സുധാകരനെയും എന്നെയും തെറ്റിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു..!! കാരണക്കാര്‍ ഇവർ.. ഇനി ക്ഷമിക്കില്ല.. നടപടി..
കെ പി സി സി പ്രസിഡന്റിനെയും തന്നെയും തമ്മില്‍ തെറ്റിക്കാന്‍ ചിലര്‍ മനപൂര്‍വം ശ്രമിക്കുകയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തി.
ഇപ്പോള്‍ ഒരു പണിയും ഇല്ലാത്ത ചിലരാണ് കുത്തിത്തിരിപ്പിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവെയാണ് ചില പാര്‍ട്ടി കേന്ദ്രങ്ങള്‍ക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചത്.
'ഞാന്‍ ഗ്രൂപ്പുണ്ടാക്കുന്നു എന്ന പ്രചാരണം ഇവര്‍ നടത്തുന്നു. ഇവര്‍ക്ക് പാര്‍ട്ടിയോട് ഒരു കൂറും ഇല്ല. അവര്‍ നഷ്ടപ്പെട്ട അധികാര സ്ഥാനത്തെ മാത്രം ചിന്തിച്ച് ഇരിക്കുകയാണ്. നേതൃത്വം കൈമാറ്റപ്പെടുന്നതിനെ അതേ രീതിയില്‍ മനസിലാക്കുകയാണ് വേണ്ടത്. എല്ലാ പരിധിയും വിട്ട് പോയാല്‍ ഇത് കൈകാര്യം ചെയ്യേണ്ടി വരും. മുരളീധരനും ചെന്നിത്തലയും എല്ലാം പറഞ്ഞു തീര്‍ത്തത് നല്ലതാണ്. പുനസംഘടനയില്‍ അതൃപ്തി അറിയിച്ച് എംപിമാര്‍ കത്ത് അയച്ചതില്‍ തെറ്റില്ല. പ്രശ്നങ്ങള്‍ പരിഹരിച്ച് രണ്ട് ദിവസത്തിനകം പട്ടിക പുറത്തുവിടും'- സതീശന്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവും കെ പി സി സി അദ്ധ്യക്ഷന്‍ സുധാകരനും തമ്മില്‍ പ്രശ്നങ്ങളുണ്ടെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ തന്നെ നല്‍കുന്ന സൂചന. കഴിഞ്ഞയാഴ്ച പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് യോഗം ചേര്‍ന്നതായും, വിവരമറിഞ്ഞ കെപിസിസി പ്രസിഡന്റ് ആളെ അയച്ച് മിന്നല്‍ പരിശോധന നടത്തി യോഗം പൊളിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇങ്ങനെയൊരു സംഭവമേ ഉണ്ടായില്ലെന്ന വിശദീകരണവുമായി നേതാക്കള്‍ തന്നെ രംഗത്തെത്തുകയായിരുന്നു.
സുധാകരനുമായി അനുരഞ്ജനത്തിലെത്തി ഡിസിസി പട്ടിക പ്രഖ്യാപിക്കാനാണ് സതീശന്റെ ഇപ്പോഴത്തെ നീക്കം. പട്ടിക നീളുന്നതിലെ അപകടം മുന്‍കൂട്ടി കണ്ടാണ് ഇതിനുള്ള ശ്രമം ആരംഭിച്ചത്. എംപിമാര്‍ പരാതി ഉന്നയിച്ചെന്ന് കാണിച്ചാണ് ഹൈക്കമാന്‍ഡ് പുനസംഘടന നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഹൈക്കമാന്‍ഡ് നടപടിയില്‍ കെ സുധാകരന് കടുത്ത അമര്‍ഷമുണ്ട്.
ഇതില്‍ പ്രതിഷേധിച്ച് നോക്കുകുത്തിയായി തുടരാനില്ലെന്ന് സുധാകരന്‍ എഐസിസി നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. വി.ഡി.സതീശന്‍-കെ.സി വേണുഗോപാല്‍ സഖ്യത്തില്‍ പുതിയൊരു വിഭാഗം രൂപം കൊള്ളുന്നുവെന്ന സംശയമാണ് സുധാകരനെ അലോസരപ്പെടുത്തുന്നത്.
അതേസമയം, സതീശനും വേണുഗോപാലിനുമെതിരായ നീക്കത്തില്‍ പഴയ ഐ ഗ്രൂപ്പു നേതാക്കള്‍ സുധാകരനൊപ്പം കൂടുതല്‍ അടുക്കുന്നുണ്ട്. കെ.മുരളീധരനും രമേശ് ചെന്നിത്തലയും തമ്മില്‍ കൂടുതല്‍ അടുത്തതും ,സംസ്ഥാനത്ത് പാര്‍ട്ടിയുടെ അവസാന വാക്ക് കെ.പി.സി.സി പ്രസിഡന്റാണെന്ന് ചെന്നിത്തല പ്രതികരിച്ചതും
ഇതിന്റെ സൂചനയായാണ് വിലയിരുത്തുന്നത്. സുധാകരന്റെ നിലപാടിനെ പിന്തുണയ്ക്കും വിധമാണ് കഴിഞ്ഞ ദിവസങ്ങളിലെ മുരളീധരന്റെ നിലപാടുകളും.
ചെന്നിത്തലയും മുരളീധരനും സുധാകരന്റെ നിലപാടുകളോട് യോജിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍, ഉമ്മന്‍ചാണ്ടിയുടെ പിന്തുണ നേടാന്‍ കെ.സി.വേണുഗോപാലുമായി ബന്ധപ്പെട്ട ക്യാമ്ബ് ശ്രമിക്കുന്നുവെന്നും കേള്‍ക്കുന്നു. ആരുടെയും അപ്രമാദിത്വം അംഗീകരിക്കാനാവില്ലെന്നും, പുനഃസംഘടനയില്‍ നിന്ന് പിന്നോട്ടു പോകാനില്ലെന്നുമാണ് സുധാകരന്റെ നിലപാട്.
No comments