Breaking News

മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ 7000 മുതല്‍ 10,000 വരെ കള്ള വോട്ടുകള്‍ സിപിഎം ചേര്‍ത്തു എന്ന് ആരോപണം..!! ഹൈക്കോടതിയെ സമീപിച്ച്‌ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം..


 കണ്ണൂര്‍: ഭൂരിപക്ഷം വര്‍ധിപ്പിക്കാന്‍ ധര്‍മടത്ത് കള്ളവോട്ട് ചേര്‍ക്കുന്നതായി യു.ഡി.എഫ് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. ധര്‍മടത്ത് ഇരട്ട വോട്ടുകള്‍ തള്ളുന്നതിനുവേണ്ടി പരാതി നല്‍കിയിട്ടും ഉദ്യോഗസ്ഥന്മാര്‍ വോട്ടുകള്‍ തള്ളാന്‍ തയാറാവുന്നില്ലെന്ന് യു.ഡി.എഫ് ധര്‍മടം മണ്ഡലം ചെയര്‍മാന്‍ കെ.പി. ജയാനന്ദന്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു.


മുഖ്യമന്ത്രിയുടെ ഇമേജ് വര്‍ധിപ്പിക്കാന്‍ മറ്റു മണ്ഡലങ്ങളിലെ വോട്ട് ഈ മണ്ഡലത്തിലേക്ക് ചേര്‍ക്കുന്ന പ്രവണതയുമുണ്ട്.


ഫോറം നമ്ബര്‍ ഏഴില്‍ പരാതി നല്‍കിയപ്പോള്‍ ജില്ല കലക്ടറുടെ അനുവാദമുണ്ടെങ്കിലേ വോട്ട് തള്ളാന്‍ സാധിക്കൂവെന്ന മുടന്തന്‍ ന്യായമാണ് തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥന്മാര്‍ പറയുന്നത്. ധര്‍മടത്തെ ഭൂരിഭാഗം ബി.എല്‍.ഒമാരും സി.പി.എമ്മിന് വോട്ട് വര്‍ധിപ്പിക്കാന്‍ കൂട്ട് നില്‍ക്കുകയാണ്. ധര്‍മടത്ത് വ്യാപകമായി പുതിയ ഇരട്ട വോട്ടുകളും സി.പി.എം ചേര്‍ത്തു വരുന്നു. വേങ്ങാട് പഞ്ചായത്തിലെ പറമ്ബായി 70ാം നമ്ബര്‍ ബൂത്തില്‍ 120 വോട്ടുകള്‍ തള്ളാന്‍ കൊടുത്തിട്ടും ബി.എല്‍.ഒമാര്‍ ഇതുവരെ പ്രസ്തുത വോട്ടര്‍മാര്‍ക്ക് നോട്ടീസ് നല്‍കാന്‍പോലും തയാറായിട്ടില്ല.


പിണറായി പഞ്ചായത്തിലെ 143ാം നമ്ബര്‍ ബൂത്തില്‍ 100ല്‍ പരം വോട്ടുകള്‍ തള്ളാന്‍ കൊടുത്തിട്ടും നാളിതുവരെ വോട്ടുകള്‍ ഒഴിവാക്കാന്‍ തഹസില്‍ദാര്‍ തയാറായിട്ടില്ല. ധര്‍മടം നിയോജകമണ്ഡലത്തില്‍ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം പതിനായിരത്തോളം വോട്ടുകള്‍ ചേര്‍ക്കാന്‍ അപേക്ഷകള്‍ വന്നിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും സി.പി.എമ്മിനുവേണ്ടി വ്യാപകമായി ഇരട്ട വോട്ടുകള്‍ ചേര്‍ക്കാനുള്ള അപേക്ഷകളാണ്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നീതിയുക്തമായി പ്രവര്‍ത്തിക്കാന്‍ തയാറല്ലെങ്കില്‍ നീതിക്കായി ഇലക്ഷന്‍ കമീഷനെയും കോടതിയെയും സമീപിക്കുമെന്നും യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ സി. രഘുനാഥ്, എം.കെ. മോഹനന്‍ യു.ഡി. എഫ് ധര്‍മടം മണ്ഡലം കണ്‍വീനര്‍ എന്‍.പി. താഹിര്‍, സി.എം.പി ജില്ല സെക്രട്ടറി പി. സുനില്‍കുമാര്‍ എന്നിവരും സംബന്ധിച്ചു.

No comments