Breaking News

കര്‍ണാടകയിലെ ‌വിമത എംഎൽഎമാർ ബിജെപിയിൽ.. താമര ചിഹ്നത്തില്‍ മത്സരിച്ചേക്കും.. വിമത ബിജെപി സ്ഥാനാര്‍ഥിയെ പിന്തുണച്ച്‌ കുമാരസ്വാമി.. കർണാടകയിൽ നാടകീയ നീക്കങ്ങൾ..

കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ വിമത ബിജെപി സ്ഥാനാര്‍ഥിയെ പിന്തുണച്ച്‌ മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായി എച്ച്‌.ഡി. കുമാരസ്വാമി.
ഉപതെരഞ്ഞെടുപ്പില്‍ ബിജെപി എംപിയായ ബച്ചഗൗഡയുടെ മകന്‍ ശരത് ബച്ചഗൗഡയെ പിന്തുണയ്ക്കുമെന്നു കുമാരസ്വാമി പറഞ്ഞു.

ശരത് ബിജെപി ടിക്കറ്റില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിനു ബിജെപി ടിക്കറ്റ് നിഷേധിച്ചു.
ഹോസ്കോട്ട് മണ്ഡലത്തില്‍നിന്നും സ്വതന്ത്രനായി മത്സരിക്കുമെന്നാണ് ശരത് അറിയിച്ചിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ ജെഡിഎസ് അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നും കുമാരസ്വാമി പറഞ്ഞു.

ഉപതെരഞ്ഞെടുപ്പില്‍ 15 സീറ്റുകളില്‍ ജെഡിഎസ് മത്സരിക്കും. ഇതിനകം 14 സീറ്റുകളിലും സ്ഥാനാര്‍ഥികളായി.
ശരത്തിനു തങ്ങളുടെ പിന്തുണ ആവശ്യമുണ്ടെങ്കില്‍ പിന്തുണയ്ക്കും. ഇക്കാര്യം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യുമെന്നും കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞു.

 കര്‍ണാടകയിലെ ‌15 കോണ്‍ഗ്രസ്-ജെഡിഎസ് വിമത എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു.
മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ‍യുടെ സാന്നിദ്ധ്യത്തിലാണ് വിമത എംഎല്‍എമാര്‍ ബിജെപിയുടെ ഭാഗമായത്. ഇവര്‍ താമര ചിഹ്നത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് കരുതുന്നത്.

ബിജെപി ടിക്കറ്റില്‍ മത്സരിക്കാന്‍ തീരുമാനിച്ചെന്നു വിമത നേതാവ് രമേശ്‌ ജര്‍ക്കിഹോളി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
വിമത എംഎല്‍എമാരെ അയോഗ്യരാക്കിയ, മുന്‍ സ്പീക്കര്‍ രമേശ് കുമാറിന്‍റെ നടപടി സുപ്രീം കോടതി ശരിവച്ചിരുന്നു.

വിമതര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി പറഞ്ഞത്. അയോഗ്യരാക്കിയ നടപടി ശരിവച്ചെങ്കിലും വിമതര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ വിലക്കില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു

No comments