Breaking News

മോദിയുടെയും അമിത് ഷായുടെയോം തട്ടകത്തിൽ, ഗുജറാത്തില്‍ ബിജെപി എംഎല്‍എ രാജിവച്ചു.. പിന്തുണ പ്രഖ്യാപിച്ച്‌ രാജി പ്രവാഹം..

അഹമ്മദാബാദ്: ഗുജറാത്തില്‍ ബിജെപി എംഎല്‍എ രാജിവച്ചു.
വഡോദര ജില്ലയിലെ സാവ്ളി മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എ കേതന്‍ ഇനാംദാറാണു രാജിവച്ചത്.
ഇനാംദാറിന് പിന്തുണ പ്രഖ്യാപിച്ചു സാവ്ളി നഗരസഭയിലെയും താലൂക്ക് പഞ്ചായത്തിലെയും ബിജെപി നേതാക്കളും തല്‍സ്ഥാനങ്ങള്‍ രാജിവച്ചിട്ടുണ്ട്.

ബിജെപി സര്‍ക്കാരിനു കീഴിലുള്ള ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികളെ വേണ്ടവിധം ബഹുമാനിക്കുന്നില്ലെന്നും സര്‍ക്കാരിന് അവരുടെ മേല്‍ ഒരു നിയന്ത്രണവുമില്ലെന്നും ആരോപിച്ചായിരുന്നു ഇനാംദാറിന്‍റെ രാജി.
ബുധനാഴ്ചയാണു എംഎല്‍എ സ്ഥാനം ഒഴിഞ്ഞുകൊണ്ടുള്ള രാജിക്കത്ത് സ്പീക്കര്‍ക്കു നല്‍കിയത്.

മുഖ്യമന്ത്രിക്കും പാര്‍ട്ടി അധ്യക്ഷനും രാജിക്കത്ത് അയയ്ക്കുകയും ചെയ്തു.

സാവ്ളി മുനിസിപ്പല്‍ അധ്യക്ഷന്‍ കെ.എച്ച്‌.സേഥ്, ഉപാധ്യക്ഷന്‍ ഖ്യാതി പട്ടേല്‍ എന്നിവരടക്കം 23 അംഗങ്ങളും താലൂക്ക് പഞ്ചായത്തിലെ 17 അംഗങ്ങളുമാണ് ഇനാംദാറിനു പിന്തുണ പ്രഖ്യാപിച്ചു രാജി നല്‍കിയത്.
ഇത് ആദ്യമായല്ല ഇനാംദാര്‍ വിമതനീക്കം നടത്തുന്നത്. 2018-ല്‍ ഭരണകക്ഷിയായ ബിജെപിക്കെതിരെ കേതന്‍ ഇനാംദാറും മറ്റ് ചില ബിജെപി എംഎല്‍എമാരും രംഗത്തെത്തിയിരുന്നു.

No comments