അഖിലേഷ് യാദവ് തെരഞ്ഞെടുപ്പ് സമയത്ത് മാത്രം സജീവമാകുന്ന വ്യക്തിയാണെന്ന് പ്രിയങ്ക ഗാന്ധി..!! യുപിയിൽ മത്സരം ബിജെപിയും കോൺഗ്രസും തമ്മിൽ..!! കോൺഗ്രസിന്..
സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് തെരഞ്ഞെടുപ്പ് സമയത്ത് മാത്രം സജീവമാകുന്ന വ്യക്തിയാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.
2020ലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭവും അതിക്രമവും നടക്കുേമ്ബാള്‍ അദ്ദേഹം എവിടെയായിരുന്നുവെന്നും പ്രിയങ്ക ചോദിച്ചു. ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന കോണ്‍ഗ്രസ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ബി.ജെ.പിയുടെ ജാതി -മത രാഷ്ട്രീയമാണ് സമാജ്വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയും പിന്തുടരുന്നതെന്നും അവര്‍ ആരോപിച്ചു. 'ഇത്തരം രാഷ്ട്രീയത്തിലൂടെ വോട്ട് നേടാമെന്നും അവസരങ്ങള്‍ മുതലാക്കി ഭരണം പിടിക്കാമെന്നും അവര്‍ കരുതുന്നു. സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കി ബി.ജെ.പി വീണ്ടും ജയിക്കുമെന്ന് ചിലര്‍ പറയുന്നത് കേട്ടിട്ടുണ്ട്. എന്തിന്, പ്രധാന പ്രതിപക്ഷമായി പരിഗണിക്കപ്പെടുന്ന പാര്‍ട്ടികള്‍ വികസന അജണ്ട തീരുമാനിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം' -പ്രതിജ്ഞ റാലി അഭിസംബോധന ചെയ്ത് പ്രിയങ്ക ഗാന്ധി പറഞ്ഞു.
സി.എ.എക്കെതിരായ പ്രതിഷേധത്തിനിടെ ബിജ്നോറില് നിന്നുള്ള 19കാരന്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ പൊലീസ് വെടിവെപ്പിലും. ഇതുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും അവര്‍ പറഞ്ഞു.
അഖിലേഷ് ജി അവരുടെ വീടുകള്‍ സന്ദര്‍ശിച്ചോ എന്ന് ചോദിക്കാന്‍ ആഗ്രഹിക്കുന്നു. സോനഭദ്രയില്‍ പതിമൂന്ന് ആദിവാസികള്‍ കൊല്ലപ്പെട്ടു. അഖിലേഷ് അവിടെപോയോ? ഉന്നാവിലും ഹത്രാസിലും സ്ത്രീകള്‍ക്ക് നേരെ അതിക്രമം നടന്നു. അഖിലേഷ് അവിടെ പോയോ? കര്‍ഷകര്‍ കൊല്ലപ്പെട്ട ലഖിംപൂര്‍ ഖേരിയില്‍ അദ്ദേഹം പോയോ? തെരഞ്ഞെടുപ്പ് സമയത്തിലൂടെ കടന്നുപോകുേമ്ബാഴും അദ്ദേഹമോ പാര്‍ട്ടിയോ സജീവമാകുന്നുണ്ടോ? -പ്രിയങ്ക ഗാന്ധി ചോദിച്ചു. ആഗ്രഹ, അലഹബാദ്, ഹത്രാസ് എന്നിവിടങ്ങളില്‍ ദലിതര്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുേമ്ബാള്‍ എസ്.പി, ബി.എസ്.പി നേതാക്കള്‍ മൗനം പാലിക്കുന്നതിനെതിരെയും അവര്‍ പ്രതികരിച്ചു.
No comments