കോഴിക്കോട് ഇടതിന്റെ മുന്‍തൂക്കം തകർക്കാൻ യുഡിഎഫ്..!! അഞ്ച് സീറ്റ് ഉറപ്പിച്ച് യു.ഡി.എഫ്.. ഈ സീറ്റുകളിൽ
കോഴിക്കോട്: േവാട്ടെണ്ണല് കഴിയുേമ്ബാള് എല്‍.ഡി.എഫിന് മുന്‍തൂക്കം കിട്ടുന്ന പ്രവണതയാണ് ജില്ലയില്‍ വര്‍ഷങ്ങളായി കണ്ടുവരുന്നത്. സംസ്ഥാനത്ത് എല്‍.ഡി.എഫിനും യു.ഡി.എഫിനും ഭരണം കിട്ടുേമ്ബാഴും ജില്ലയില്‍ എല്‍.ഡി.എഫിനായിരുന്നു മുന്‍തൂക്കം. 1982ല്‍ യു.ഡി.എഫിന് ഭരണം കിട്ടിയപ്പോള്‍ ഇടതുമുന്നണിക്ക് 12ല്‍ എട്ടു സീറ്റ് ലഭിച്ചിരുന്നു.
സി.പി.എമ്മിന് മൂന്നും അഖിലേന്ത്യ ലീഗിന് രണ്ടും സി.പി.ഐക്കും ജനത പാര്‍ട്ടിക്കും കോണ്‍ഗ്രസ് എസിനും ഓരോ സീറ്റ് വീതവും അന്ന് എല്‍.ഡി.എഫ് ഘടകകക്ഷികള്‍ക്ക് ലഭിച്ചു.
നാലു സീറ്റ് യു.ഡി.എഫും നേടി. അഖിലേന്ത്യ ലീഗടക്കം മാതൃസംഘടനയിലേക്ക് മടങ്ങിയ 1987ല്‍ സംസ്ഥാന ഭരണം എല്‍.ഡി.എഫിനായിരുന്നു. എല്‍.ഡി.എഫ് ഒമ്ബതു സീറ്റുമായി '87ലും ആധിപത്യം പുലര്‍ത്തി.
വടകര, നാദാപുരം, മേപ്പയൂര്‍, പേരാമ്ബ്ര, ബാലുശ്ശേരി, കോഴിക്കോട് ഒന്ന്, രണ്ട്, ബേപ്പൂര്‍, കുന്ദമംഗലം എന്നീ മണ്ഡലങ്ങളായിരുന്നു ഇടത്തോട്ട് ചാഞ്ഞത്. തിരുവമ്ബാടിയിലും െകാടുവള്ളിയിലും കൊയിലാണ്ടിയിലും യു.ഡി.എഫ് ഒതുങ്ങി. '91ല്‍ രാജീവ് ഗാന്ധിയുടെ മരണത്തെ തുടര്‍ന്ന് രാജ്യത്തും സംസ്ഥാനത്തും സഹതാപതരംഗം ആഞ്ഞുവീശിയപ്പോഴും എല്‍.ഡി.എഫിനായിരുന്നു മികവ്. ഏഴിടത്ത് ജയിച്ച് മുന്നേറാനായി. കോഴിക്കോട് ഒന്ന്, രണ്ട് മണ്ഡലങ്ങളായിരുന്നു കൈവിട്ടത്. അന്ന് കോഴിക്കോട് രണ്ടില്‍ (ഇപ്പോഴത്തെ കോഴിക്കോട് സൗത്ത്) കന്നിയങ്കത്തില്‍ ജയിച്ച എം.കെ. മുനീര്‍ മൂന്നു പതിറ്റാണ്ടിനുശേഷം ഇപ്പോഴും മത്സരിച്ച് വിധി കാത്തിരിക്കുകയാണ്.
ഇ.കെ. നായനാര്‍ എല്‍.ഡി.എഫ് മന്ത്രിസഭയെ നയിച്ച '96ല്‍ 12ല്‍ പത്ത് സീറ്റും എല്‍.ഡി.എഫ് സ്വന്തമാക്കിയിരുന്നു. കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും കിട്ടിയില്ല. െകാടുവള്ളിയിലും അയല്‍മണ്ഡലമായ തിരുവമ്ബാടിയിലും ജയിച്ച് മുസ്ലിം ലീഗ് പിടിച്ചുനിന്നു. 2001ല്‍ യു.ഡി.എഫ് ഗംഭീര തിരിച്ചുവരവ് സംസ്ഥാനത്ത് നടത്തിയപ്പോഴും ഇടതുകോട്ടയില്‍ ഏറെ മുന്നേറാന്‍ യു.ഡി.എഫിന് കഴിഞ്ഞില്ല. 6-6 എന്ന സമനിലയായിരുന്നു ഫലം. കോഴിക്കോട് ഒന്നില്‍ എ. സുജനപാലും കൊയിലാണ്ടിയില്‍ പി. ശങ്കരനും കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ചു. പിന്നീട് ഇതുവരെ കോണ്‍ഗ്രസിന് ജില്ലയില്‍ എം.എല്‍.എമാരുണ്ടായിട്ടില്ല. അന്ന് നാലു സീറ്റ് നേടി യു.ഡി.എഫില്‍ മികച്ചുനിന്നത് ലീഗായിരുന്നു.
2006ല്‍ യു.ഡി.എഫ് ഒരു സീറ്റിലൊതുങ്ങി. കുന്ദമംഗലത്തെ ലീഗ് സ്വതന്ത്രന് യു.സി. രാമേന്റതായിരുന്നു യു.ഡി.എഫിെന്റ ആശ്വാസ ജയം. 2011ല്‍ പുനര്‍നിര്‍ണയത്തിനുശേഷം ജില്ലയിലെ മണ്ഡലങ്ങള്‍ 13 ആയി ഉയര്‍ന്നപ്പോഴും എല്‍.ഡി.എഫ് മികച്ച വിജയം നേടി. 10-3 ആയിരുന്നു സീറ്റ് നില. യു.ഡി.എഫിലെ മൂന്നു സീറ്റും ലീഗിനായിരുന്നു. കഴിഞ്ഞ തവണ 11 സീറ്റ് നേടിയ എല്‍.ഡി.എഫ് ഇത്തവണയും നല്ല വിജയമാണ് പ്രതീക്ഷിക്കുന്നത്. യു.ഡി.എഫാകട്ടെ, അഞ്ചു സീറ്റ് ഉറപ്പിക്കുേമ്ബാള് മൂന്നു സീറ്റില്‍ പ്രതീക്ഷയും പുലര്‍ത്തുന്നു.

No comments