കോൺഗ്രസിന് ‘അപ്രതീക്ഷിത’ സീറ്റ് പ്രവചിച്ച് അമേരിക്കൻ വെബ്സൈറ്റ്... കോൺഗ്രസ് 213 സീറ്റുകൾ നേടി അധികാരത്തിലെത്തും.. ബിജെപി യുടെ നേട്ടം 170 സീറ്റിൽ ഒതുങ്ങും.. സർവേ പ്രവചനം ഇങ്ങനെ..
ബിജെപിയെ പരാജയപ്പെടുത്തി കോൺഗ്രസ് അധികാരത്തിലേറുമെന്ന് പ്രവചിച്ച് അമേരിക്കൻ വൈബ്സൈറ്റായ മീഡിയം ഡോട്ട്കോം.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് 213 സീറ്റുകൾ നേടുമെന്നും രാജ്യത്ത് പോൾ ചെയ്യുന്ന വോട്ടുകളുടെ 39 ശതമാനവും കോൺഗ്രസ് നേടുമെന്നും സർവേ പ്രവചിക്കുന്നു.
അധികാരതുടർച്ച ലക്ഷ്യമിടുന്ന ബിജെപിയുടെ നേട്ടം 170 സീറ്റിൽ ഒതുങ്ങുമെങ്കിലും 2014ൽ അധികാരത്തിലെത്തിയപ്പോൾ സ്വന്തമാക്കിയ 31 ശതമാനം വോട്ട് ഇത്തവണയും അതുപോലെ നിലനിർത്തുെമന്നും സർവേ പറയുന്നു.
രാജ്യത്തെ 24 സംസ്ഥാനങ്ങളിൽ നിന്നും 20,500 പേരെ നേരിൽ കണ്ട് ബ്രിട്ടീഷ് ഗവേഷണ സംഘം നടത്തിയ റിപ്പോർട്ടിനെ ആധാരമാക്കിയാണ് സൈറ്റിന്റെ പ്രവചനം.
വിവരശേഖരണം നടത്തിയവരിൽ 52 ശതമാനം പുരുഷൻമാരും 48 ശതമാനം സ്ത്രീകളുമാണെന്നും മീഡിയം ഡോട്ട്കോം വ്യക്തമാക്കുന്നു.
എന്നാൽ ഇൗ സർവേയുടെ ആധികാരികത ചോദ്യം ചെയ്ത് ഒട്ടേറെ പേർ രംഗത്തെത്തി. ബ്രിട്ടീഷ് ഗവേഷണ സംഘം നടത്തിയ പഠനത്തെ ആധാരമാക്കിയുള്ള പ്രവചനമാണെന്ന് പറയുമ്പോഴും ഗവേഷണം നടത്തിയ സ്ഥാപനത്തിന്റെ പേര് മീഡിയം ഡോട്ട്കോം വ്യക്തമാക്കുന്നില്ല.
ഇത്തരത്തിൽ ഒരു സർവേ വൈറലാകുന്നത് ചോദ്യം ചെയ്ത് തിരഞ്ഞെടുപ്പ് സർവേ ഏജൻസിയായ സി വോട്ടറിന്റെ സ്ഥാപകനായ യശ്വന്ത് ദേശ്മുഖ് രംഗത്തെത്തി.
ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. തിരഞ്ഞെടുപ്പിന്റെ നടക്കുന്നതിന്റെ ഇടയിൽ ഇങ്ങനെ ഒരു സർവേ പുറത്ത് വരുന്നത് ഗൗരവമുള്ള കാര്യമാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
.ഇത്തരത്തിൽ അടിസ്ഥാനമില്ലാത്ത സർവേ വൈറൽ ആകുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശത്തിലെ പോരായ്മകളാണ് പുറത്ത് കൊണ്ട് വരുന്നതെന്നും യശ്വന്ത് ദേശ്മുഖ് കുറിച്ചു.
ഒന്‍പത് സംസ്ഥാനങ്ങളിലെ 71 മണ്ഡലങ്ങളിലേക്ക് തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. പരസ്യപ്രചാരണം അവസാനിക്കുന്ന യു.പിയിലെ മണ്ഡലങ്ങളില്‍ നരേന്ദ്രമോദിയും പ്രിയങ്ക ഗാന്ധിയും റാലികള്‍ നടത്തിയിരുന്നു.
ബി.ജെ.പിയുടെ 45 സിറ്റിങ് സീറ്റുകള്‍ ഉള്‍പ്പെെട 71 മണ്ഡലങ്ങളിലെ പരസ്യപ്രചാരണത്തിനാണ് പൂട്ടുവീണത്. നാളെ നിശബ്ദ പ്രചാരണം. മഹാരാഷ്ട്രയിലെ പതിനേഴ് സീറ്റുകളും രാജസ്ഥാനിലെയും യു.പിയിലെയും പതിമൂന്ന് വീതം സീറ്റുകളും തിങ്കളാഴ്ച പോളിങ്് ബൂത്തിലേക്കെത്തും.
എസ്.പിക്കും ബി.എസ്.പിക്കും ഭീകരവാദത്തെ നേരിടാന്‍ പദ്ധതിയില്ലെന്ന് കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി രാജ്യത്തിന് ആവശ്യം എന്‍.ഡി.എ സര്‍ക്കാരാണെന്ന് കനൗജില്‍ പറഞ്ഞു.
അതേസമയം, ബിജെപിയെ കടന്നാക്രമിച്ച പ്രിയങ്ക വാരാണസിയില്‍ മോദിയെ തോല്‍പ്പിക്കാന്‍ ജനങ്ങള്‍ക്ക് കഴിയുമെന്ന് പറഞ്ഞു.കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിനെതിരെ തീപ്പൊരി വിദ്യാര്‍ഥി നേതാവ് കനയ്യകുമാര്‍ മാറ്റുരയ്‍ക്കുന്ന ബെഗുസറായി ഉള്‍പ്പടെ രാജ്യ ശ്രദ്ധയാകര്‍ഷിച്ച ഒരുപിടി മണ്ഡലങ്ങളാണ് തിങ്കളാഴ്ച്ച ജനവിധി തേടുന്നത്.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് 213 സീറ്റുകൾ നേടുമെന്നും രാജ്യത്ത് പോൾ ചെയ്യുന്ന വോട്ടുകളുടെ 39 ശതമാനവും കോൺഗ്രസ് നേടുമെന്നും സർവേ പ്രവചിക്കുന്നു.
അധികാരതുടർച്ച ലക്ഷ്യമിടുന്ന ബിജെപിയുടെ നേട്ടം 170 സീറ്റിൽ ഒതുങ്ങുമെങ്കിലും 2014ൽ അധികാരത്തിലെത്തിയപ്പോൾ സ്വന്തമാക്കിയ 31 ശതമാനം വോട്ട് ഇത്തവണയും അതുപോലെ നിലനിർത്തുെമന്നും സർവേ പറയുന്നു.
രാജ്യത്തെ 24 സംസ്ഥാനങ്ങളിൽ നിന്നും 20,500 പേരെ നേരിൽ കണ്ട് ബ്രിട്ടീഷ് ഗവേഷണ സംഘം നടത്തിയ റിപ്പോർട്ടിനെ ആധാരമാക്കിയാണ് സൈറ്റിന്റെ പ്രവചനം.
വിവരശേഖരണം നടത്തിയവരിൽ 52 ശതമാനം പുരുഷൻമാരും 48 ശതമാനം സ്ത്രീകളുമാണെന്നും മീഡിയം ഡോട്ട്കോം വ്യക്തമാക്കുന്നു.
എന്നാൽ ഇൗ സർവേയുടെ ആധികാരികത ചോദ്യം ചെയ്ത് ഒട്ടേറെ പേർ രംഗത്തെത്തി. ബ്രിട്ടീഷ് ഗവേഷണ സംഘം നടത്തിയ പഠനത്തെ ആധാരമാക്കിയുള്ള പ്രവചനമാണെന്ന് പറയുമ്പോഴും ഗവേഷണം നടത്തിയ സ്ഥാപനത്തിന്റെ പേര് മീഡിയം ഡോട്ട്കോം വ്യക്തമാക്കുന്നില്ല.
ഇത്തരത്തിൽ ഒരു സർവേ വൈറലാകുന്നത് ചോദ്യം ചെയ്ത് തിരഞ്ഞെടുപ്പ് സർവേ ഏജൻസിയായ സി വോട്ടറിന്റെ സ്ഥാപകനായ യശ്വന്ത് ദേശ്മുഖ് രംഗത്തെത്തി.
ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. തിരഞ്ഞെടുപ്പിന്റെ നടക്കുന്നതിന്റെ ഇടയിൽ ഇങ്ങനെ ഒരു സർവേ പുറത്ത് വരുന്നത് ഗൗരവമുള്ള കാര്യമാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
.ഇത്തരത്തിൽ അടിസ്ഥാനമില്ലാത്ത സർവേ വൈറൽ ആകുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശത്തിലെ പോരായ്മകളാണ് പുറത്ത് കൊണ്ട് വരുന്നതെന്നും യശ്വന്ത് ദേശ്മുഖ് കുറിച്ചു.
ഒന്‍പത് സംസ്ഥാനങ്ങളിലെ 71 മണ്ഡലങ്ങളിലേക്ക് തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. പരസ്യപ്രചാരണം അവസാനിക്കുന്ന യു.പിയിലെ മണ്ഡലങ്ങളില്‍ നരേന്ദ്രമോദിയും പ്രിയങ്ക ഗാന്ധിയും റാലികള്‍ നടത്തിയിരുന്നു.
ബി.ജെ.പിയുടെ 45 സിറ്റിങ് സീറ്റുകള്‍ ഉള്‍പ്പെെട 71 മണ്ഡലങ്ങളിലെ പരസ്യപ്രചാരണത്തിനാണ് പൂട്ടുവീണത്. നാളെ നിശബ്ദ പ്രചാരണം. മഹാരാഷ്ട്രയിലെ പതിനേഴ് സീറ്റുകളും രാജസ്ഥാനിലെയും യു.പിയിലെയും പതിമൂന്ന് വീതം സീറ്റുകളും തിങ്കളാഴ്ച പോളിങ്് ബൂത്തിലേക്കെത്തും.
എസ്.പിക്കും ബി.എസ്.പിക്കും ഭീകരവാദത്തെ നേരിടാന്‍ പദ്ധതിയില്ലെന്ന് കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി രാജ്യത്തിന് ആവശ്യം എന്‍.ഡി.എ സര്‍ക്കാരാണെന്ന് കനൗജില്‍ പറഞ്ഞു.
അതേസമയം, ബിജെപിയെ കടന്നാക്രമിച്ച പ്രിയങ്ക വാരാണസിയില്‍ മോദിയെ തോല്‍പ്പിക്കാന്‍ ജനങ്ങള്‍ക്ക് കഴിയുമെന്ന് പറഞ്ഞു.കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിനെതിരെ തീപ്പൊരി വിദ്യാര്‍ഥി നേതാവ് കനയ്യകുമാര്‍ മാറ്റുരയ്‍ക്കുന്ന ബെഗുസറായി ഉള്‍പ്പടെ രാജ്യ ശ്രദ്ധയാകര്‍ഷിച്ച ഒരുപിടി മണ്ഡലങ്ങളാണ് തിങ്കളാഴ്ച്ച ജനവിധി തേടുന്നത്.













No comments