Breaking News

ഏത് അന്വേഷണത്തെയും അതിജീവിക്കുമെന്ന് മുരളീധരന്‍

 


ഏത് അന്വേഷണത്തെയും അതിജീവിക്കുമെന്ന് മുരളീധരന്‍ വ്യക്തമാക്കി. സുധാകരനെതിരെ അന്വേഷണം നടക്കട്ടെ എന്നും മുരളീധരന്‍ പറഞ്ഞു.

അനധികൃത സ്വത്ത് സമ്ബാദന പരാതിയിലടക്കം കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് വിജിലന്‍സ് ശിപാര്‍ശ നല്‍കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സുധാകരന്‍റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബുവിന്‍റെ പരാതിയിലുള്ള പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കിയ വിജിലന്‍സ് തെളിവ് ശേഖരണത്തിന് വിശദമായ അന്വേഷണം വേണമെന്നാണ് ശിപാര്‍ശ ചെയ്തിട്ടുള്ളത്.

കണ്ണൂര്‍ ഡി.സി.സി ഓഫിസ് നിര്‍മാണം, കെ. കരുണാകരന്‍ ട്രസ്റ്റ് എന്നിവയുമായി ബന്ധപ്പെട്ട് സാമ്ബത്തിക തിരിമറി നടത്തിയെന്ന പരാതിയിലാണ് പ്രാഥമിക അന്വേഷണം നടത്തിയത്. 2010ല്‍ കെ. കരുണാകരെന്‍റ മരണത്തിനു ശേഷമാണ്‌ കെ. സുധാകരന്‍ ചെയര്‍മാനായി ലീഡര്‍ കെ. കരുണാകരന്‍ സ്‌മാരക ട്രസ്‌റ്റ്‌ രൂപവത്കരിച്ചത്‌.

ചിറക്കല്‍ കോവിലകത്തിെന്‍റ ഉടമസ്ഥതയിലായിരുന്ന രാജാസ്‌ ഹയര്‍സെക്കന്‍ഡറി, യു.പി സ്‌കൂളുകളും ഏഴര ഏക്കര്‍ സ്ഥലവും 16 കോടി രൂപക്ക്  വാങ്ങാന്‍ ട്രസ്‌റ്റ് തീരുമാനിച്ചിരുന്നു. എന്നാല്‍ കോടികള്‍ സമാഹരിച്ചശേഷം സുധാകരന്‍ തന്നെ ചെയര്‍മാനായി കണ്ണൂര്‍ എജ്യുപാര്‍ക്ക്‌ എന്ന സ്വകാര്യ കമ്ബനി രൂപവത്കരിച്ചു.

ഈ കമ്ബനിയുടെ പേരില്‍ സ്‌കൂള്‍ രജിസ്‌റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടതോടെ ഇടപാടില്‍ നിന്ന് കോവിലകം മാനേജ്‌മെന്‍റ് പിന്മാറി. സ്‌കൂള്‍ പിന്നീട്‌ ചിറക്കല്‍ സര്‍വിസ്‌ സഹകരണ ബാങ്ക്‌ വാങ്ങി. ഇടപാട്‌ നടന്നില്ലെങ്കിലും പിരിച്ചെടുത്ത പണം പലര്‍ക്കും ഇനിയും തിരിച്ചു കൊടുത്തില്ലെന്നാണ് പ്രശാന്ത് ബാബു വിജിലന്‍സിന് നല്‍കിയ പരാതി.

No comments