Breaking News

കേരളത്തിന് പുറത്ത് ജയിക്കാന്‍ സാധ്യതയില്ല: ദേശീയ പാര്‍ട്ടി പദവി നിലനിറുത്താന്‍ ആഞ്ഞുപിടിച്ച്‌ സി.പി.ഐ

തിരുവനന്തപുരം: പറ്രിയ സ്ഥാനാര്‍ത്ഥിയെ കിട്ടാത്തതുകാരണം ഇക്കുറി ലോക് സഭാ തിര‌ഞ്ഞെടുപ്പില്‍ തിരുവനന്തപുരം ലോക്സഭാ മണ്ഡലം വച്ചുമാറണമെന്ന ആഗ്രഹം സി.പി.ഐയ്ക്ക് ഉണ്ടെന്ന് സൂചന.
ഇക്കാര്യം അവര്‍ സി.പി.എം നേതൃത്വത്തെ അറിയിച്ചതായും പറയപ്പെടുന്നു. തിരുവനന്തപുരത്തിന് പകരം പത്തനംതിട്ട മണ്ഡ‌ലം ആവശ്യപ്പെടുമെന്നാണ് അറിയുന്നത്. എന്നാല്‍,ഇതിനോട് സി.പി.എം നേതൃത്വം എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല.

അതേസമയം, ഇതുസംബന്ധിച്ച വാര്‍ത്തകള്‍ തള്ളുകയാണ് സി.പി.ഐ. കഴിഞ്ഞ തവണ മത്സരിച്ച അതേ നാലു മണ്ഡലങ്ങളില്‍ തന്നെ ഇക്കുറിയും മത്സരിക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്.

ഇക്കുറി തിരുവനന്തപുരത്ത് വമ്ബന്മാരുടെ മത്സരം നടക്കുമെന്നാണ് സൂചന.

അതിന് പറ്റിയ സ്ഥാനാര്‍ത്ഥിയെ നിറുത്താനായില്ലെങ്കില്‍ സി.പി.ഐയ്ക്ക് അത് വീണ്ടും നാണക്കേട് ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ തവണത്തെ സംഭവങ്ങള്‍ ചില നേതാക്കള്‍ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു.
അതിനാല്‍, തിരുവനന്തപുരം സി.പി.എമ്മിന് വിട്ടുകൊടുത്ത് പകരം പത്തനംതിട്ടയാണ് പാര്‍ട്ടി ആഗ്രഹിക്കുന്നതത്രേ. എന്നാല്‍, സീറ്റ് വിട്ടുകൊടുക്കില്ലെന്നും ഉന്നത പാര്‍ട്ടി നേതാക്കളെ രംഗത്തിറക്കി മത്സരിപ്പിക്കുമെന്നും ചില നേതാക്കള്‍ സൂചന നല്‍കുന്നു.
ഇതിന്റെ ഭാഗമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പന്ന്യന്‍ രവീന്ദ്രന്‍, ആനി രാജ തുടങ്ങിയവരുടെ പേരുകളടക്കം ഇവിടെ ചര്‍ച്ച ചെയ്യുന്നുണ്ട്.
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളമൊഴികെ മറ്റേത് സംസ്ഥാനത്തുനിന്നും സി.പി.ഐയ്ക്ക് സീറ്റ് കിട്ടാന്‍ സാദ്ധ്യത കുറവാണ്. ഈ സാഹചര്യത്തില്‍ ദേശീയ പാര്‍ട്ടി എന്ന അംഗീകാരം നിലനിറുത്താന്‍ സി.പി.ഐക്ക് കേരളത്തില്‍ നിന്ന് വിജയം അനിവാര്യമാണ്.
അതുകൊണ്ടാണ് കേരളത്തിലെ സ്ഥാനാര്‍ത്ഥി നി‌ര്‍ണയത്തില്‍ പാര്‍ട്ടി അങ്ങേയറ്രം ശുഷ്കാന്തി പുലര്‍ത്തുന്നത്.

No comments