വടകരയുടെ മനസ് ആര്‍ക്കൊപ്പം? കടത്തനാടന്‍ പോരിന് കടുത്ത വീറ്.. വിജയം ആവർത്തിക്കാൻ യുഡിഎഫ്.. അവസാന ഘട്ടത്തിൽ മുൻതൂക്കം യുഡിഎഫിന്..
കടത്തനാടന്‍ മണ്ണില്‍ ഇതുവരെ കാണാത്ത പോരിനാണ് ഈ ലോക്‌സഭാ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കുന്നത്.
അക്രമ രാഷ്ട്രീയവും രാഷ്ട്രീയ കൊലപാതകങ്ങളുമൊക്കെ പ്രധാന പ്രചാരണ വിഷയങ്ങളായി ഉയര്‍ത്തിക്കാട്ടപ്പെടുന്നു. പ്രചാരണം അവസാനഘട്ടത്തിലേക്ക് നീങ്ങിയതോടെ ഇത് കൂടുതല്‍ ശക്തമായി.
രക്തസാക്ഷി കുടുംബങ്ങളെയും മുന്നണികള്‍ വോട്ടര്‍മാര്‍ക്ക് മുന്നിലേക്ക് ഇറക്കുകയാണ്. സി.പി.എം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ സ്ഥാനാര്‍ത്ഥിയായി വടകരയിലെത്തിയതോടെ എതിരാളികള്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉള്‍പ്പെടെ പ്രചാരണ ആയുധമാക്കുകയായിരുന്നു.
എന്നാല്‍ യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകിയപ്പോള്‍ പി. ജയരാജന്‍ പ്രചാരണത്തില്‍ ഏറെ മുന്നേറി.
ആര്‍.എം.പി മത്സരത്തില്‍ നിന്ന് പിന്മാറി യു.ഡി.എഫിന് പരസ്യപിന്തുണ നല്‍കി. വടകരയുടെ പൊതുമനസ് അക്രമരാഷ്ട്രീയത്തിനെതിരെ ചിന്തിക്കുമെന്നാണ് യു.ഡി.എഫ്- ആര്‍.എം.പി വാദം.
എന്നാല്‍ അക്രമ രാഷ്ട്രീയത്തിന്റെ ഇരയായി പി. ജയരാജനെ അവതരിപ്പിച്ചുകൊണ്ടാണ് ഇതിനെ എല്‍.ഡി.എഫ് നേരിടുന്നത്.
കെ.മുരളീധരന്റെ പ്രചാരണത്തിനായി കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും രക്ഷിതാക്കളും മട്ടന്നൂരില്‍ കൊല്ലപ്പെട്ട ഷുഹൈബിന്റെ കുടുംബവും അരിയില്‍ കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഷുക്കൂറിന്റെ കുടുംബവും എത്തിയതോടെ സി.പി.എം ഇതിന് പ്രതിരോധം തീര്‍ക്കാന്‍ രക്തസാക്ഷി കുടുംബങ്ങളെ രംഗത്തിറക്കുകയാണ്.
മണ്ഡലത്തിലെ 97 രക്തസാക്ഷി കുടുംബങ്ങളെ അണിനിരത്തി രക്തസാക്ഷി കുടുംബ സംഗമം നടത്താനുള്ള തയാറെടുപ്പ് എല്‍.ഡി.എഫ് പൂര്‍ത്തിയാക്കി കഴിഞ്ഞു.
ഇന്ന് വൈകിട്ട് 5ന് വടകര കോട്ടപ്പറമ്ബില്‍ നടക്കുന്ന രക്തസാക്ഷി കുടുംബസംഗമം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
തങ്ങളാണ് അക്രമ രാഷ്ട്രീയത്തിന്റെ ഇരയെന്ന വാദം ഇതിലൂടെ ഉറപ്പിക്കുകയാണ് സി.പി.എം ലക്ഷ്യമിടുന്നത്. ബ്രിട്ടീഷ‌് ഭരണകൂടം തലശേരി ജവഹര്‍ഘട്ടില്‍ വെടിവച്ചുകൊന്ന അബുവിന്റെയും ചാത്തുക്കുട്ടിയുടെയും കുടുംബാംഗങ്ങള്‍ തൊട്ട‌് തൂണേരിയില്‍ വെട്ടിക്കൊന്ന സി.കെ ഷിബിന്റെ കുടുംബാംഗങ്ങള്‍ വരെ സംഗമത്തില്‍ ഒത്തുചേരും.
എന്നാല്‍, തിരഞ്ഞെടുപ്പ് കാലത്ത് രക്തസാക്ഷി കുടുംബങ്ങളെ കൊണ്ടുവന്ന് വോട്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ബി.ജെ.പിക്ക് യോജിപ്പോ താത്പര്യമോ ഇല്ലെന്ന് വടകരയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി വി.കെ. സജീവന്‍ പറഞ്ഞു.
ഞങ്ങള്‍ നേരത്തെ ഡല്‍ഹിവരെ രക്തസാക്ഷി കുടുംബ സംഗമവും, അക്രമത്തിന് ഇരയായിട്ടുള്ളവരുടെ സംഗമവും നടത്തിയിരുന്നു. വടകരയില്‍ യു.ഡി.എഫും എല്‍.ഡി.എഫും നടത്തുന്നത് കേവലം പ്രദര്‍ശന മത്സരം മാത്രമാണെന്ന വാദമാണ് സജീവന്‍ ഉയര്‍ത്തുന്നത്.
അക്രമ രാഷ്ട്രീയവും രാഷ്ട്രീയ കൊലപാതകങ്ങളുമൊക്കെ പ്രധാന പ്രചാരണ വിഷയങ്ങളായി ഉയര്‍ത്തിക്കാട്ടപ്പെടുന്നു. പ്രചാരണം അവസാനഘട്ടത്തിലേക്ക് നീങ്ങിയതോടെ ഇത് കൂടുതല്‍ ശക്തമായി.
രക്തസാക്ഷി കുടുംബങ്ങളെയും മുന്നണികള്‍ വോട്ടര്‍മാര്‍ക്ക് മുന്നിലേക്ക് ഇറക്കുകയാണ്. സി.പി.എം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ സ്ഥാനാര്‍ത്ഥിയായി വടകരയിലെത്തിയതോടെ എതിരാളികള്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉള്‍പ്പെടെ പ്രചാരണ ആയുധമാക്കുകയായിരുന്നു.
എന്നാല്‍ യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകിയപ്പോള്‍ പി. ജയരാജന്‍ പ്രചാരണത്തില്‍ ഏറെ മുന്നേറി.
ആര്‍.എം.പി മത്സരത്തില്‍ നിന്ന് പിന്മാറി യു.ഡി.എഫിന് പരസ്യപിന്തുണ നല്‍കി. വടകരയുടെ പൊതുമനസ് അക്രമരാഷ്ട്രീയത്തിനെതിരെ ചിന്തിക്കുമെന്നാണ് യു.ഡി.എഫ്- ആര്‍.എം.പി വാദം.
എന്നാല്‍ അക്രമ രാഷ്ട്രീയത്തിന്റെ ഇരയായി പി. ജയരാജനെ അവതരിപ്പിച്ചുകൊണ്ടാണ് ഇതിനെ എല്‍.ഡി.എഫ് നേരിടുന്നത്.
കെ.മുരളീധരന്റെ പ്രചാരണത്തിനായി കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും രക്ഷിതാക്കളും മട്ടന്നൂരില്‍ കൊല്ലപ്പെട്ട ഷുഹൈബിന്റെ കുടുംബവും അരിയില്‍ കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഷുക്കൂറിന്റെ കുടുംബവും എത്തിയതോടെ സി.പി.എം ഇതിന് പ്രതിരോധം തീര്‍ക്കാന്‍ രക്തസാക്ഷി കുടുംബങ്ങളെ രംഗത്തിറക്കുകയാണ്.
മണ്ഡലത്തിലെ 97 രക്തസാക്ഷി കുടുംബങ്ങളെ അണിനിരത്തി രക്തസാക്ഷി കുടുംബ സംഗമം നടത്താനുള്ള തയാറെടുപ്പ് എല്‍.ഡി.എഫ് പൂര്‍ത്തിയാക്കി കഴിഞ്ഞു.
ഇന്ന് വൈകിട്ട് 5ന് വടകര കോട്ടപ്പറമ്ബില്‍ നടക്കുന്ന രക്തസാക്ഷി കുടുംബസംഗമം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
തങ്ങളാണ് അക്രമ രാഷ്ട്രീയത്തിന്റെ ഇരയെന്ന വാദം ഇതിലൂടെ ഉറപ്പിക്കുകയാണ് സി.പി.എം ലക്ഷ്യമിടുന്നത്. ബ്രിട്ടീഷ‌് ഭരണകൂടം തലശേരി ജവഹര്‍ഘട്ടില്‍ വെടിവച്ചുകൊന്ന അബുവിന്റെയും ചാത്തുക്കുട്ടിയുടെയും കുടുംബാംഗങ്ങള്‍ തൊട്ട‌് തൂണേരിയില്‍ വെട്ടിക്കൊന്ന സി.കെ ഷിബിന്റെ കുടുംബാംഗങ്ങള്‍ വരെ സംഗമത്തില്‍ ഒത്തുചേരും.
എന്നാല്‍, തിരഞ്ഞെടുപ്പ് കാലത്ത് രക്തസാക്ഷി കുടുംബങ്ങളെ കൊണ്ടുവന്ന് വോട്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ബി.ജെ.പിക്ക് യോജിപ്പോ താത്പര്യമോ ഇല്ലെന്ന് വടകരയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി വി.കെ. സജീവന്‍ പറഞ്ഞു.
ഞങ്ങള്‍ നേരത്തെ ഡല്‍ഹിവരെ രക്തസാക്ഷി കുടുംബ സംഗമവും, അക്രമത്തിന് ഇരയായിട്ടുള്ളവരുടെ സംഗമവും നടത്തിയിരുന്നു. വടകരയില്‍ യു.ഡി.എഫും എല്‍.ഡി.എഫും നടത്തുന്നത് കേവലം പ്രദര്‍ശന മത്സരം മാത്രമാണെന്ന വാദമാണ് സജീവന്‍ ഉയര്‍ത്തുന്നത്.













No comments