Breaking News

യു.പി തദ്ദേശ തെരഞ്ഞെടുപ്പ് ; ബി.ജെ.പി ജനാധിപത്യ മര്യാദകള്‍ ലംഘിച്ചു.., വോട്ടര്‍മാരെ തട്ടിക്കൊണ്ടുപോയതായും എസ്.പി..!! ബിജെപി..

 


ലഖ്നോ: ഉത്തര്‍പ്രദേശില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ, ബി.ജെ.പിക്കെതിരെ കടുത്ത ആക്ഷേപവുമായി സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. തദ്ദേശ തെരഞ്ഞെടുപ്പിലൂടെ ബി.ജെ.പി ജനാധിപത്യ മര്യാദകളെ അധിക്ഷേപിക്കുകയായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം, വോട്ടര്‍മാരെ തട്ടിക്കൊണ്ടുപോയി തങ്ങള്‍ക്ക് വോട്ടുചെയ്യാതിരിക്കാന്‍ ബി.ജെ.പി ബലപ്രയോഗം നടത്തിയതായും ആരോപിച്ചു.


യു.പിയിലെ 75 ജില്ല പഞ്ചായത്ത് ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 67 സീറ്റും ബി.ജെ.പി തൂത്തുവാരിയിരുന്നു.


'തോല്‍വിയെ വിജയമാക്കി മാറ്റാന്‍ ബി.ജെ.പി വോട്ടര്‍മാരെ തട്ടിക്കൊണ്ടുപോയി.


കൂടാതെ പൊലീസിെന്‍റയും ഭരണകൂടത്തിെന്‍റയും സഹായത്തോടെ ബി.ജെ.പി ബലപ്രയോഗത്തിലൂടെ വോട്ട് ചെയ്യുന്നത് തടയുകയും ചെയ്തു' -അഖിലേഷ് യാദവ് ആരോപിച്ചു. ബി.ജെ.പി എല്ലാ ജനാധിപത്യ മര്യാദകളെയും അധിക്ഷേപിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ജില്ല പഞ്ചായത്ത് അംഗങ്ങളുടെ തെരഞ്ഞെടുപ്പുകള്‍ എസ്.പിക്കാണ് അനുകൂലം. ബി.ജെ.പിക്ക് വിജയം നേടാന്‍ കഴിഞ്ഞത് വിചിത്രമാണ്. ഇതില്‍ ഉദ്യോഗസ്ഥര്‍ വഹിച്ച പങ്കും പുറത്തുവന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ക്ക് നിവേദനം സമര്‍പ്പിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല. ഭരണകക്ഷിയുടെ സ്വോച്ഛാധിപത്യം ഇവിടെ വ്യക്തമായി കാണാം. സമാജ്വാദി പാര്‍ട്ടി അനുകൂലിയായ അരുണ്‍ റാവത്തിനെ ലഖ്നോവില്‍ തട്ടിക്കൊണ്ടുപോയതായും യാദവ് ആരോപിച്ചു.


സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്നു വിജയ് ലക്ഷ്മിയെ ഡി.എമ്മിെന്‍റ ഒാഫിസില്‍ പിടിച്ചിരുത്തി. അവരുടെ ഭര്‍ത്താവും എം.എല്‍.എയായ അംബരീഷ് പുഷ്കറിനെ കാണുന്നതില്‍നിന്ന് വിലക്കുന്നതിനായിരുന്നു ആ നീക്കം. പ്രതിഷേധിച്ച എസ്.പി പ്രവര്‍ത്തകരെയും സ്ത്രീകളെയും അപമാനിച്ചു. ഇതിനെല്ലാം വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കാന്‍ ജനം തയാറാണ്. എസ്.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ മാത്രമേ ജനാധിപത്യം പുനസ്ഥാപിക്കാന്‍ സാധിക്കൂ. എങ്കില്‍ മാത്രമേ നീതി ലഭ്യമാകൂവെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേര്‍ത്തു.


അടുത്ത വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യു.പിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കനത്ത തിരിച്ചടി ആയിരിക്കുകയാണ് ഈ തെരഞ്ഞെടുപ്പ് ഫലം. ബി.ജെ.പി 65 സീറ്റുകള്‍ നേടിയപ്പോള്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ സമാജ്വാദി പാര്‍ട്ടി ആറില്‍ ഒതുങ്ങി. മറ്റുള്ളവര്‍ നാല് സീറ്റുകള്‍ പിടിച്ചു. കോണ്‍ഗ്രസിനാകട്ടെ, സീറ്റൊന്നും നേടാനായില്ല. 2016ല്‍ നടന്ന കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ചെയര്‍മാന്‍ പോസ്റ്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിന്‍റെ സമാജ്വാദി പാര്‍ട്ടി 60 സീറ്റുകള്‍ നേടിയിരുന്നു.


ഇത്തവണ 75ല്‍ 22 ജില്ലാ പഞ്ചായത്ത് ചെയര്‍മാന്മാര്‍ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 21 ബി.ജെ.പി ചെയര്‍മാന്മാരും ഒരു എസ്.പി ചെയര്‍മാനുമാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ബാക്കിയുള്ള 53 ജില്ലാ പഞ്ചായത്ത് ചെയര്‍മാന്മാരെ കണ്ടെത്തുന്നതിനാണ് ശനിയാഴ്ച രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെ തെരഞ്ഞെടുപ്പ് നടന്നത്. '2022ലെ നിയമസഭ തെരഞ്ഞെടുപ്പിലും ബി.ജെ.പി ഈ നേട്ടം അവര്‍ത്തിക്കും' -യു.പി ബി.ജെ.പി ചീഫ് സ്വതന്ത്ര ദേവ് സിങ് വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു.


തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ജില്ലാ പഞ്ചായത്ത് ചെയര്‍മാന്മാരെ വോട്ടിലൂടെ തെരഞ്ഞെടുക്കുന്നത്. പ്രത്യേക പാര്‍ട്ടി അടിസ്ഥാനത്തിലല്ല തെരഞ്ഞെടുപ്പെങ്കിലും വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള പിന്തുണ സ്ഥാനാര്‍ഥികള്‍ക്ക് ലഭിക്കും. ഇത്തവണ ബി.എസ്.പി ജില്ലാ പഞ്ചായത്ത് അധ്യക്ഷന്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തിരുന്നില്ല. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുമ്ബ് സംഘടനയെ ശക്തിപ്പെടുത്തേണ്ടതിനാലാണ് വിട്ടുനില്‍ക്കുന്നതെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞമാസമാണ് നാല് ഘട്ടങ്ങളിലായി നടന്ന ഉത്തര്‍പ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് അവസാനിച്ചത്. ഇതില്‍ ബി.ജെ.പിയും എസ്.പിയും ഒപ്പത്തിനൊപ്പമായിരുന്നു.

No comments