യു.ഡി.എഫ് കണ്‍വീനറായി ഹസന് തല്ക്കാലം തുടരും; പുനഃസംഘടന ചര്‍ച്ചക്ക് രണ്ടിന് നേതൃ യോഗം.. ഈ പേര് മുന്നോട്ട് വെക്കാൻ സാധ്യത..
തിരുവനന്തപുരം: യു.ഡി.എഫ് കണ്‍വീനറായി എം.എം. ഹസന് തല്ക്കാലം തുടരും. അദ്ദേഹത്തെ തല്ക്കാലം മാറ്റേെണ്ടന്നാണ് കോണ്‍ഗ്രസ് ഹൈകമാന്ഡിലുണ്ടായ ധാരണ. തെക്കന്‍ കേരളത്തിലെ മുസ്ലിം വോട്ടര്‍മാരെ മുന്നണിയുമായി ചേര്‍ത്തുനിര്‍ത്താന്‍ ഹസന് തുടരണമെന്നാണ് ഹൈകമാന്‍ഡ് വിലയിരുത്തല്‍. ബെന്നി ബഹന്നാനെ മാറ്റി ഹസനെ നിയോഗിച്ചിട്ട് അധികകാലം ആയിട്ടുമില്ല. അതിനാല്‍, ഉടന്‍ മാറ്റം വേണ്ടെന്ന ധാരണയില്‍ ഹൈകമാന്‍ഡ് എത്തുകയായിരുന്നു.
അതേസമയം, കെ.പി.സി.സി, ഡി.സി.സി പുനഃസംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി മുതിര്‍ന്ന നേതാക്കള്‍ അടുത്തമാസം രണ്ടിന് വീണ്ടും യോഗം ചേരും.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പുറമെ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്, കൊടിക്കുന്നില്‍ സുരേഷ്, പി.ടി. തോമസ്, ടി. സിദ്ദീഖ് എന്നിവരാകും പങ്കെടുക്കുക.
ജംബോ കമ്മിറ്റികള്‍ ഒഴിവാക്കിയുള്ള പുനഃസംഘടനയില്‍ പരിഗണിക്കേണ്ടവരുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ക്കാണ് യോഗം. 14 ഡി.സി.സികളിലും പുതിയ അധ്യക്ഷന്മാരെ നിയമിക്കും. പുതിയ കെ.പി.സി.സി ഭാരവാഹികളെയും നിശ്ചയിക്കും. മൂന്ന് മാസത്തിനകം പുനഃസംഘടന പൂര്‍ത്തിയാക്കാനാണ് പദ്ധതിയിടുന്നത്.

No comments