‌മിയുടെ മുഖമാണെങ്കിലും കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത് മറ്റൊരാളായിരുന്നു..!!


ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ മിന്നും ജയത്തിനുപിന്നില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനൊപ്പം പ്രവര്‍ത്തിച്ച ഒരു വ്യക്തിയുണ്ട്.
പാര്‍ട്ടിയിലെയും മന്ത്രിസഭയിലെയും രണ്ടാമനായ മനീഷ് സിസോദിയ. ശരിക്കും പറഞ്ഞാല്‍ ബുദ്ധികേന്ദ്രം. ഡല്‍ഹി പിടിക്കാന്‍ പതിനെട്ടടവും പുറത്തെടുത്ത ബി.ജെ.പിയെ നിഷ്പ്രഭമാക്കിയത് കേജ് രിവാളിനൊപ്പം മനീഷിന്റെ പൂഴിക്കടകനുമായിരുന്നു.
പരമ്ബരാഗത രാഷ്ട്രീയത്തിനും രാഷ്ട്രീയക്കാര്‍ക്കും പിടികിട്ടാത്ത സമസ്യയായി, ഒറ്റയാനായി കേജ്‍‌രിവാളിനെ വളര്‍ത്തിയതും ഇൗ ബുദ്ധിതന്നെയാണ്.
ലക്ഷ്യബോധം, കൃത്യമായ ഹോംവര്‍ക്ക്, നടപ്പാക്കാനുള്ള ആര്‍ജവം.. പേടി എന്നത് നിഘണ്ടുവിലില്ല.

അദ്ദേഹത്തിന്റെ ബുദ്ധിയിലുദിച്ച വിദ്യാഭ്യാസ നവീകരണമാണ് ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തിനുപിന്നിലെ പ്രധാന ഘടകമെന്ന് എതിരാളികള്‍ പോലും വാഴ്ത്തുന്നുണ്ട്.
ചെറുപ്പക്കാരാണ് എന്നും ആം ആദ്മിയുടെ ശക്തി. അവരെ പാര്‍ട്ടിയോട് കൂടുതല്‍ അടുപ്പിച്ചത് മനീഷായിരുന്നു.
തെരുവിലിറങ്ങി പ്രക്ഷോഭം നടത്താനും പ്രതികരിക്കാനും യുവതീയുവാക്കള്‍ ആവേശത്തോടെ രംഗത്തെത്തി. കൂടെയുള്ള പ്രബല ടീമിന്റെ സഹായത്തോടെ സൈബര്‍ തന്ത്രങ്ങളിലൂടെയാണ് ഇത് സാദ്ധ്യമാക്കിയത്.
മനീഷിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചതും ചെറുപ്പക്കാരുടെ ഒരു വലിയ നിരയായിരുന്നു.

വാചകസര്‍ത്തില്ലാതെ പരമ്ബരാഗത രാഷ്ട്രീയക്കാര്‍ക്ക് നിലനില്‍പ്പില്ല. എന്നാല്‍, മനീഷ് അങ്ങനെയല്ല. ചെയ്യുന്ന കാര്യങ്ങള്‍ മാത്രമേ പറയൂ. പറയുന്നത് ചെയ്യുകയും ചെയ്യും.
തെറ്റാണെന്ന് തോന്നിയാല്‍ അത് ആരുടെ മുന്നിലും ഉറക്കെ വിളിച്ചുപറയും. ബി.ജെ.പി ഭരിക്കുന്ന ഹിമാചല്‍, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് കുടിയേറിയ സവര്‍ണരാണ് മനീഷ് പ്രതിനിധീകരിക്കുന്ന പട്പട്ഗഞ്ച് മണ്ഡലത്തിലെ ഭൂരിപക്ഷവും.
ഇത് വ്യക്തമായി അറിഞ്ഞുകൊണ്ടുതന്നെയാണ് പൗരത്വ നിയമത്തിനെ മനീഷ് നിശിതമായി വിമര്‍ശിച്ചത്. തന്റെ ജയത്തിനുവേണ്ടി നിശബ്ദനാകാന്‍ അദ്ദേഹം തയ്യാറായില്ല. ഷഹീന്‍ബാഗിലെ സമരക്കാര്‍ക്കൊപ്പം അദ്ദേഹം  പരസ്യമായി നിന്നു.
ഇതുപയോഗിച്ച്‌ വോട്ട് ധ്രുവീകരിക്കാന്‍ ബി.ജെ.പി പരമാവധി ശ്രമിച്ചു. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ അദ്ദേഹം തോല്‍ക്കുമെന്നുവരെ കരുതി. ഡല്‍ഹിയിലെ ഭരണം കിട്ടിയില്ലെങ്കിലും മനീഷ് തോല്‍ക്കേണ്ടത് ബി.ജെ.പിയുടെ ആവശ്യവുമായിരുന്നു.
പക്ഷേ, അവസാനം വിജയം മനീഷിനൊപ്പമായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 28,000 ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച അദ്ദേഹം ഇത്തവണ 2073 വോട്ടുകളുടെ ചെറിയ ഭൂരിപക്ഷത്തില്‍ ഒതുങ്ങി.

നഗരത്തിന്റെ കുതിപ്പും കിതപ്പും സമാസമം ചേരുന്ന പട്പട്ഗഞ്ച് മണ്ഡലത്തിന്റെ ഇന്നുകാണുന്ന വികസനം ഉണ്ടാക്കിയത് മനീഷ് ആണെന്നത് അദ്ദേഹത്തിന്റെ കടുത്ത വിമര്‍ശകര്‍ പോലും സമ്മതിക്കും.
വികസനത്തിലൂന്നി മനീഷും സംഘവും വോട്ടര്‍മാര്‍ക്ക് മുന്നിലെത്തിയപ്പോള്‍ മണ്ഡലത്തിന്റെ പോരായ്മകള്‍ കണ്ടുപിടിക്കാനായിരുന്നു എതിരാളികളുടെ ശ്രമം. അതില്‍ വേണ്ടത്ര വിജയിക്കാതെ വന്നതോടെ വര്‍ഗീയ ധ്രുവീകരണവും ആയുധമാക്കി
മുഖ്യമന്ത്രി എന്നനിലയില്‍ ആം ആദ്മി പാര്‍ട്ടിയുടെ മുഖമായിരുന്നു കേജ്‌രിവാള്‍.
കേന്ദ്രസര്‍ക്കാരുമായുള്ള നിരന്തര ഏറ്റുമുട്ടലുകള്‍ മൂലം അദ്ദേഹത്തിന് ഭരണത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാന്‍ വയ്യാത്ത ഒരു ഘട്ടംപോലും ഉണ്ടായി. അപ്പോള്‍ കാര്യങ്ങളെല്ലാം നോക്കിനടത്തിയത് മനീഷായിരുന്നു.
പക്ഷേ, ഇത് അധികമാര്‍ക്കും അറിയാത്ത സത്യമാണെന്നുമാത്രം. എന്ത് എപ്പോള്‍ ചെയ്യണമെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. വിദ്യാഭ്യാസ നവീകരണവും,മൊഹല്ല ക്ലിനിക്കുകളുമെല്ലാം ഇങ്ങനെ ഉരുത്തിരിഞ്ഞതാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിക്കുന്ന ശൈലി കേജ്‌രിവാള്‍ അവസാനിപ്പിച്ചതിന് പിന്നിലും മനീഷിന്റെ ബുദ്ധിയായിരുന്നു പ്രവര്‍ത്തിച്ചിരുന്നതെന്നാണ് ചിലര്‍ പറയുന്നത്.
കേജ്‌രിവാളിനൊപ്പം നിന്നവര്‍ പലപലകാരണങ്ങളാല്‍ ശത്രുപാളയത്തിലേക്ക് ചേക്കേറിയെങ്കിലും മനീഷ് പാറപോലെ ഉറച്ചുനിന്നു.
സാമൂഹ്യപ്രര്‍ത്തനത്തിലും രാഷ്ട്രീയത്തിലും എത്തുന്നതിനുമുമ്ബ് അറിയപ്പെടുന്ന പത്രപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. ആള്‍ ഇന്ത്യ റേഡിയോയിലും സീ ന്യൂസിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

No comments