Breaking News

പ്രശാന്ത് കിഷോറിനെ തടഞ്ഞു..!! അഭിഷേകിനെ അയച്ച്‌ മമത..!! ഞെട്ടിച്ച്..

 


ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസിനുള്ള രാഷ്ട്രീയ സാധ്യത പഠിക്കാന്‍ ത്രിപുരയിലേക്കുപോയ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെയും സംഘത്തേയും തടഞ്ഞു. തുടര്‍ന്ന് പാര്‍ട്ടിയുടെ അഖിേലന്ത്യ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി തിങ്കളാഴ്ച ത്രിപുരയിലെത്തും.


ബി.ജെ.പി സര്‍ക്കാര്‍ കോവിഡ് പ്രോേട്ടാക്കോളിെന്‍റ പേരിലാണ് പ്രശാന്ത് കിഷോറിെന്‍റ നേതൃത്വത്തിലുള്ള 'െഎ-പാക്' സംഘത്തെ അഗര്‍ത്തല ഹോട്ടലില്‍ ബന്ദിയാക്കിയത്. ഇതിനു പിന്നാലെയാണ് മമത ബാനര്‍ജിയുടെ അനന്തരവനും പാര്‍ട്ടിയിലെ രണ്ടാമനുമായ അഭിഷേക് ബാനര്‍ജിയും ത്രിപുരയിലെത്തുന്നത്.


പ്രശാന്ത് കിഷോറിനെയും ഒരു പ്രഫഷനകല്‍ സംഘത്തിലെ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും തടങ്കലിലാക്കിയത് നിയമവിരുദ്ധ നടപടിയാണെന്ന് വിശേഷിപ്പിച്ച്‌ പശ്ചിമ ബംഗാള്‍ മന്ത്രിമാരായ ബ്രത്യ ബസു, മലായ് ഘടക്, തൃണമൂല്‍ എം.പി ഡെറിക് ഒബ്റേന്‍ എന്നിവരും ത്രിപുരയിലെത്തിയിരുന്നു.


പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായേയും പശ്ചിമബംഗാളില്‍ ഞെട്ടിച്ച അതേ രീതിയില്‍ 2023ല്‍ നടക്കുന്ന ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് വന്‍ വെല്ലുവിളി ഉയര്‍ത്താനുള്ള നീക്കമാണ് മമത നടത്തുന്നത്. ബിപ്ലബ് ദേബിെന്‍റ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാറിെന്‍റ ഭരണത്തില്‍നിന്നും രക്ഷതേടി ത്രിപുരയിലെ ബംഗാളി വംശജര്‍ തങ്ങളെ ബന്ധപ്പെടുന്നുണ്ടെന്ന് രാജ്യസഭയിലെ തൃണമൂല്‍ ഉപനേതാവ് സുകേന്ദു ശേഖര്‍ റോയിയും പറഞ്ഞു. ത്രിപുര വോട്ടര്‍മാര്‍ക്കിടയില്‍ അഭിഷേക് ബാനര്‍ജി ജനകീയ നേതാവാണെന്നും പാര്‍ട്ടിയുടെ മുന്നോട്ടുള്ള പോക്കിന് അദ്ദേഹം നേതൃത്വം നല്‍കുമെന്നും ശേഖര്‍ റോയി പറഞ്ഞു. എന്നാല്‍, ത്രിപുരയില്‍ സ്വാധീനമുണ്ടാക്കാന്‍ മമത നേരത്തേയും ശ്രമിച്ചതാണെന്നും അതൊന്നും ഫലം കണ്ടിട്ടില്ലെന്നും ബി.ജെ.പി ബംഗാള്‍ ഘടകം പ്രസിഡന്‍റ് ദിലീപ് ഘോഷ് പ്രതികരിച്ചു.

No comments