Breaking News

പോണ്‍ സെെറ്റുകള്‍ നിരോധിച്ചത് ഇന്ത്യന്‍ ജനതയോട് ചെയ്ത ദ്രോഹമെന്ന് പോണ്‍ഹബ്..

ഇന്ത്യയില്‍ പോണ്‍ സെെറ്റുകള്‍ നിരോധിച്ചത് രാജ്യത്തെ ജനങ്ങളോട് ചെയ്ത ദ്രോഹ മാണെന്ന് ലോകത്തെ ഏറ്റവും വലിയ പോണ്‍ വീഡിയോ സൈറ്റ് എന്ന് വിശേഷണമുള്ള പോണ്‍ ഹബ്. ഈ നിരോധനം മൂലം നിയമ വിരുദ്ധമായ ഉള്ളടക്കമുള്ള അപകടകരമായ പോണ്‍ സെെറ്റുകളിലേക്ക് ആളുകള്‍ എത്തുമെന്നും പോണ്‍ ഹബ് വെെസ് പ്രസിഡന്‍റ് കൊറി പ്രെെസ് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

ഉത്തരാഖണ്ഡ് ഹെെക്കോടതിയുടെ ഉത്തരവ് പ്രകാരം രാജ്യത്ത് 827 പോണ്‍ സെെറ്റുകള്‍ നിരോധിച്ച ടെലികോം മന്ത്രാലയത്തിന്‍റെ ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിരോധനം വന്നതോടെ ട്രാഫിക് നന്നായി കുറഞ്ഞിട്ടുണ്ട്.

ഇതിന്‍റെ അനന്തര ഫലം എന്താണെന്ന് ഇപ്പോള്‍ നിര്‍ണയിക്കാന്‍ സാധിക്കില്ല.

പോണ്‍ ഹബ് സെെറ്റ് ഉപയോഗിക്കുന്നവരില്‍ ഏറ്റവും വലിയ മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. കൂടാതെ, അലക്സ റാങ്കിംഗില്‍ ലോകത്തെ ഏറ്റവും ജന പ്രീയ വെബ്സെെറ്റുകളില്‍ 29-ാം സ്ഥാനം പോണ്‍ ഹബ്ബി നാണ്.

ഇന്ത്യയില്‍ പോണോ ഗ്രാഫിക്കെതിരെയും സ്വകാര്യമായി പോണ്‍ കാണുന്നതിനെതിരെയും ഒരു നിയമവുമില്ലെന്നും പ്രെെസ് പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ വ്യവസ്ഥാപിതമായ പ്രശ്നത്തിന് സര്‍ക്കാരിന് ഒരു പരിഹാരവും കണ്ടെത്താനാകുന്നില്ല. അതുകൊണ്ട് തങ്ങളുടേത് പോലുള്ള വെബ്സെെറ്റുകള്‍ക്ക് മേല്‍ കുറ്റം ചുമത്തുന്നു.

പോണ്‍ സെെറ്റുകള്‍ നിരോധിക്കാനുള്ള നീക്കത്തോടും സര്‍ക്കാരിന്‍റെ സെന്‍സര്‍ഷിപ്പ് നയങ്ങളോടും പൂര്‍ണമായി വിയോജിക്കുമ്ബോഴും സര്‍ക്കാരിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ ഒരുക്കമാണെന്നും പോണ്‍ ഹബ് വെെസ്പ്രസിഡന്‍റ് പറഞ്ഞു.

No comments