Breaking News

യുപിയിലും ബിജെപിയുടെ പ്രതീക്ഷകള്‍ അസ്തമിക്കുന്നു.. ഏറിയാല്‍ 15 സീറ്റുകള്‍ വരെയേ ലഭിക്കൂ എന്ന് വിലയിരുത്തല്‍. എസ് പി - ബി എസ് പി സഖ്യം യു പി തൂത്തുവാരും.. കോണ്‍ഗ്രസിന് അൽഭുത വിജയം..

യു പി പിടിക്കുന്നവര്‍ ഇന്ത്യ ഭരിക്കുമെന്നാണ് ചൊല്ലെങ്കിലും ഇത്തവണ യു പിയില്‍ ബി ജെ പിയുടെ പ്രതീക്ഷകള്‍ അസ്തമിക്കുന്നതായി റിപ്പോര്‍ട്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 71 സീറ്റുകള്‍ നേടിയ സംസ്ഥാനത്ത് ഇത്തവണ 15 തികയ്ക്കാന്‍ ബി ജെ പിക്ക് കഴിയില്ലെന്ന വിലയിരുത്തലുകളാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്നത്.

യു പിയില്‍ എസ് പി - ബി എസ് പി സഖ്യം വന്‍ മുന്നേറ്റ൦ നേടുമെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് 8 സീറ്റുകള്‍ വരെ നേടിയേക്കാം എന്നും വിലയിരുത്തപ്പെടുന്നു.

യു പിയില്‍ വന്‍ നഷ്ടമുണ്ടാകുമെന്ന തിരിച്ചറിവ് ബി ജെ പി ദേശീയ നേതാക്കള്‍ക്കുമുണ്ട്. പകരം യു പിയിലെ നഷ്ടം മറ്റ്‌ സംസ്ഥാനങ്ങളില്‍ നിന്നും നികത്താമെന്നായിരുന്നു ബി ജെ പിയുടെ കണക്കുകൂട്ടല്‍.

പക്ഷെ, ലാഭം ഉണ്ടാക്കാവുന്ന ഒരു സംസ്ഥാനങ്ങളും നിലവില്‍ ബി ജെ പിയുടെ പട്ടികയിലില്ല. അതിനാല്‍ തന്നെ യു പിയിലെ നഷ്ടം കേന്ദ്രത്തിന്റെ നഷ്ടമായി മാറുമെന്ന ഭയം അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കുണ്ട്.

യു പിയെ നയിക്കുന്നത് സവര്‍ണ്ണ - അവര്‍ണ്ണ രാഷ്ട്രീയമാണ്. എസ് പി - ബി എസ് പി സഖ്യവും കോണ്‍ഗ്രസും ഇത്തവണ പരീക്ഷിക്കുന്നത് അതുതന്നെയാണ്.
മഹാ സഖ്യത്തില്‍ നിന്നും കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിയത് സവര്‍ണ്ണ വോട്ടുകള്‍ ബി ജെ പിയില്‍ കേന്ദ്രീകരിക്കുന്നത് തടയാനും അവര്‍ണ്ണ വോട്ടുകള്‍ എസ് പി - ബി എസ് പി സഖ്യത്തില്‍ കേന്ദ്രീകരിക്കാനും വേണ്ടിയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

ബി ജെ പിയുടെയും കോണ്‍ഗ്രസിന്റെയും അടിത്തറ യു പിയില്‍ സവര്‍ണ്ണ വോട്ടുകളിലാണ്. മഹാസഖ്യം അവര്‍ണ്ണ വോട്ട് ബാങ്കുകളിലും ന്യൂനപക്ഷ വോട്ടുകളിലും ശ്രദ്ധ കേന്ദ്രീകരിച്ചു.
സഖ്യത്തിനൊപ്പം കോണ്‍ഗ്രസ് ചേര്‍ന്നിരുന്നുവെങ്കില്‍ സവര്‍ണ്ണ വോട്ടുകള്‍ ബി ജെ പിയിലേക്ക് കേന്ദ്രീകരിക്കുന്ന സാഹചര്യം ഉണ്ടാകുമായിരുന്നു. അത് തടയാനാണ് അഖിലേഷ് യാദവും മായാവതിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന്‍ കരുക്കള്‍ നീക്കിയത്.

പകരം, കോണ്‍ഗ്രസ് ഒറ്റയ്ക്ക് നീങ്ങിയതോടെ ബി ജെ പിയുടെ പ്രതീക്ഷയായ സവര്‍ണ്ണ വോട്ടുകള്‍ വിഭജിച്ചു.
അമേഠിയിലും റായ്ബറേലിയിലും മഹാസഖ്യം സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും സുരക്ഷ ഒരുക്കുകയും ചെയ്തു. ഇതുള്‍പ്പെടെ 5 നും 8 നുമിടയില്‍ സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്നാണ് കണക്കാക്കപ്പെടുന്നത്.

കഴിഞ്ഞ തവണ ബി ജെ പി ഒറ്റയ്ക്ക് നേടിയ 282 സീറ്റുകളില്‍ 71 എണ്ണം യു പിയില്‍ നിന്നായിരുന്നു. ഇത് 15 ല്‍ താഴേയ്ക്ക് ഒതുങ്ങുമെന്ന് പറയുമ്ബോള്‍ മാത്രം ബി ജെ പിയുടെ നഷ്ടം 56 സീറ്റുകളാണ്.

ഈ കണക്കുകൂട്ടലുകള്‍ മാത്രം മതി കേന്ദ്രത്തില്‍ വീണ്ടും അധികാരത്തിലെത്തില്ലെന്ന് വിലയിരുത്താന്‍. അങ്ങനെയെങ്കില്‍ ഇന്ന് സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞതുപോലെ കേന്ദ്രത്തില്‍ നരേന്ദ്ര മോഡിയുടെ ബാക്കിയുള്ള ദിവസങ്ങള്‍ 16 മാത്രമായിരിക്കും.

No comments