Breaking News

മൂന്നുമണിക്കൂര്‍ ഉറങ്ങുന്ന മോദി, സംവാദത്തിന് വരൂ: രാഹുല്‍

അഴിമതി സംബന്ധിച്ച സംവാദത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും വെല്ലുവിളിച്ച്‌ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
താന്‍ കഠിനാദ്ധ്വാനം ചെയ്യുന്നുവെന്നും ദിവസം മൂന്ന് മണിക്കൂര്‍ മാത്രമാണ് ഉറങ്ങുന്നതെന്നും അവകാശപ്പെടുന്ന പ്രധാനമന്ത്രി രാജ്യത്തെ അഴിമതി, നോട്ടുനിരോധനം, ജി.എസ്.ടി, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ തന്നോടു സംവാദിക്കൂ എന്നായിരുന്നു രാഹുലിന്റെ വെല്ലുവിളി.
മദ്ധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് പരിപാടികള്‍ക്കിടെ ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ സംസാരിച്ചത്.

സ്നേഹം കൊണ്ട് നിറഞ്ഞ രാജ്യമായിരുന്നു ഇത്. എന്നാല്‍ രാജ്യത്ത് അദ്ദേഹം വെറുപ്പ് നിറച്ചു.

പൊതുപരിപാടികള്‍ക്കിടെ അദ്ദേഹത്തെ കാണുമ്ബോള്‍ വളരെ സ്നേഹത്തോടെയാണ് ഞാന്‍ പെരുമാറാറുള്ളത്. എന്നാല്‍ അദ്ദേഹം മറുപടി നല്‍കാറില്ല. വളരെ ബഹുമാനത്തോടെ സംസാരിക്കുമ്ബോഴും അദ്ദേഹം ഒന്നും പറയാറില്ല. മോദിക്ക് തന്നോട് വ്യക്തിപരമായ വെറുപ്പാണ്- രാഹുല്‍ പറഞ്ഞു.

നരേന്ദ്രമോദിയെ ആര്‍ക്കും തോല്‍പ്പിക്കാനാകില്ലെന്നാണ് അഞ്ചുവര്‍ഷം മുമ്ബ് ചിലര്‍ പറഞ്ഞിരുന്നത്. പക്ഷേ, ഞങ്ങള്‍ പിന്‍വാങ്ങിയില്ല.
പാര്‍ലമെന്റിലും പുറത്തും ഞങ്ങള്‍ പോരാട്ടം തുടര്‍ന്നു. നരേന്ദ്രമോദി വിജയിക്കുമെന്ന് ഇപ്പോള്‍ ആരും പറയുന്നില്ല. ആര്‍.എസ്.എസ് - ബി.ജെ.പി കൂട്ടുകെട്ടും പുരോഗമന ശക്തിയും തമ്മിലുള്ള ആശയപരമായ ഏറ്റുമുട്ടലാണ് ഇപ്പോള്‍ രാജ്യത്ത് നടക്കുന്നത്. - രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
സിക്ക് കലാപത്തെ കുറിച്ചുള്ള സാം പിത്രോദയുടെ പരാമര്‍ശം തീര്‍ത്തും തെറ്റായിപ്പോയി. സിക്ക് കലാപത്തില്‍ ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ അവര്‍ ശിക്ഷിക്കപ്പെടണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

No comments