Breaking News

പല സംസ്ഥാനങ്ങളിലും കോൺഗ്രസും മറ്റു പാർട്ടികളും ഇടത് പക്ഷത്തെ അകറ്റി.. നാഷണൽ പാർട്ടിയും ചിഹ്നവും നിലനിർത്താൻ പെടാപാട് പെട്ട്‌ ഇടതുപക്ഷ പാർട്ടികൾ പ്രതിസന്ധിയിൽ..

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സഖ്യം രൂപപ്പെടുത്താന്‍ കഴിയാതെ ഇടതുപക്ഷ പാര്‍ട്ടികള്‍ പ്രതിസന്ധി നേരിടുന്നു. 2004 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പാര്‍ട്ടികളെല്ലാവരും ചേര്‍ന്ന് 59 സീറ്റുകളാണ് കരസ്ഥമാക്കിയത്.
എന്നാല്‍ ഇപ്പോള്‍ മത്സരിക്കാന്‍ തീരുമാനിച്ച വിരലിലെണ്ണാവുന്ന സീറ്റില്‍ പോലും മറ്റ് പാര്‍ട്ടികളുമായി സഖ്യം രൂപീകരിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ദേശീയ രാഷ്ട്രീയത്തില്‍ കാണാന്‍ കഴിയുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ ഇടതുപക്ഷ പാര്‍ട്ടിയായ സിപിഐഎം കോണ്‍ഗ്രസുമായി പശ്ചിമ ബംഗാളില്‍ സഖ്യം രൂപികരിക്കുമെന്ന് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നെങ്കിലും കോണ്‍ഗ്രസില്‍ നിന്ന് വലിയ തിരിച്ചടിയാണ് ബംഗാളില്‍ സിപിഐഎമ്മിന് ഉണ്ടായിരിക്കുന്നത്.

നിലവില്‍ സിപിഐഎം ഒറ്റയ്ക്കാണ് ബംഗാളില്‍ മത്സരിക്കുന്നത്.

ബിഹാറില്‍ രാഷ്ട്രീയ ജനതാദള്‍ ഒരൊറ്റ സീറ്റു പോലും സിപിഐഎമ്മിന് തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നതിനായി നല്‍കിയില്ല. മഹാരാഷ്ട്രയില്‍ വന്‍ കര്‍ഷകറാലികള്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നെങ്കിലും ദിന്തോരി ലോക്‌സഭ മണ്ഡലം ഇടതുപക്ഷത്തിന് നല്‍കാന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി തയ്യാറായിട്ടില്ല.
ചര്‍ച്ച നടക്കുന്നതിനിടെയായിരുന്നു എന്‍സിപി ഏകപക്ഷീയമായി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.

സിപിഐ ബിഹാറില്‍ ആര്‍ജെഡി നയിക്കുന്ന മഹാസഖ്യത്തിന്റെ ഭാഗമായി ഒരു സീറ്റ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം സിപിഐയ്ക്ക് ആ സീറ്റ് നഷ്ടപ്പെടുകയായിരുന്നു.
ജാര്‍ഗണ്ഡില്‍ ഹേമന്ത് സോറന്‍ നയിക്കുന്ന ജാര്‍ഗണ്ഡ് മുക്തി മോര്‍ച്ച ഹസരിബാഗിലെ സിറ്റ് ഇടതിന് നല്‍കുമെന്ന് കരുതിയിരുന്നെങ്കിലും അവസാനം നല്‍കാന്‍ തയ്യാറായില്ല.
കോണ്‍ഗ്രസും അവിടെ ഇടതുപക്ഷത്തെ കൈവെടിഞ്ഞു. ഇടതുപക്ഷത്തിന്റെ തകര്‍ച്ചയല്ല തന്നെ അദ്ഭുതപ്പെടുത്തുന്നതെന്നും പകരം സോവിയേറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം 25 വര്‍ഷം കഴിഞ്ഞിട്ടും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അതിന്റെ ശൈശവ ഘട്ടത്തില്‍ നില്‍ക്കുന്നു

No comments