മാണി കോൺഗ്രസ് കടുത്ത നിലപാടിലേക്ക്..!! മുന്നണി വിടുന്നത് അടക്കം ചർച്ച ചെയ്ത് നേതാക്കൾ..?? ഒന്നും പ്രതികരിക്കാനാവാതെ ജോസ്.. അപമാനമെന്ന്..
ന്യൂഡല്‍ഹി: കേരള കോണ്‍ഗ്രസിെന്റ അന്തരിച്ച നേതാവ് കെ.എം മാണി അഴിമതിക്കാരനായിരുന്നെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ച നിലപാടിനെതിെര കേരള കോണ്‍ഗ്രസ് (എം). രണ്ടു തവണ വിജിലന്‍സ് കോടതിയും ഹൈക്കോടതിയും കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയ മാണിയെക്കുറിച്ച് നിരുത്തരവാദപരമായ സമീപനമാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ സ്വീകരിച്ചതെന്ന് കേരള കോണ്‍ഗ്രസ് പറഞ്ഞു. അഭിഭാഷകനോട് അടിയന്തരമായി വിശദീകരണം തേടണമെന്നും കേരള കോണ്‍ഗ്രസ് എം. ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. നാളെ കോട്ടയത്ത് പാര്‍ട്ടിയുടെ നിര്‍ണായകമായ സ്റ്റിയറിങ് കമ്മിറ്റി യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.
നിയമസഭയില്‍ അക്രമം നടത്തിയ എം.എല്‍.എമാര്‍ക്കെതിരായ ക്രിമിനല്‍ കേസ് ഒഴിവാക്കി കിട്ടുന്നതിനുള്ള വാദത്തിനിടെയാണ് എല്‍.ഡി.എഫ് ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് (എം) ന്‍റെ സമ്മുന്നത നേതാവ് കെ.എം.മാണി അഴിമതിക്കാരനായിരുന്നെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്.
മുന്‍ ധനമന്ത്രി കെ.എം മാണി അഴിമതിക്കാരനായിരുന്നുവെന്നും അദ്ദേഹത്തെ രക്ഷിക്കാന്‍ നോക്കിയത് കൊണ്ടാണ് അക്രമമുണ്ടായതെന്നും സംസ്ഥാന സര്‍ക്കാറിന് വേണ്ടി ഹാജരായ അഡ്വ. രഞ്ജിത് കുമാര്‍ വാദിച്ചു. ധനമന്ത്രിയുടെ സ്വഭാവം എന്തായിരുന്നാലും പ്രതിപക്ഷ എം.എല്‍.എമാരുെട പെരുമാറ്റം പൊറുക്കാനാവാത്തതാണെന്ന് സുപ്രീംകോടതി ഇൗ വാദത്തോട് പ്രതികരിച്ചു.
ധനമന്ത്രിയുടെ വ്യക്തിത്വമല്ല വിഷയം. ബില്‍ പാസാക്കുക എന്നതാണ് പ്രധാനം. കേസ് പിന്‍വലിക്കണമോയെന്ന് സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും രേഖകളും സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട സുപ്രീംകോടതി ബുധനാഴ്ചയിലേക്ക് കേസ് നീട്ടിവെക്കുകയാണെന്നും വിഷയം പഠിക്കാന്‍ തങ്ങള്‍ക്ക് ഒരാഴ്ച ലഭിക്കുമെന്നും പറഞ്ഞു.
എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ കേസ് പിന്‍വലിക്കാനുള്ള ഹരജി സമര്‍പ്പിച്ചത് നിയമത്തിെന്റ സ്വഭാവിക നടപടിക്രമം പാലിച്ചല്ലെന്ന് അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് വേണ്ടി ഹാജരായ അഡ്വ. മഹേഷ് ജത്മലാനി ആരോപിച്ചു. ഇൗ വിഷയത്തില്‍ തനിക്കേറെ ബോധിപ്പിക്കാനുണ്ടെന്നും ജത്മലാനി പറഞ്ഞു. വാദത്തിനിടെ ജത്മലാനിക്കെതിരെ മോശമായ അഭിപ്രായപ്രകടനം നടത്തിയതിന് അഡ്വ. രഞജിത് കുമാറിനെ സുപ്രീംകോടതി വിമര്‍ശിച്ചു
നേരത്തെ കെ.എം മാണി യു.ഡി.എഫിന്‍റെ ഭാഗമായിരിക്കുന്ന സമയത്ത് അദ്ദേഹത്തിനെതിരായ പ്രതിഷേധമായാണ് നിയമസഭയില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. എന്നാല്‍, കെ.എം. മാണിയുടെ മരണ ശേഷം, അദ്ദേഹത്തിന്‍റെ കേരള കോണ്‍ഗ്രസ് എല്‍.ഡി.എഫിലെത്തി. ഇപ്പോള്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം എല്‍.ഡി.എഫിന്‍റെ ഭാഗമാണ്.

No comments