അമരീന്ദറിന്‍റെ പുതിയ പാര്‍ട്ടിയും സിദ്ദുവിന്‍റെ പിന്‍വാങ്ങലും..!! രാഹുലും ചരണ്‍ജിത് ചന്നിയും കൂടിക്കാഴ്ച നടത്തി..!! പഞ്ചാബിൽ വീണ്ടും ട്വിസ്റ്റിന് സാധ്യത..
പഞ്ചാബ് കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹം തുടരുന്നതിനിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി
വ്യാഴാഴ്ചയായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച.
വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും പാര്‍ട്ടി നേരിടുന്ന പ്രശ്നങ്ങളും ഉയര്‍ത്തിക്കാട്ടിയായിരുന്നു ചര്‍ച്ച. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദുവിന്‍റെ പിന്‍വാങ്ങലും മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്‍റെ പുതിയ പാര്‍ട്ടി രൂപീകരണവും ചര്‍ച്ചയായി.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി അമരീന്ദര്‍ കൂടിക്കാഴ്ച നടത്താനിരിക്കേയാണ് കോണ്‍ഗ്രസിലെ തിരക്കിട്ട നീക്കങ്ങള്‍. അമരീന്ദര്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും ബി.ജെ.പിയുമായി സഖ്യം ചേരുന്നുവെന്നുമുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് ഇത്.
കഴിഞ്ഞദിവസം അമരീന്ദര്‍ സ്വന്തം പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി പ്രത്യക്ഷ സഖ്യമാണ് അമരീന്ദറിന്‍റെ ലക്ഷ്യം. ഇതിന്‍റെ ഭാഗമായാണ് അമരീന്ദറും അമിത് ഷായും തമ്മിലുള്ള കൂടിക്കാഴ്ച. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്ബ് കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കിയാല്‍ അനുകൂല അന്തരീക്ഷം ഒരുങ്ങുമെന്ന ഉപദേശവും സിങ് അമിത് ഷാക്ക് നല്‍കിയിരുന്നു.
അമരീന്ദറിലും ചില നേതാക്കളും പാര്‍ട്ടി വിടുേമ്ബാഴുണ്ടാകുന്ന ദൂഷ്യവശങ്ങള്‍ ചന്നിയും രാഹുലും ചര്‍ച്ച ചെയ്തതായാണ് വിവരം. പാര്‍ട്ടി പുനഃസംഘടനയില്‍ കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
നേരത്തേ, ചന്നി അമരീന്ദറുമായി അടുപ്പമുള്ള എം.എല്‍.എമാരുമായി ചര്‍ച്ച നടത്തിയിരുന്നു. അമരീന്ദര്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതോടെ എം.എല്‍.എമാര്‍ പുതിയ പാര്‍ട്ടിയിലേക്ക് ചേക്കേറുമോ എന്ന ആശങ്ക ഉയര്‍ന്നതോടെയായിരുന്നു ഇത്. ചൊവ്വാഴ്ച രാഹുല്‍ ഗാന്ധി ഉപമുഖ്യമന്ത്രി സുഖ്ജീന്ദര്‍ സിങ് രണ്‍ധാവ ഉള്‍പ്പെടെ നിരവധി എം.എല്‍.എമാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
No comments