Breaking News

കോണ്‍ഗ്രസിനും എന്‍സിപിക്കും ഞെട്ടല്‍..!! ബി.ജെ.പി യുമായി വീണ്ടും ഒന്നിക്കാനുള്ള സാദ്ധ്യത തള്ളാനാവില്ലെന്ന് ഉദ്ദവ് താക്കറെ..!! ശിവസേനയുടെ അടുത്ത നീക്കം ഇങ്ങനെ..!!

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കിയെങ്കിലും ബി.ജെ.പിയോടുള്ള അടുപ്പം മുഖ്യമന്ത്രി ഉദ്ദവ് താക്കറയ്ക്ക് വിട്ടുകളയാനാവില്ല.
ശിവസേന ബി.ജെ.പി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കാനുള്ള സാദ്ധ്യതയുണ്ടെന്നാണ് താക്കറയുടെ പുതിയ വെളിപ്പെടുത്തല്‍.
ബി.ജെ.പിയുമായി ഭാവിയില്‍ വീണ്ടും ഒന്നിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ലെന്ന് ഉദ്ധവ് പറഞ്ഞു. തന്നോട് കളവ് പറയാതിരിക്കുകയും നല്‍കിയ വാഗ്ദാനം അവര്‍ പാലിക്കുകയും ചെയ്തിരുന്നെങ്കില്‍ താന്‍ ഒരിക്കലും മുഖ്യമന്ത്രിയാകില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ആശയപരമായ ഭിന്നതയുള്ളവര്‍ ചേര്‍ന്ന് സഖ്യമുണ്ടാക്കിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് കേന്ദ്രത്തിലും ഇത് തന്നെയല്ലെ അവസ്ഥയെന്ന് അദ്ദേഹം ചോദിച്ചു.

'എന്നോട് കളവ് പറയാതിരിക്കുകയും നല്‍കിയ വാഗ്ദാനം അവര്‍ പാലിക്കുകയും ചെയ്തിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും മുഖ്യമന്ത്രിയാകില്ലായിരുന്നു. തീരുമാനിച്ചതിനപ്പുറം ഒന്നും ഞാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറ
ഞ്ഞു. ശിവസേന-കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം അധാര്‍മ്മികമാണെന്ന ആരോപണം ഉദ്ധവ് തള്ളി.

'നിതീഷ് കുമാര്‍ ബി.ജെ.പിയില്‍ നിന്ന് ഭിന്നമായി ചിന്തിക്കുന്നു, എന്നിട്ടും അവര്‍ ഒരുമിച്ചു. ചന്ദ്രബാബു നായിഡുവും അവര്‍ക്കൊപ്പമായിരുന്നു. ഒരു ഘട്ടത്തില്‍ മമത ബാനര്‍ജിയും സഖ്യത്തിനൊപ്പമായിരുന്നില്ലേ.
അവരുടെ ആശയങ്ങള്‍ യോജിക്കുന്നവയാണോ? എന്താണ് കാശ്മീരില്‍ സംഭവിച്ചത്. അവര്‍ വിഘടനവാദികളുമായി ചര്‍ച്ചനടത്തിയില്ലേ'?

ശിവസേനയെ ബി.ജെ.പി ധാര്‍മ്മികത പഠിപ്പിക്കേണ്ടെന്നും ഫഡ്‌നാവിസ് മറ്റ് പാര്‍ട്ടികളെ പിളര്‍ത്തി അതിലെ നേതാക്കളെ ചേര്‍ക്കുകയല്ലേ ചെയ്തതെന്നും അദ്ദേഹം ചോദിച്ചു.
ആശയപരമായ ഭിന്നതയുള്ളവര്‍ ചേര്‍ന്ന് സഖ്യമുണ്ടാക്കിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് കേന്ദ്രത്തിലും ഇത് തന്നെയല്ലെ അവസ്ഥയെന്ന് ഉദ്ദവ് പറഞ്ഞു. ശിവസേന മുഖപത്രമായ സാമ്‌നയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പൗരത്വ നിയമത്തിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ പ്രതിഷേധം തീര്‍ക്കുന്നതിനിടയിലാണ് ഉദ്ധവിന്‍റെ പ്രസ്താവന.
പൗരത്വ വിഷയത്തില്‍ മാത്രമല്ല, സവര്‍ക്കര്‍ക്ക് ഭാരത നല്‍കണമെന്നത് ഉള്‍പ്പെടെയുളള ബിജെപി നിലപാടുകളേയും ശിവസേന പിന്തുണയ്ക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ജെഎന്‍യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിനെ അമിത് ഷായുടെ പോലീസ് അറസ്റ്റ് ചെയ്ത നടപടിയേയും ശിവസേന പിന്തുണച്ചിരുന്നു.
ഇതുപോലെയുള്ള കീടങ്ങളെ അമിത് ഷാ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നായിരുന്നു സംമ്നയില്‍ എഴുതിയ ലേഖനത്തില്‍ ആവശ്യപ്പെട്ടത്.

ശിവസേനയുടെ ഈ നിലപാട് കോണ്‍ഗ്രസിലും എന്‍സിപിയും അതൃപ്തിയുണ്ടാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ ക്കിടെയാണ് പുതിയ പ്രതികരണവുമായി ഉദ്ധവ് രംഗത്തെത്തിയത്.
ഭാവിയില്‍ ശിവസേനയും ബിജെപിയും സഖ്യത്തിലെത്താനുള്ള സാധ്യത തള്ളാന്‍ സാധിക്കില്ലെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.

താന്‍ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്‍റേയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ഇടയില്‍ പെടുകയായിരുന്നു. തന്നെ അവര്‍ ഇളയ സഹോദരന്‍ എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. കോണ്‍ഗ്രസ് -എന്‍സിപി സഖ്യം അവിശുദ്ധ കൂട്ടുകെട്ടാണെന്ന വാദത്തേയും ഉദ്ധവ് താക്കറെ തള്ളി.

ബിജെപി ശിവസേനയെ ധാര്‍മ്മികതയെ കുറിച്ച് പഠിപ്പിക്കേണ്ടതില്ല. ഫഡ്നാവിസ് മറ്റ് പാര്‍ട്ടികളെ പിളര്‍ത്തി അതിലെ നേതാക്കളെ ബിജെപിയിലേക്ക് ചേര്‍ക്കുകയല്ലേ ചെയ്യുന്നത്. കേന്ദ്രത്തിലും ആശയപരമായ ഭിന്നതയുള്ളവര്‍ ചേര്‍ന്നല്ലേ സഖ്യമുണ്ടാക്കിയതെന്നും ഉദ്ധവ് താക്കറെ ചോദിച്ചു.

നിതീഷ് കുമാര്‍ ബിജെപിയുടെ നിലപാടുകളില്‍ നിന്ന് വ്യത്യസ്തമായാണ് ചിന്തിക്കുന്നത്. എന്നാല്‍ കേന്ദ്രത്തില്‍ എന്‍ഡിഎയുടെ സഖ്യമാണ്. ടിഡിപിയും ചന്ദ്രബാബു നായിഡുവും ഒരിക്കല്‍ ബിജെപിക്കൊപ്പമായിരുന്നു.
എന്തിന് ബിജെപിക്കെതിരെ ഇന്ന് കടുത്ത വിമര്‍ശനം ഉയര്‍ത്തുന്ന മമത ബാനര്‍ജി വരെ എന്‍ഡിഎ സഖ്യത്തിന്‍റെ ഭാഗമായിരുന്നു.

ഇവരുടെയൊക്കെ ആശയങ്ങള്‍ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? എന്താണ് കാശ്മീരില്‍ നടക്കുന്നത്. അവര്‍ വിഘടനവാദികളുമായി ചര്‍ച്ച നടത്തിയെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. പലരും തനിക്ക് പല രീതിയിലും ഷോക്ക് തരാന്‍ ശ്രമിച്ചു. എന്നാല്‍ അവരൊന്നും അതില്‍ വിജയിച്ചില്ല. മുഖ്യമന്ത്രി പദവിയെന്നത് തനിക്ക് ഒരു ഷോക്കായിരുന്നില്ല. എന്നാല്‍ അത് തന്‍റെ സ്വപ്നമായിരുന്നില്ലെന്നും ഉദ്ധവ് പറഞ്ഞു.

No comments