Breaking News

യെദ്യൂരപ്പക്ക് കുരുക്ക്..? മകന്‍റെയും വിശ്വസ്തരുടെയും കേന്ദ്രങ്ങളില്‍ ആദായ നികുതി റെയ്ഡ്..?? നേതൃത്വം നല്‍കുന്നത് 300 ഉദ്യോഗസ്ഥര്‍.. ഞെട്ടി യെദ്യൂരപ്പ..

 


കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബിഎസ് യെദ്യൂരപ്പയുടെ മകനും വിശ്വസ്തര്‍ക്കും പങ്കാളിത്തമുള്ള സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്.

യെദ്യൂരപ്പയുടെ മകനും ബി.ജെ.പി വൈസ് പ്രസിഡന്‍റുമായ വിജയേന്ദ്രയുടെ സാമ്ബത്തിക ഇടപാടുകളും അന്വേഷണ പരിധിയിലുണ്ട്.

യെദ്യൂരപ്പയുടെ മോദിവിരുദ്ധ പ്രസ്താവനയും കര്‍ണാടക ബി.ജെ.പിയിലെ പടലപ്പലപ്പിണക്കങ്ങളും ചൂടുപിടിക്കുന്നതിനിടെയാണ് യെദിയൂരപ്പ വിഭാഗത്തെയും പാര്‍ട്ടിയെയും ഞെട്ടിച്ച്‌ വ്യാഴാഴ്ച രാവിലെ മുതല്‍ റെയ്ഡ് ആരംഭിച്ചത്. വിവിധയിടങ്ങളില്‍ ഒരേസമയമാണ് പരിശോധന. 300 ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് വിവിധ കേന്ദ്രങ്ങളിലായി പരിശോധന നടത്തുന്നത്.

വിജയേന്ദ്രയുടെ സ്ഥാപനങ്ങളെ കൂടാതെ പുറമെ യെദ്യൂരപ്പയുടെ പഴ്സണല്‍ അസിസ്റ്റന്‍റ് ഉമേഷിന്‍റെ സ്ഥാപനങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്. ഉമേഷിന്‍റെ രാജാജി നഗറിലെ വീട്ടിലും ബസന്ത് സര്‍ക്കിളിലെ സ്ഥാപനങ്ങളിലുമാണ് പരിശോധന. വിജയേന്ദ്രയ്ക്ക് പങ്കാളിത്തമുള്ള സ്പ്രേ സ്റ്റാര്‍ റെസിഡന്‍സി, ആര്‍. എന്‍റര്‍പ്രൈസസ് എന്നീ സ്ഥാപനങ്ങളിലും പരിശോധിക്കുന്നുണ്ട്.


കര്‍ണാടകയില്‍ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ മോദിയുടെ രാഷ്ട്രീയ പ്രഭാവം ഗുണം ചെയ്യില്ലെന്ന് കഴിഞ്ഞ ദിവസം യെദ്യൂരപ്പ അഭിപ്രായപ്പെട്ടിരുന്നു. ഉപതെരഞ്ഞെടുപ്പുകളുടെ ചുമതല വിജയേന്ദ്രയ്ക്ക് നല്‍കാത്തതിനെ ചൊല്ലിയും കലഹം നിലനില്‍ക്കുന്നുണ്ട്.

No comments