Breaking News

2024ല്‍ ബി.ജെ.പിയുടെ പതനം സാധ്യമാണ്..!! മമതയും പിണറായിയും..


 2024ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പതനം സുസാധ്യമാണെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍.

അതിനായി പ്രതിപക്ഷ പാര്‍ട്ടികളെ സഹായിക്കാന്‍ താന്‍ പൂര്‍ണമായും സന്നദ്ധനാണെന്നുംഅദ്ദേഹം പറഞ്ഞു. എന്‍.ഡി ടി.വിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് പ്രശാന്ത് രാജ്യത്തെ രാഷ്ട്രീയ സ്ഥിതിഗതികള്‍ വിലയിരുത്തിയത്. അടുത്ത മാസം നടക്കാനിരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്വിധികളില്‍ ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ സെമിഫൈനല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. ബി.ജെ.പിയുടെ പരാജയം ഉറപ്പുവരുത്താന്‍ കഴിയുമെന്ന് പറഞ്ഞ അദ്ദേഹം പ്രതിപക്ഷ നിര കെട്ടിപ്പടുക്കല്‍അത്ര എളുപ്പമല്ല എന്നും വിശേഷിപ്പിച്ചു. നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി ജയിക്കാനുളള സാധ്യത ഏറെയാണ്. പക്ഷേ, 2024ലെ തെരഞ്ഞെടുപ്പ് ഫലം അതായിരിക്കില്ല. അതിന് ഉത്തര്‍ പ്രദേശ്, പഞ്ചാബ്,ഉത്തരാഖണ്ഡ്,മണിപ്പൂര്‍ എന്നിവിടങ്ങളിലെ 2012ലെ തെരഞ്ഞെടുപ്പ് റിസള്‍ട്ട് നിരീക്ഷിച്ചാല്‍ മതി. യുപിയില്‍ ബി.ജെ.പിയെ നേരിടണമെങ്കില്‍ സാമൂഹിക അടിത്തറ വിപുലീകരിക്കേണ്ടത് പ്രധാനമാണ്. സംയുക്ത പ്രതിപക്ഷത്തിന്റെ അടിത്തറ വലുതാക്കാന്‍ സാധിക്കൂ. ഇന്നത്തേതിനേക്കാള്‍... അത് യാദവ ഇതര ഒബിസികളായാലും ദലിതുകളുടെയോ മുന്നാക്ക വിഭാഗങ്ങളുടെയോ കൂടുതല്‍ ഏകീകരണമാണെങ്കിലും."

2024-ല്‍ ബി.ജെ.പിയെ തുരത്താന്‍ എന്താണ് വേണ്ടതെന്നതിന്റെ ഒരു രൂപരേഖയും അദ്ദേഹം വിശദമാക്കി. ബിഹാര്‍, പശ്ചിമ ബംഗാള്‍, ഒഡീഷ, തെലങ്കാന, ആന്ധ്ര, തമിഴ്‌നാട്, കേരളം എന്നിവ എടുത്താല്‍ ഏകദേശം 200 ലോക്‌സഭാ സീറ്റുകള്‍.

ബി.ജെ.പിക്ക് 50-ഓളം സീറ്റുകള്‍ മാത്രമേ ഇവിടങ്ങളില്‍ നേടാനായുള്ളൂ, ബാക്കിയുള്ള 350 സീറ്റുകളില്‍ ബി.ജെ.പി എല്ലാം തൂത്തുവാരുകയാണ്," അദ്ദേഹം പറഞ്ഞു. "ഇത് നിങ്ങളോട് എന്താണ് പറയുന്നത്, കോണ്‍ഗ്രസോ തൃണമൂലോ മറ്റേതെങ്കിലും പാര്‍ട്ടിയോ അല്ലെങ്കില്‍ ഈ പാര്‍ട്ടികളുടെ കൂട്ടുകെട്ടോ സ്വയം പുനഃസ്ഥാപിക്കുകയും അവരുടെ വിഭവങ്ങളും തന്ത്രങ്ങളും റീബൂട്ട് ചെയ്യുകയും 200 ല്‍ നിന്ന് 100 സീറ്റുകള്‍ നേടുമെന്ന് പറയുകയുംചെയ്താല്‍, പ്രതിപക്ഷത്തിന് 250-260 വരെ എത്താന്‍ കഴിയും.ബിഹാര്‍, പശ്ചിമ ബംഗാള്‍, ഒഡീഷ, തെലങ്കാന, ആന്ധ്ര, തമിഴ്‌നാട്, കേരളം എന്നിവ എടുത്താല്‍ ഏകദേശം 200 ലോക്‌സഭാ സീറ്റുകള്‍. ബി.ജെ.പിക്ക് 50-ഓളംസീറ്റുകള്‍ മാത്രമേ ഇവിടങ്ങളില്‍ നേടാനായുള്ളൂ, ബാക്കിയുള്ള 350 സീറ്റുകളില്‍ ബി.ജെ.പി എല്ലാം തൂത്തുവാരുകയാണ്," അദ്ദേഹം പറഞ്ഞു. "ഇത് നിങ്ങളോട് എന്താണ് പറയുന്നത്, കോണ്‍ഗ്രസോ തൃണമൂലോ മറ്റേതെങ്കിലുംപാര്‍ട്ടിയോ അല്ലെങ്കില്‍ ഈ പാര്‍ട്ടികളുടെ കൂട്ടുകെട്ടോ സ്വയം പുനഃസ്ഥാപിക്കുകയും അവരുടെ വിഭവങ്ങളും തന്ത്രങ്ങളും റീബൂട്ട് ചെയ്യുകയും 200 ല്‍ നിന്ന് 100 സീറ്റുകള്‍ നേടുമെന്ന് പറയുകയും ചെയ്താല്‍, പ്രതിപക്ഷത്തിന്250-260 വരെ എത്താന്‍ കഴിയും. അതിനാല്‍, വടക്കും പടിഞ്ഞാറും 100 സീറ്റുകള്‍ കൂടി നേടിയാല്‍ അത് ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ സാധ്യമാണ് -കിഷോര്‍ കൂട്ടിച്ചേര്‍ത്തു. 2024 ല്‍ ശക്തമായ പോരാട്ടം നല്‍കാന്‍കഴിയുന്ന ഒരു പ്രതിപക്ഷ മുന്നണി രൂപീകരിക്കാന്‍ സഹായിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഹിന്ദുത്വം, ഹൈപ്പര്‍-നാഷനലിസം, പൊതുക്ഷേമം തുടങ്ങിയ വിഷയങ്ങള്‍ മുതലെടുത്ത് ബി.ജെ.പി വളരെ "ഭീകരമായ ആഖ്യാനം"

അവതരിപ്പിക്കുന്നു. ഇതിനെ മറികടക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് സാധിക്കണമെന്നും പ്രശാന്ത് കിഷോര്‍ കൂട്ടിച്ചേര്‍ത്തു

No comments