Breaking News

യു.ഡി.എഫിന് എറണാകുളത്ത് പത്തിടത്ത് ഉറച്ച വിജയ പ്രതീക്ഷ..! ഈ മണ്ഡലങ്ങളില്..


 കൊച്ചി: ജില്ലയില്‍ 14 മണ്ഡലങ്ങളിലും വിജയ പ്രതീക്ഷ പങ്കുവെച്ച്‌ യു.ഡി.എഫ് ജില്ല നേതൃയോഗം. കോതമംഗലം, വൈപ്പിന്‍, കുന്നത്തുനാട്, കളമശ്ശേരി എന്നിവിടങ്ങളില്‍ ചില ഘടകങ്ങള്‍ യു.ഡി.എഫിന് എതിരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എങ്കിലും കുറഞ്ഞ ഭൂരിപക്ഷത്തിലെങ്കിലും വിജയം നേടുമെന്ന് മണ്ഡലങ്ങളില്‍നിന്ന് ലഭിച്ച കണക്കുകള്‍ സൂചിപ്പിക്കുന്നതായും യോഗം വിലയിരുത്തി.


കൂടുതല്‍ ഭൂരിപക്ഷം ലഭിക്കുന്ന മണ്ഡലങ്ങളായി വിലയിരുത്തിയത് പറവൂരും ആലുവയുമാണ്. പറവൂരില്‍ 20,000 -23,000 ആലുവയില്‍ 18,000 എന്നിങ്ങനെ ഭൂരിപക്ഷം ലഭിക്കുമെന്ന് വിശ്വാസം പ്രകടിപ്പിച്ചു.


കുന്നത്തുനാട്ടില്‍ ട്വന്‍റി20 ഫാക്ടര്‍ യു.ഡി.എഫ്, എല്‍.ഡി.എഫ് വോട്ടുകളെ ബാധിച്ചിട്ടുണ്ട്. മണ്ഡലം യു.ഡി.എഫ് നേതൃത്വം 10,000 വോട്ടുകളുടെ ഭൂരിപക്ഷം നേടുമെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും 3000-5000 വോട്ടുകളോടെ വിജയിക്കുമെന്നാണ് ജില്ല നേതൃത്വത്തിെന്‍റ പ്രതീക്ഷ. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ട്വന്‍റി20 പിടിച്ച വോട്ടുകള്‍ ഇക്കുറി അവര്‍ക്ക് ലഭിക്കില്ല. കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ഥി ഇന്നസെന്‍റിന് അനുകൂലമായി ട്വന്‍റി20 പ്രവര്‍ത്തിച്ചെങ്കിലും 1200 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് അവിടെ നേടിയത്. 6000-7000 വോട്ടുകളുടെ ഭൂരിപക്ഷമാണ് എല്‍.ഡി.എഫ് പ്രതീക്ഷിച്ചത്. അതിനാല്‍ ഇക്കുറി യു.ഡി.എഫിെന്‍റ വിജയ തിളക്കം കുറക്കാന്‍ മാത്രമാണ് ട്വന്‍റി20ക്ക് കഴിയൂവെന്നും യോഗം വിലയിരുത്തി.കളമശ്ശേരിയില്‍ 6000 വോട്ടിെന്‍റ ഭൂരിപക്ഷമാണ് യു.ഡി.എഫ് പ്രതീക്ഷ. പ്രചാരണത്തിെന്‍റ അവസാന നാളുകളില്‍ ഇടത് സ്ഥാനാര്‍ഥിയുടെ മേല്‍ക്കൈ നഷ്ടപ്പെട്ടുവെന്ന് വിലയിരുത്തി. സി.പി.എമ്മില്‍ ഉടലെടുത്ത പ്രശ്നങ്ങള്‍ യു.ഡി.എഫിന് ഗുണംചെയ്തുവെന്നാണ് മണ്ഡലത്തിലെ നിഗമനം. പാലാരിവട്ടം പാലം വിഷയം പ്രതിഫലിച്ചില്ല. തികഞ്ഞ രാഷ്ട്രീയ പോരാട്ടമാണ് നടന്നത്. മുസ്ലിം ലീഗിലെ പിണക്കങ്ങള്‍ കൊണ്ട് പരമാവധി 500 വോട്ടുകള്‍ മാത്രമാണ് സംശയത്തിലുള്ളത്.


കോതമംഗലത്ത് 5000 വോട്ടുകളുടെ ഭൂരിപക്ഷമാണ് അവകാശപ്പെടുന്നത്. അവിടെ യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രചാരണത്തില്‍ നിറഞ്ഞു. നെല്ലിക്കുഴി പഞ്ചായത്തില്‍ 2000 വോട്ടുകള്‍, കോട്ടപ്പടിയില്‍ 1000 വോട്ടുകള്‍ എന്നിങ്ങനെ യു.ഡി.എഫിന് കുറയാന്‍ സാധ്യത കല്‍പിക്കുന്നുണ്ട്. എന്നാല്‍, മുനിസിപ്പാലിറ്റിയില്‍ ഉള്‍പ്പെടെ ലീഡ് ചെയ്യുമെന്നാണ് വിശ്വാസം. യു.ഡി.എഫില്‍നിന്ന് നഷ്ടപ്പെടുന്ന കത്തോലിക്ക വോട്ടുകള്‍ ഇടതിനും ട്വന്‍റി20ക്കുമായി വീതിച്ചുപോകുമെന്നും വിലയിരുത്തി.


തൃപ്പൂണിത്തുറയില്‍ 10,000ത്തിന് അരികില്‍ ഭൂരിപക്ഷമാണ് പ്രതീക്ഷ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയിലേക്ക് പോയ യു.ഡി.എഫ് വോട്ടുകള്‍ ഇക്കുറി തിരിച്ചുകിട്ടിയെന്നാണ് മണ്ഡലത്തിലെ വിലയിരുത്തല്‍. ഈഴവ വോട്ടുകള്‍ കെ. ബാബു തിരിച്ചെത്തിച്ചെന്ന് വിശ്വസിക്കുന്നു.


പെരുമ്ബാവൂരില്‍ സി.പി.എം സ്ഥാനാര്‍ഥി മത്സരിച്ചിരുന്നെങ്കില്‍ ചിത്രം മാറുമായിരുന്നുവെന്നും കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് കാര്യമായി പ്രതിഫലനം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും വിലയിരുത്തി. സി.പി.എം കേന്ദ്രങ്ങളില്‍ കാര്യമായി പ്രചാരണം നടന്നിട്ടില്ല. ട്വന്‍റി20 പിടിക്കുന്നതില്‍ യു.ഡി.എഫ്, എല്‍.ഡി.എഫ് വോട്ടുകള്‍ ഉണ്ട്. 7000-8000 വോട്ടുകളുടെ ഭൂരിപക്ഷമാണ് പ്രതീക്ഷ.


രാഹുല്‍ ഗാന്ധിയുടെ പ്രചാരണം, ആഴക്കടല്‍ മത്സ്യബന്ധന കരാര്‍, ഭരണ തുടര്‍ച്ച നല്‍കരുത് എന്ന പൊതുബോധം എന്നിവയൊക്കെ യു.ഡി.എഫിനെ തുണച്ച വിഷയങ്ങളായി ചൂണ്ടിക്കാട്ടി.


കെ. ബാബു നേതൃയോഗം ഉദ്ഘാടനം ചെയ്തു. ജില്ല ചെയര്‍മാന്‍ ഡോമിനിക് പ്രസേന്‍റഷന്‍ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന്‍ എം.പി, മുന്‍ മന്ത്രി ടി.യു. കുരുവിള, ഡി.സി.സി പ്രസിഡന്‍റ് ടി.ജെ. വിനോദ് എം.എല്‍.എ, ഷിബു തെക്കുംപുറം, എന്‍. വേണുഗോപാല്‍, കെ.പി. ധനപാലന്‍, എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, വി.പി. സജീന്ദ്രന്‍, ഘടകകക്ഷി നേതാക്കളായ അബ്ദുല്‍ മജീദ്, ജോര്‍ജ് സ്റ്റീഫന്‍, പി. രാജേഷ്, ഇ.എം. മൈക്കിള്‍, തമ്ബി ചെള്ളാത്ത്, പ്രസാദ് തൊഴിയില്‍, വിന്‍സന്‍റ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

No comments