Breaking News

സിന്ധ്യ ജൂലൈ മുതല്‍ ബി.ജെ.പി നേതൃത്വവുമായി ബന്ധപ്പെട്ടിരുന്നു..!! വിലപേശൽ.. വൻ വെളിപ്പെടുത്തലുമായി കമൽനാഥ്

ബി.ജെ.പിയിലേക്ക് ചേക്കേറിയ ജ്യോതിരാദിത്യ സിന്ധ്യയുടെ പദ്ധതികളെക്കുറിച്ച്‌ തനിക്കറിയാമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമല്‍നാഥ്.
എന്നാല്‍, എം.എല്‍.എമാര്‍ മറുകണ്ടം ചാടിെല്ലന്ന മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിങ്ങിെന്‍റ വാക്കുകള്‍ വിശ്വസിക്കുകയായിരുന്നുവെന്നും ഭൂരിപക്ഷം നഷ്ടപ്പെട്ട് മുഖ്യമന്ത്രി പദം രാജിവെക്കേണ്ടിവന്ന കമല്‍നാഥ് വ്യക്തമാക്കി.

'അത് ബോധപൂര്‍വമായിരുന്നില്ല. ഒരുപക്ഷേ, സാഹചര്യത്തെക്കുറിച്ച്‌ ശരിയായി മനസ്സിലാക്കാന്‍ കഴിയാതെ പോയതുകൊണ്ടാവാം.
ദിവസം മൂന്നു തവണയൊക്കെ തന്നോട് സംസാരിച്ച ചില എം.എല്‍.എമാര്‍ ഒരിക്കലും പാര്‍ട്ടി വിടില്ലെന്ന് ദിഗ്വിജയ് സിങ് കരുതിയിരുന്നു.

എന്നാല്‍, അവര്‍ പാര്‍ട്ടി വിട്ടു.' -ഒരു ദേശീയ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ കമല്‍നാഥ് പറഞ്ഞു.

'സിന്ധ്യ ജൂലൈ മുതല്‍ ബി.ജെ.പി ദേശീയ നേതൃത്വവുമായി ബന്ധപ്പെടുന്ന വിവരം എനിക്കറിയാമായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പില്‍ തോറ്റതിനുശേഷമായിരുന്നു അത്.
കോണ്‍ഗ്രസില്‍നിന്ന് ബി.ജെ.പി അടര്‍ത്തിയെടുത്ത ഒരു സാധാരണ നേതാവിനോട് ഒരു ലക്ഷത്തിലധികം വോട്ടിന് തോല്‍േക്കണ്ടി വന്നുവെന്നത് അദ്ദേഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല.
ബി.ജെ.പിയുമായി സിന്ധ്യ ബന്ധപ്പെടുേമ്ബാഴും അവരുടെ സംസ്ഥാന നേതൃത്വം അദ്ദേഹത്തെ പാര്‍ട്ടിയില്‍ ആവശ്യമില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.
എന്നാല്‍, എന്തു വിലകൊടുത്തും മധ്യപ്രദേശില്‍നിന്നുള്ള രണ്ടാമത്തെ രാജ്യസഭാ സീറ്റ് പിടിച്ചെടുക്കാന്‍ ബി.ജെ.പിയുടെ ഉന്നത നേതൃത്വം കരുനീക്കിയതോടെ സിന്ധ്യയെ ഉള്‍ക്കൊള്ളുകയല്ലാതെ അവര്‍ക്ക് മറ്റു വഴിയില്ലാതായി.' -കമല്‍നാഥ് പറഞ്ഞു.

ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച്‌ അധികാരത്തില്‍ തിരിച്ചെത്താനാവുമെന്ന് കമല്‍നാഥ് ശുഭാപ്തി പ്രകടിപ്പിച്ചു.
'ഇത് അക്കങ്ങളുടെ കളിയാണ്. ഇപ്പോള്‍ ഞങ്ങള്‍ക്ക് 92 എം.എല്‍.എമാരുണ്ട്. അവര്‍ക്ക് 107ഉം. 24 സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. ബി.ജെ.പിയുമായി തുല്യത പാലിക്കാന്‍ 15 സീറ്റില്‍ ജയിക്കണം.
ഇേപ്പാഴത്തെ സാഹചര്യത്തില്‍ 15ലധികം സീറ്റില്‍ ജയിക്കാന്‍ ഞങ്ങള്‍ക്ക് കഴിയും. സാമ്ബത്തിക നടപടികളുടെ അഭാവവും ഗ്രാമീണ സമ്ബദ് വ്യവസ്ഥയില്‍ ലോക്ഡൗണ്‍ സൃഷ്ടിച്ച പ്രത്യാഘാതങ്ങളുമൊക്കെ ബി.ജെ.പിക്ക് തിരിച്ചടിയാകും.
വിപണി ഇല്ലാതായതോടെ കര്‍ഷകര്‍ക്ക് വിളകള്‍ നശിപ്പിക്കേണ്ടി വന്നിരിക്കുകയാണ്. സര്‍ക്കാറില്‍നിന്ന് അവര്‍ക്ക് പിന്തുണയൊന്നും കിട്ടുന്നില്ല.' -കമല്‍നാഥ് ചൂണ്ടിക്കാട്ടി.

No comments