Breaking News

ഗോവ ബി.ജെ.പിയില്‍ തുടര്‍ ഭൂകമ്ബം..!! മുന്‍ മുഖ്യമന്ത്രിയും മന്ത്രിയും അടക്കം ബിജെപി വിട്ട് കോൺഗ്രസിലേക്ക്..??

 


ഗോവ നി​യമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിന് പിന്നാലെ ബി.ജെ.പിയില്‍നിന്ന് രാജി​പ്രഖ്യാപിച്ച്‌ ഗോവ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ലക്ഷ്മീകാന്ത് പര്‍സേക്കര്‍.

പാര്‍ട്ടിയില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് 65കാരനായ ലക്ഷ്മീകാന്ത് അറിയിച്ചു. ശനിയാഴ്ച വൈകിട്ട് ഔദ്യോഗികമായി രാജിക്കത്ത് കൈമാറും.

നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ​പ്രകടന പത്രിക തയാറാക്കുന്ന കമ്മിറ്റിയുടെ ചുമതലയുള്ള നേതാവാണ് ലക്ഷ്മീകാന്ത്. പാര്‍ട്ടി കോര്‍ കമ്മിറ്റിയിലെ അംഗവുമാണ് അദ്ദേഹം.

2002 മുതല്‍ 2017വരെ മാന്ദ്രെം മണ്ഡല​ത്തെ പ്രതിനിധീകരിച്ചിരുന്നു ലക്ഷ്മീകാന്ത്. എന്നാല്‍, ഇൗ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ദയാനന്ദ് സോപ്തെയെ സ്ഥാനാര്‍ഥിയായി ബി.ജെ.പി പ്രഖ്യാപിക്കുകയായിരുന്നു.

2017ലെ തെരഞ്ഞെടുപ്പില്‍ പര്‍സേക്കറിനെ സോപ്തെ പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ 2019ല്‍ ഒമ്ബതു കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം സോപ്തെയും ബി.ജെ.പിയിലെത്തുകയായിരുന്നു.

താന്‍ പാര്‍ട്ടിയില്‍നിന്ന് രാജിവെക്കാന്‍ തീരുമാനിച്ചതായും അടുത്ത നീക്കം പിന്നീട് തീരുമാനിക്കുമെന്നും പര്‍സേക്കര്‍ പറഞ്ഞു.

2014 മുതല്‍ 2017 വരെ ഗോവ മുഖ്യമന്ത്രിയായിരുന്നു പര്‍സേക്കര്‍. മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ പ്രതിരോധമന്ത്രിയായി കേന്ദ്രമന്ത്രിസഭയില്‍ പ്രവേശിച്ചതിന് ശേഷമാണ് അദ്ദേഹത്തെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.

No comments