കരുണയില്ല, മുഖ്യമന്ത്രിക്ക് ഹൃദയത്തിന്‍റെ സ്ഥാനത്ത് കാരിരുമ്ബ്; കെ.സുധാകരൻ
കാസര്‍ഗോഡ്: കരുണ ഇല്ലാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് കെ.സുധാകരന്‍. പിണറായിക്ക് ഹൃദയത്തിന്റെ സ്ഥാനത്ത് കാരിരുമ്ബാണെന്നും സുധാകരന്‍ വിമര്‍ശിച്ചു. പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിച്ച മുഖ്യമന്ത്രിയെ ജനങ്ങള്‍ വിചാരണ ചെയ്യണം. പിണറായി മുഖ്യമന്ത്രിയായാല്‍ ആണുങ്ങളെ പോലെ എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ പെണ്ണുങ്ങളെക്കാള്‍ മോശമായി എന്നതാണ് യാഥാര്‍ത്ഥ്യമെന്നും കെ സുധാകരന്‍ പറഞ്ഞു.
കണ്ണൂരില്‍ കൈകാലുകള്‍ക്ക് സ്വാധീമില്ലാത്ത ഒരു കുട്ടി തന്റെ എല്‍പി സ്‌കൂള്‍ യു പി സ്‌കൂളാക്കി ഉയര്‍ത്തിത്തരണമെന്ന് ഉമ്മന്‍ ചാണ്ടിയോട് അഭ്യര്‍ത്ഥിച്ചപ്പോള്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ആ കുട്ടിയുടെ സ്‌കൂള്‍ യുപി സ്‌കൂളാക്കി ഉയര്‍ത്തി.
അതേ കുട്ടി ഹൈസ്‌കൂളിലേക്ക് പാസാകുന്നത് പിണറായി വിജയന്‍ മുഖ്യമന്ത്രിയായ കാലത്താണ്. യുപി സ്‌കൂള്‍ ഹൈസ്‌കൂള്‍ ആക്കണമെന്ന ആവശ്യവുമായെത്തിയ കുട്ടിയെ തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തി എന്നല്ലാതെ പിണറായി ഒരു സഹായവും ചെയ്തില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

No comments