വടകരയിൽ വോട്ടെടുപ്പ് ദിവസം നോരധനാജ്ഞ
സമാധാനാന്തരീക്ഷം ഉറപ്പാക്കാന്‍ ലോക്സഭ തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ 23ന് വടകരയില്‍ നിരോധനാജ്ഞ. വടകര നഗരസഭ പരിധിയിലും ഒഞ്ചിയം, നാദാപുരം, പേരാമ്ബ്ര, കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തുകളിലും ക്രിമിനല്‍ നടപടിച്ചട്ടം 144 പ്രകാരം വൈകീട്ട് 6 മുതല്‍ 24ന് രാത്രി 10 വരെ ജില്ല കളക്ടര്‍ സാംബശിവ റാവു നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ജനങ്ങള്‍ സംഘം ചേരുകയോ കൂട്ടം കൂടുകയോ ചെയ്യരുത്. വോട്ടെടുപ്പ് കഴിയുന്നതുവരെ ജില്ലയില്‍ പൊതുപരിപാടികളോ റാലികളോ സംഘടിപ്പിക്കുന്നത് വിലക്കി.
ഇത് കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ജില്ല പൊലീസ് മേധാവിമാര്‍, ഫ്ലയിങ് സ്ക്വാഡുകള്‍, സ്റ്റാറ്റിക് സര്‍വലന്‍സ് ടീമുകള്‍ എന്നിവര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്കി.
ജനങ്ങള്‍ സംഘം ചേരുകയോ കൂട്ടം കൂടുകയോ ചെയ്യരുത്. വോട്ടെടുപ്പ് കഴിയുന്നതുവരെ ജില്ലയില്‍ പൊതുപരിപാടികളോ റാലികളോ സംഘടിപ്പിക്കുന്നത് വിലക്കി.
ഇത് കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ജില്ല പൊലീസ് മേധാവിമാര്‍, ഫ്ലയിങ് സ്ക്വാഡുകള്‍, സ്റ്റാറ്റിക് സര്‍വലന്‍സ് ടീമുകള്‍ എന്നിവര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്കി.

No comments