Breaking News

സര്‍ക്കാരിനെ താഴെയിടാനുള്ള തടിയൊന്നും അമിത് ഷായ്‌ക്കില്ല, അതൊക്കെ അങ്ങ് ഗുജറാത്തില്‍: ആഞ്ഞടിച്ച്‌ പിണറായി

ശബരിമല വിഷയത്തില്‍ കളിച്ചാല്‍ സംസ്ഥാന സര്‍ക്കാരിനെ വലിച്ച്‌ താഴെയിടുമെന്ന് പറഞ്ഞ ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായ്‌ക്ക് ശക്തമായ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. ജനങ്ങള്‍ തി ര ഞ്ഞെ ടു ത്ത സര്‍ക്കാരിനെ വലിച്ച്‌ താഴെയിടാനുള്ള തടിയൊന്നും അമിത് ഷായ്‌ക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അതൊക്കെ അങ്ങ് ഗുജറാത്തിലേ നടക്കൂ. രാജ്യത്തെ ഭ ര ണ ഘ ട ന യെ വെല്ലുവിളിക്കുന്ന പ്രസ്‌താവനയാണ് അദ്ദേഹം നടത്തിയത്. ഇക്കാര്യത്തില്‍ വിവേകം കാണിക്കണമായിരുന്നു. കേരളത്തിലെത്തുമ്ബോള്‍ അമിത് ഷായ്‌ക്ക് മതിഭ്രമമാണ്. എന്താണ് പറയേണ്ടതെന്ന് അദ്ദേഹം മറന്ന് പോവുകയാണ്. ഇങ്ങനെ കുറച്ച്‌ പ്രാവശ്യം കൂടി കേരളത്തിലെത്തിയാല്‍ ‌ഞങ്ങളുടെ പണി എളുപ്പമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാലക്കാട് പി.കെ.എസ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘപരിവാറുകാര്‍ക്ക് അഴിഞ്ഞാടാനുള്ള സ്ഥലമല്ല ശ ബ രി മ ല യെ ന്നും ഭക്തര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍.ഡി.എഫ് സര്‍ക്കാര്‍ വിശ്വാസികള്‍ക്ക് എതിരല്ല. ശബരിമലയില്‍ നിന്ന് വിശ്വാസികളെയല്ല മറിച്ച്‌ ക്രിമിനലുകളെയാണ് അറസ്‌റ്റ് ചെയ്‌തത്. ശബരിമലയുടെ പവിത്രത സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ഇടപെട്ടത്. ശ ബ രി മ ല യി ലേ ക്കെ  ത്തുന്ന ഭക്തര്‍ക്ക് വേണ്ടി ഓണ്‍ലൈന്‍ ബുക്കിംഗ് ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് നിര്‍ബന്ധമൊന്നുമില്ല. ഇത് സംബന്ധിച്ച സുപ്രീം കോടതി വിധി ന ട പ്പി ലാ ക്കു ക മാത്രമാണ് ചെയ്‌തത്. 1991ലെ ഹൈക്കോടതി വിധി അനുസരിച്ച്‌ പിന്നീട് വന്ന എല്‍.ഡി.എഫ് സര്‍ക്കാരുകള്‍ സ്ത്രീ പ്രവേശനം അനുവദിച്ചിരുന്നില്ല. ഇനി സ്ത്രീകളെ കയറ്റേണ്ടെന്ന് സുപ്രീം കോടതി വിധിച്ചാല്‍ ഇക്കാര്യം നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments