Breaking News

നവാസ് ഷെരീഫിന്റെ അമ്മക്ക് ഷാള്‍ കൊടുത്തപ്പോ പകരം കിട്ടിയതല്ല ഐ.എസ്‌.ആര്‍.ഒ,​ നെഹ്റു രാജ്യത്തിന് സമ്മാനിച്ചതാണ്,​ പരിഹാസവുമായി ഷാഫി പറമ്ബില്‍​

 രാജ്യത്തെയാകെ മുള്‍മുനയില്‍ നിറുത്തിയതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനത്തെ പരിഹസിച്ച്‌ കോണ്‍ഗ്രസ് നേതാക്കള്‍.
മിഷന്‍ ശക്തിയിലൂടെ ഉപഗ്രഹ വേധ മിസൈല്‍ പരീക്ഷണം നടത്തി വിജയിച്ചുവെന്നതാണ് നരേന്ദ്രമോദി രാജ്യത്തെ അറിയിച്ചത്. എന്നാല്‍ 2012ല്‍ ഇന്ത്യ സ്വന്തമാക്കിയ സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയാണെന്ന് ദേശീയ മാദ്ധ്യമവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതോടെ ഇന്ത്യ ബഹിരാകാശത്തെ വലിയ ശക്തിയായി മാറിയെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു നിമിഷമാണ്. കരയിലും കടലിലും ആകാശത്തും മാത്രമല്ല ബഹിരാകാശത്ത് നിന്നുപോലുമുള്ള ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്ക് ഇനിയാകുമെന്നും മോദി വ്യക്തമാക്കിയിരുന്നു.



എന്നാല്‍ തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് കൊണ്ട് ശാസ്ത്രലോകത്തിന്റെ നേട്ടങ്ങളേയും സര്‍ക്കാരിന്റെ കണക്കില്‍ പെടുത്താനുളള ശ്രമമാണ് മോദി നടത്തുന്നതെന്ന് പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു.
മോദിയുടെ പ്രഖ്യാപനത്തെ ട്രോളി രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കളും സോഷ്യല്‍ മീഡിയിയൂടെ രംഗത്ത് വരികയായിരുന്നു.
പ്രതിമയുണ്ടാക്കിക്കളിക്കാതെ ഐ.എസ്.ആര്‍.ഒ ഉണ്ടാക്കിയ ജവഹര്‍ലാല്‍ നെഹ്റുവിന് നന്ദി. എന്നായിരുന്നു വി.ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.

ഷാഫി പറമ്ബിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

Mother diplomacy നാടകത്തില്‍ നവാസ് ഷെരീഫിന്റെ അമ്മക്ക് ഷാള്‍ കൊടുത്തപ്പോ പകരം കിട്ടീതല്ല ISRO . കോണ്‍ഗ്രസ്സും നെഹ്രുവും രാജ്യത്തിന് സമ്മാനിച്ചതാണ് .
ഓര്‍മ്മകളുണ്ടാവണം .

മോദിജി വൈകുന്നേരത്തെ മൈതാന പ്രസംഗത്തില്‍ 60 കൊല്ലം കൊണ്ട് കോണ്‍ഗ്രസ്സ് എന്തുണ്ടാക്കി എന്ന് ഒന്നുടെ ചോദിക്കണേ ..
പറ്റാണേല്‍ നെഹ്‌റുവിനെ 4 കുറ്റവും ..
India attains the capabilitay to target , destroy space satellites in orbit- 2012 ലെ India Today വാര്‍ത്തയാണ് . ഇന്ന് DRDO ശാസ്ത്രന്ജന്മാര്‍ നമുക്കാഭിമാനകരമായ നേട്ടമുണ്ടാക്കിയതിന്റെ തുടക്കം എന്നാണെന്ന് ഈ ലിങ്ക് തുറന്ന് വായിച്ചാല്‍ മനസ്സിലാവും.

No comments