Breaking News

പദവി ഉണ്ടെങ്കിലും ഇല്ലെങ്കിലും ഞാന്‍ രാഹുലിനും പ്രിയങ്കക്കുമൊപ്പം -സിധു..!! തീരുമാനം പിൻവലിക്കും..?? അമരീന്ധറിൻ്റെ പുതിയ..

 


ഒരു പോസ്റ്റും ഇല്ലെങ്കിലും ഞാന്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുെമാപ്പം തുടരുമെന്ന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിങ് സിധു.

ഇന്നുള്ള ട്വീറ്റിലൂടെയാണ് സിധു തന്‍റെ നിലപാട് വ്യക്തമാക്കിയത്.

''ഗാന്ധിയുടെയും ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെയും മൂല്യങ്ങള്‍ ഉയര്‍ത്തും. പദവി ഉണ്ടെങ്കിലും പദവി ഇല്ലെങ്കിലും ഞാന്‍ രാഹുല്‍ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പം നില്‍ക്കും. എന്നെ തോല്‍പിക്കാന്‍ എല്ലാ നെഗറ്റീവ് ശക്തികളും ഒരുമിച്ചാലും കുറച്ചു പോസിറ്റീവ് ഊര്‍ജം മാത്രം മതി പഞ്ചാബിനും പഞ്ചാബികള്‍ക്കും വിജയിക്കാന്‍'' -സിധു ട്വീറ്റ് ചെയ്തു.

അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് രാജി പ്രഖ്യാപിച്ച പഞ്ചാബ് പി.സി.സി പ്രസിഡന്‍റ് സിദ്ദു പദവിയില്‍ തുടര്‍ന്നേക്കുമെന്നാണ് അഭ്യൂഹം. സിധുവിന്‍റെ ചില ആവശ്യങ്ങള്‍ മുഖ്യമന്ത്രി ചരണ്‍ജിത്സിങ് ചന്നി അംഗീകരിച്ചു കൊടുത്ത സാഹചര്യത്തിലാണിത്.

ചില മന്ത്രിമാര്‍, പൊലീസ് മേധാവി, അഡ്വക്കറ്റ് ജനറല്‍ എന്നിവരെ നിശ്ചയിച്ചതിലെ എതിര്‍പ്പാണ് സിധുവിന്‍റെ രാജിപ്രഖ്യാപനത്തില്‍ എത്തിയത്. ഇരുവരുടെയും ചര്‍ച്ചക്ക് അനുസൃതമായ ചില തീരുമാനങ്ങള്‍ ഡല്‍ഹിയില്‍ നിന്ന് പ്രഖ്യാപിക്കുമെന്നാണ് സൂചന. സിദ്ദു ഉന്നയിക്കുന്ന വിഷയങ്ങളില്‍ പരിഹരിക്കാന്‍ കഴിയാത്തതൊന്നുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രശ്നപരിഹാരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് സിദ്ദുവിെന്‍റ ഉപദേശകന്‍ മുഹമ്മദ് മുസ്തഫയും വിശദീകരിച്ചു.

അദ്ദേഹത്തിെന്‍റ വൈകാരിക പ്രതികരണ രീതിയെക്കുറിച്ച്‌ ഹൈകമാന്‍ഡിനും ബോധ്യമുണ്ട്. പഞ്ചാബിെന്‍റ ഭാവി കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന പ്രഖ്യാപനത്തോടെയായിരുന്നു സിദ്ദുവിെന്‍റ രാജി നാടകം. സൂപ്പര്‍ മുഖ്യമന്ത്രിയാണ് സിദ്ദുവെന്ന പ്രതീതി നിലനില്‍ക്കുേമ്ബാള്‍ തന്നെ, തെന്‍റ താല്‍പര്യങ്ങള്‍ക്ക് നിരക്കാത്ത ചില നിയമനങ്ങള്‍ നടന്നതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. അതേസമയം, സിദ്ദുവിനൊപ്പം നിന്ന് അമരീന്ദര്‍സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റാന്‍ തയാറായ കോണ്‍ഗ്രസ് ഹൈകമാന്‍ഡ് വലിയ പ്രതിസന്ധിയിലേക്കാണ് ഇതോടെ എടുത്തെറിയപ്പെട്ടത്. തുടര്‍ന്ന് ഹൈകമാന്‍ഡ് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് അനുനയത്തിനു നിര്‍ദേശിക്കുകയായിരുന്നു.

No comments