പ്രചാരണം സജീവമാക്കി നേതാക്കൾ
മുതിര്‍ന്ന നേതാക്കളുടെ പിന്തുണയോടെ വിജയം ഉറപ്പിച്ചു മത്സരിക്കുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രചാരണം സജീവമാക്കി. പല സംസ്ഥാനങ്ങളിലും തരൂരിനു പിന്തുണ കൂടിവരുന്നതും ആരും ഒൗദ്യോഗിക സ്ഥാനാര്ഥിയല്ലെന്നുള്ള ഹൈക്കമാന്‍ഡ് പ്രഖ്യാപനവും പ്രസിഡന്റു തെരഞ്ഞെടുപ്പിലെ മത്സരം കടുപ്പിക്കുന്നുണ്ട്.മുതിര്‍ന്ന നേതാവായ ഖാര്‍ഗെയും താനും തമ്മില്‍ ആശയപരമായ വ്യത്യാസമില്ലെന്നും സര്‍ക്കാരിനും ബിജെപിക്കെതിരേ പോരാടുന്പോള്‍ പാര്‍ട്ടി ഒരുമിച്ചാണെന്നും ശശി തരൂര്‍ പറഞ്ഞു. ബിജെപിയെ നേരിടാന്‍ എല്ലാവരും ഒന്നാണ്. ഇക്കാര്യത്തില്‍ ഖാര്‍ഗെയോട് യോജിക്കുന്നു. തങ്ങള്‍ക്കിടയില്‍ പ്രത്യയശാസ്ത്രപരമായ വ്യത്യാസമില്ല. 17-ലെ വോട്ടെടുപ്പ് സഹപ്രവര്‍ത്തകരുടെ തെരഞ്ഞെടുപ്പാണ്. പാര്‍ട്ടിക്ക് ഏറ്റവും ഫലപ്രദമായി എങ്ങനെ ചെയ്യാമെന്നതിലാണു ശ്രദ്ധ- തരൂര്‍ വിശദീകരിച്ചു.

No comments