Breaking News

ബി.ജെ.പി മുന്‍ സഖ്യകക്ഷിയുമായി ഇന്ന് കൂടിക്കാഴ്ച.. ഗോവ ലക്ഷ്യമിട്ട് മമത..

 


പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ നേടിയ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ ദേശീയ രാഷ്ട്രീയത്തിലേക്ക് ഉറ്റുനോക്കുകയാണ്  തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി

2022 നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ത്രിപുരയിലും ഗോവയിലും ഭരണം പിടിക്കാനുള്ള നീക്കത്തിലാണ് നിലവില്‍ മമത .ഗോവയിലെ പദ്ധതിയുടെ ഭാഗമായി ഗോവ ഫോര്‍വേഡ് പാര്‍ട്ടി അധ്യക്ഷന്‍ വിജയ് സര്‍ദേശായ്യുമായി മമത ഇന്ന് കൂടിക്കാഴ്ച നടത്തും.

ഇക്കൊല്ലം ഏപ്രിലില്‍ ബി.ജെ.പി സഖ്യം വിട്ട ഗോവ ഫോര്‍വേഡ് പാര്‍ട്ടി ശക്തരായ ഒരു പങ്കാളിയെ തേടുകയാണെന്ന് വെള്ളിയാഴ്ച ചൂണ്ടിക്കാട്ടിയിരുന്നു . അഴിമതി നിറഞ്ഞ ഗോവയിലെ ഭരണം അവസാനിപ്പിക്കാന്‍ പ്രതിപക്ഷം ഒന്നിക്കണമെന്നും അതിനാല്‍ ശനിയാഴ്ച രാവിലെ മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം മമതയെ കാണുമെന്നും സര്‍ദേശായ് പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം മമത മൂന്ന് ദിവസത്തെ ഗോവ സന്ദര്‍ശനത്തിലാണ് .

മൂന്ന് എം.എല്‍.എമാരാണ് ജി.എഫ്.പിക്കുള്ളത്. ബി.ജെ.പിയില്‍ സര്‍ദേശായ് ഉപമുഖ്യമന്ത്രി പദം അലങ്കരിച്ചിരുന്നു. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനായിരുന്നു ജി.എഫ്.പി ആദ്യം ശ്രമിച്ചിരുന്നെങ്കിലും അനുകൂല മറുപടി ഇല്ലാത്തതിനാല്‍ തൃണമൂലിനൊപ്പം പോകാന്‍ ഒരുങ്ങുകയാണ്. അതെ സമയം കഴിഞ്ഞ ദിവസം ടെന്നിസ് താരം ലിയാണ്ടര്‍ പേസും നടി നഫീസ അലിയും തൃണമൂലില്‍ അംഗത്വമെടുത്തിരുന്നു. 40 സീറ്റിലേക്കാണ് അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ്.

No comments