Breaking News

ജാർഖണ്ഡിൽ കോൺഗ്രസ്‌ സഖ്യം 60 കടക്കുമെന്ന് ഇന്റെർണൽ സർവ്വേ.. ബിജെപി സഖ്യം 20ൽ ഒതുങ്ങും..

മഹാരാഷ്ട്രയില്‍ ശിവസേന കാലുവാരിയ ഞെട്ടലില്‍ നിന്ന് മുക്തമാകും മുന്‍പേ ജാര്‍ഖണ്ഡിലെ സഖ്യകക്ഷികളായ ലോക് ജനശക്തി പാര്‍ട്ടിയും ( എല്‍. ജെ. പി ) ആള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയനും ( എ.ജെ.എസ്.യു ) ബി. ജെ. പിക്കെതിരെ കലാപക്കൊടി ഉയര്‍ത്തി.
ഈ മാസം 30ന് തുടങ്ങുന്ന ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും കൂടുതല്‍ സീറ്റിന് വേണ്ടിയുള്ള കടുംപിടുത്തത്തിലാണ്.
സംസ്ഥാനത്തെ അമ്ബത് സീറ്റുകളില്‍ തനിച്ച്‌ മത്സരിക്കാൻ എല്‍.ജെ.പി. തീരുമാനിച്ചതായി പാര്‍ട്ടി ദേശീയ അദ്ധ്യക്ഷനും കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്റെ പുത്രനുമായ ചിരാഗ് പാസ്വാന്‍ പ്രഖ്യാപിച്ചു.

2014ല്‍ എല്‍.ജെ.പി. മത്സരിച്ച സീറ്റുകളിൽ തോറ്റിരുന്നു. ഇത്തവണ ആറ് സീറ്റില്‍ മത്സരിക്കാനായിരുന്നു എല്‍.ജെ.പിയുടെ ആദ്യ തീരുമാനം. അമ്ബത് സീറ്റില്‍ മത്സരിക്കാനാണ് പുതിയ തീരുമാനമെന്ന് ചിരാഗ് പാസ്വാന്‍ വ്യക്തമാക്കി.

എ.ജെ.എസ്.യു (ആള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയന്‍ ) 2014ല്‍ മത്സരിച്ച എട്ടു സീറ്റുകളില്‍ അഞ്ചിലും വിജയിച്ചിരുന്നു. ഇത്തവണ 19 സീറ്റാണ് എ.ജെ.എസ്.യു. ആവശ്യപ്പെടുന്നത്.

ഒമ്ബതു സീറ്റില്‍ കൂടുതല്‍ നല്‍കില്ലെന്നാണ് ബി.ജെ.പി നിലപാട്. 12 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ എ.ജെ.എസ്.യു പ്രഖ്യാപിച്ചിട്ടുണ്ട്.

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ലക്ഷ്‌മണ്‍ ഗിലുവ മത്സരിക്കുന്ന ചക്രധര്‍പൂരില്‍ എ.ജെ.എസ്.യു സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞു.

ഞായറാഴ്ച 52 സ്ഥാനാര്‍ത്ഥികളെ ബി.ജെ.പി. പ്രഖ്യാപിച്ചിരുന്നു. രണ്ടാമത്തെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടിട്ടില്ല. എ.ജെ.എസ്.യുവുമായി സീറ്റ് വിഭജന ചര്‍ച്ച പുരോഗമിക്കുന്നതിനാലാവണം ഇത്.

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ് ജംഷഡ്പൂരിലാണ് ജനവിധി തേടുന്നത്. 2014ല്‍ 72 സീറ്റില്‍ മത്സരിച്ച ബി. ജെ. പി 37 സീറ്റില്‍ ജയിച്ചിരുന്നു.

കോണ്‍ഗ്രസ് 31 സീറ്റിലും സഖ്യകക്ഷിയായ ജെ.എം.എം (ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച) 43 സീറ്റിലും മത്സരിക്കും. ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെ.ഡി ഏഴുസീറ്റിലും മത്സരിക്കും.
മുന്‍മുഖ്യമന്ത്രിയും ജെ.എം.എം. നേതാവുമായ ഷിബു സോറനാണ് കോണ്‍ഗ്രസ് - ജെ.എം.എം സഖ്യത്തിന്റെ പ്രചാരണം നയിക്കുക.

അവിടുത്തെ കര്യങ്ങൾ കോൺഗ്രസ് സഖ്യത്തിന് അനുകൂലമാണ്. കാരണം ബി ജെ പി മുന്നണിയിൽ സീറ്റ് തർക്കത്തിൽ ഒരു തീരുമാനം ആവാതെ നട്ടം തിരിയുകയാണ്. എന്നാൽ കോൺഗ്രസ് മുന്നണിയിൽ അങ്ങനെ അല്ല. എല്ലാം നല്ല രീതിയിൽ പുരോഗമിക്കുന്നു .
കോൺഗ്രസ് നടത്തിയ സർവേയിൽ അനുകൂല റിപ്പോർട്ട് ആണ് ഉള്ളത്. ജാർഖണ്ഡിൽ കോൺഗ്രസ്‌ സഖ്യം 60 കടക്കുമെന്നും ഇന്റെർണൽ സർവ്വേ പറയുന്നു. ബിജെപി സഖ്യം 20ൽ ഒതുങ്ങും എന്നും പറയുന്നു.

No comments