Breaking News

മേയര്‍ തെരഞ്ഞെടുപ്പിലും ശിവസേനക്ക് പിന്തുണ പ്രഖ്യാപിച്ച്‌ എൻസിപി.. ഇനി മുതൽ ഞങ്ങൾ രണ്ടല്ല ഒന്ന്..!! യുപിഎ വിപുലീക്കും

മഹാരാഷ്ട്രയിലെ രാഷ്ട്രീയ കോളിളക്കങ്ങള്‍ കേന്ദ്രത്തിലും പ്രതിഫലിക്കുന്നു.
മോദി സര്‍ക്കാരില്‍നിന്നും ഏക മന്ത്രിയെ പിന്‍വലിച്ച ശിവസേന രാജ്യസഭയിലും മാറിയിരിക്കും. രാജ്യസഭയില്‍ പ്രതിപക്ഷ സ്ഥാനത്തിരിക്കുമെന്ന് ശിവസേന വക്താവ് സഞ്ജയ് റൗത്ത് പറഞ്ഞു.

പാര്‍ലമെന്‍റിന്‍റെ ശത്യകാല സമ്മേളനത്തിനു മുന്നോടിയായി നടത്തുന്ന എന്‍ഡിഎ യോഗത്തില്‍നിന്ന് വിട്ടുനില്‍‌ക്കുമെന്നും അദ്ദേഹം അറിയിച്ചു.
വരുന്ന തിങ്കളാഴ്ചയാണ് എന്‍ഡിഎ യോഗം ചേരുന്നത്. മഹാരാഷ്ട്രയിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ എന്‍ഡിഎ യോഗത്തില്‍നിന്നും വിട്ടുനില്‍ക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.

പഴയ എന്‍ഡിഎയും ഇപ്പോഴത്തെ എന്‍ഡിഎയും തമ്മില്‍ നിരവധി വ്യത്യാസങ്ങളുണ്ട്. ആരാണ് എന്‍ഡിഎയുടെ ഇപ്പോഴത്തെ കണ്‍വീനര്‍? സ്ഥാപകരില്‍ ഒരാളായ അഡ്വാനി രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയോ നിര്‍ജീവമാകുകയോ ചെയ്തിട്ടുണ്ടെന്നും റൗത്ത് പറഞ്ഞു.

സഖ്യം വിടുന്നതായുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനം മാത്രമേ ശേഷിക്കുന്നുള്ളോയെന്ന ചോദ്യത്തിന് നിങ്ങള്‍ അങ്ങനെ പറയാന്‍ സാധിക്കും. അത്തരത്തില്‍ പറയുന്നതില്‍ തെറ്റില്ലെന്നും റൗത്ത് കൂട്ടിച്ചേര്‍ത്തു.

മേയര്‍ തെരഞ്ഞെടുപ്പിലും ശിവസേനക്ക് പിന്തുണ പ്രഖ്യാപിച്ച്‌ എന്‍സിപി. ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും തമ്മില്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് എന്‍സിപിയുടെ പിന്തുണ.

നവംബര്‍ 22നാണ് മുംബൈ മേയര്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ശിവസേന ആവശ്യപ്പെടുകയാണെങ്കില്‍ തങ്ങള്‍ പിന്തുണക്കുമെന്ന് എന്‍സിപി നേതാവ് നവാബ് മാലിക് വ്യക്തമാക്കി.

ശിവസേന ബിജെപിയുമായുള്ള എല്ലാ സഖ്യവും ഉപേക്ഷിച്ചു. അവര്‍ എന്‍ഡിഎക്ക് പുറത്താണ്.

മേയര്‍ തെരഞ്ഞെടുപ്പില്‍ ശിവസേന ആവശ്യപ്പെടുകയാണെങ്കില്‍ തീര്‍ച്ചയായും തങ്ങള്‍ അവരെ പിന്തുണക്കുമെന്നും മാലിക്ക് കൂട്ടിച്ചേര്‍ത്തു.

No comments